ഗാസയിലെ പലസ്തീന്‍ ജനത ഈജിപ്തിലേക്ക് പോകണം; പലസ്തീന്‍ ജനതയ്ക്ക് നിർണായകമായ നിർദേശം നൽകി ഇസ്രയേല്‍ പ്രതിരോധ സേന; തൊട്ടു പിന്നാലെ സംഭവിച്ചത് !!!!

ഇസ്രയേല്‍- ഹമാസ് യുദ്ധം ശക്തമാകുന്നതിനിടയിൽ പലസ്തീന്‍ ജനതയ്ക്ക് നിർണായകമായ നിർദേശം നൽകി. ഇസ്രയേല്‍ പ്രതിരോധ സേന. ഗാസയിലെ പലസ്തീന്‍ ജനതയോട് ഈജിപ്തിലേക്ക് പോകാനാവശ്യപ്പെട്ടിരിക്കുകയാണ് ഇസ്രയേല്‍ പ്രതിരോധ സേന. കഴിഞ്ഞ രാത്രിയില്‍ ഗാസയിലുട നീളം ബോംബ് വര്‍ഷം നടത്തിയിരുന്നു. ഇതിനു തൊട്ടു പിന്നാലെയാണ് ഇത്തരത്തിൽ ഒരു നിര്‍ദേശം നൽകിയിരിക്കുന്നത്.
ഈ നിര്‍ദേശം തൊട്ടുപിന്നാലെ ഇസ്രയേല്‍ സേന പിന്‍വലിക്കുകയും ചെയ്തു. ഈജിപ്ത് അതിര്‍ത്തി അടച്ചിരുന്നു. ഈജ്പ്തിലേക്കുള്ള റഫാ അതിര്‍ത്തി തുറന്നിട്ടിരിക്കുകയാണ്. പുറത്ത് കടക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആ വഴി തിരഞ്ഞെടുക്കാന്‍ നിര്‍ദേശിക്കുകയാണെന്നും ഇസ്രയേല്‍ സേനാ വക്താവ് ലെഫ്റ്റനന്റ് കേണല്‍ റിച്ചാര്‍ഡ് ഹെക്റ്റ് നിര്‍ദേശിക്കുകയുണ്ടായി .
തൊട്ടുപിന്നാലെ ഇത് പിന്‍വലിക്കേണ്ടി വന്നു. ഇസ്രയേല്‍ സൈന്യം, കഴിഞ്ഞ രാത്രിയില്‍ ഹമാസിന്റേയും മറ്റു പലസ്തീന്‍ സായുധ സംഘങ്ങളുടേയുമടക്കം ഗാസയിലെ 200 കേന്ദ്രങ്ങളില്‍ വ്യോമാക്രണം നടത്തിയതായി വ്യക്തമാക്കിയിരുന്നു . ഹമാസ് നേതാക്കളുടെ വീടുകളും ഒളികേന്ദ്രങ്ങളും അടക്കം തകര്‍ത്തതായി ഐഡിഎഫ് തുറന്നടിക്കുകയും ചെയ്തു .
https://www.facebook.com/Malayalivartha
























