അമേരിക്കയുടെ പച്ചക്കൊടി ഇനി കരയുദ്ധം..!! ഗാസയിൽ താണ്ഡവം

ഹമാസുമായുള്ള ഏറ്റുമുട്ടല്‍ നാലാം ദിവസത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ ഗാസയില്‍ ഇസ്രയേല്‍ പൂര്‍ണ്ണമായും കടന്നാക്രമണത്തിലേക്ക് നീങ്ങുകയാണെന്ന് പ്രതിരോധ മന്ത്രി യോവ് ഗാലന്റ്. ഗാസ ഇനി ഒരിക്കലും പഴയത് പോലെ ആകില്ലെന്ന് പ്രഖ്യാപിച്ച അദ്ദേഹം ഇസ്രയേല്‍ സേനയ്ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്നും അറിയിച്ചു.
'ഞാന്‍ നിങ്ങളെ എല്ലാ നിയന്ത്രണങ്ങളില്‍ നിന്നും മുക്തമാക്കിയിരിക്കുകായണ്. നമ്മള്‍ പ്രദേശത്തിന്റെ നിയന്ത്രണം വീണ്ടെടുത്തു. നമ്മള്‍ ഇനി ഒരു പൂര്‍ണ്ണമായ കടന്നാക്രമണത്തിലേക്ക് നീങ്ങുകയാണ്' ഗാസ അതിര്‍ത്തിയിലെ സൈനികരെ അഭിസംബോധന ചെയ്തുകൊണ്ട് ഗാലന്റ് പറഞ്ഞു.
ഇവിടെയുള്ള യാഥാര്‍ഥ്യങ്ങളെ മാറ്റാനുള്ള കഴിവ് നിങ്ങള്‍ക്കുണ്ടാകും. ഗാസയില്‍ മാറ്റം വരണമെന്ന് ഹമാസ് ആഗ്രഹിച്ചു. അത് അവര്‍ വിചാരിച്ചതിലും 180 ഡിഗ്രിയില്‍ മാറ്റം വരുത്താന്‍ നമ്മള്‍ക്കാകുമെന്നും ഇസ്രയേല്‍ പ്രതിരോധ മന്ത്രി മുന്നറിയിപ്പ് നല്‍കി.
'ഗാസ ഇനിയൊരിക്കലും പഴയത് പോലെ ആകാന്‍ പോകുന്നില്ല. ആ നിമിഷത്തില്‍ അവര്‍ ഖേദിക്കും'അദ്ദേഹം കൂട്ടിചേര്‍ത്തു. തല വെട്ടാന്‍ വരുന്നവരേയും സ്ത്രീകളെ കൊലപ്പെടുത്താന്‍ വരുന്നവരേയും കൂട്ടക്കൊലയ്‌ക്കെത്തുന്നവരേയും പൂര്‍ണ്ണ ശക്തിയോടെയും വിട്ടുവീഴ്ചയില്ലാതേയും ഉന്മൂലനം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനിടെ വെടിനിര്‍ത്തല്‍ നീക്കങ്ങള്‍ക്ക് ഈജിപ്ത് മുന്‍കൈ എടുത്ത് ചര്‍ച്ചകള്‍ നടത്തിയെങ്കിലും തങ്ങള്‍ അത് നിരാകരിച്ചതായി ഇസ്രയേല്‍ ഔദ്യോഗികമായി അറിയിച്ചു. ഹമാസിന് പൂര്‍ണ്ണ പ്രഹരമേല്‍പ്പിക്കാതെ ഒരു തരത്തിലുമുള്ള വെടിനിര്‍ത്തലിനും തങ്ങളില്ലെന്ന് ഇസ്രയേല്‍ വ്യക്തമാക്കി.
ഗാസയില്‍ ഹമാസിനെതിരെ ഒരു കര ഓപ്പറേഷന്‍ ആരംഭിക്കുകയല്ലാതെ ഇസ്രായേലിന് മറ്റ് മാര്‍ഗമില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കഴിഞ്ഞ ദിവസം യുഎസ് പ്രസിഡന്റിനെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കടന്നാക്രമണത്തിലേക്ക് നീങ്ങുകയാണ് സൈന്യമെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്.
ഹമാസിന്റെ ഉന്നത നേതാക്കളെ കൊലപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യമെന്ന് ഇസ്രയേല്‍ പ്രതിരോധ സേനാ വക്താവ് അറിയിച്ചു. 'മുതിര്‍ന്ന ഹമാസ് നേതാക്കളെ ഉന്മൂലനം ചെയ്യാനുള്ള ശ്രമം ഞങ്ങള്‍ അവസാനിപ്പിക്കില്ല, ഇത് ഒരു പ്രധാന മുന്‍ഗണനയാണ്' ഐഡിഎഫ് വക്താവ് ഡാനിയല്‍ ഹഗാരി പറഞ്ഞു.
സേനാവിന്യാസം
# ഒരു ലക്ഷം പട്ടാളക്കാർ അതിർത്തിയിൽ
# 75000 സൈനികർ നീങ്ങുന്നു.
2. 300 ടാങ്കുകളും സേനാ നിരയിൽ
3. 600 പോർവിമാനങ്ങൾ സജ്ജം
യു.എസ് സന്നാഹം
#ലോകത്തിലെ ഏറ്റവും വലിയ യുദ്ധക്കപ്പലായ വിമാനവാഹിനി ജെറാൾഡ് ആർ ഫോർഡ്, പടക്കപ്പലായ നൊർമാൻഡി, മിസൈൽവേധ കപ്പലുകളായ തോമസ് ഹഡ്‌നർ, റാമഗെ, കാർണി, റൂസ്‌വെൽറ്റ് എന്നിവ മെഡിറ്ററേനിയൻ സമുദ്രത്തിൽ.
മേഖലയിലെ സൈനിക താവളങ്ങളിലുള്ള വ്യോമസേനയുടെ എഫ്-35, എഫ്-15, എഫ്-16, എ-10 യുദ്ധവിമാനങ്ങൾ സജ്ജം
ബുദ്ധികേന്ദ്രം ഇറാൻ
ഇസ്രയേലിൽ കടന്നുള്ള ഹമാസ് ആക്രമണത്തിന്റെ ബുദ്ധികേന്ദ്രം ഇറാനെന്ന് അമേരിക്കൻ മാദ്ധ്യമത്തിന്റെ റിപ്പോർട്ട്. അറബ് രാജ്യങ്ങളുമായി ഇസ്രയേൽ അടുക്കുന്നത് തടയാൻ ഇറാൻ നടത്തിയ കരുനീക്കമാണിത്. ഇറാൻ റെവലൂഷണറി ഗാർഡിലെ ഉന്നതർ ഹമാസുമായി മാസങ്ങളോളം ചർച്ച നടത്തിയെന്നും ഒക്ടോബർ രണ്ടിന് ആക്രമണത്തിന് ഇറാൻ പച്ചക്കൊടി വീശിയെന്നും റിപ്പോർട്ടിൽ പറയുന്നു.
ഈജിപ്റ്റിന്റെ സൈനിക നിയന്ത്രണത്തിൻ കീഴിൽ ഒരു പാവ സർക്കാർ എന്ന നിലയിലായിരുന്നു ഈ ഭരണകൂടം പ്രവർത്തിച്ചിരുന്നത്. ഇത് ഐക്യ അറബ് റിപ്പബ്ലിക്കുമായി ലയിക്കുകയും പിന്നീട് 1959-ൽ പിരിച്ചുവിടപ്പെടുകയും ചെയ്തു. ഇതിനുശേഷം 1967 വരെ ഇവിടെ ഭരണം നടത്തിയിരുന്നത് ഈജിപ്ഷ്യൻ സൈനിക ഗവർണറായിരുന്നു. ഇസ്രായേൽ 1967-ൽ ആറു ദിന യുദ്ധത്തിലൂടെ ഈ പ്രദേശം ഈജിപ്റ്റിൽ നിന്ന് പിടിച്ചെടുത്തു. 1993-ൽ ഒപ്പുവച്ച ഓസ്ലോ കറാറിന്റെ അടിസ്ഥാനത്തിൽ പാലസ്തീൻ ജനതയുടെ ആവാസകേന്ദ്രങ്ങളുടെ ഭരണം പലസ്തീനിയൻ അഥോറിറ്റിക്ക് നൽകപ്പെട്ടു. ആകാശം, ജലം അതിർത്തി കടക്കുന്ന സ്ഥാനങ്ങൾ എന്നിവയുടെ നിയന്ത്രണം ഇസ്രായേൽ തുടർന്നും കൈവശം വച്ചു. ഈജിപ്റ്റുമായുള്ള കര അതിർത്തിയുടെ നിയന്ത്രണവും ഇസ്രായേലിന്റെ കൈവശമായിരുന്നു. 2005-ൽ ഇസ്രായേൽ ഗാസ സ്ട്രിപ്പിൽ നിന്ന് ഏകപക്ഷീയമായി പിൻവാങ്ങി. 2006-ലെ പലസ്തീനിയൻ തിരഞ്ഞെടുപ്പും ഹമാസിന്റെ പിടിച്ചടക്കലിനും ശേഷം 2007 ജൂലൈമുതൽ ഹമാസ് ഗാസ സ്ട്രിപ്പിന്റെ പ്രായോഗിക ഭരണം കൈവശം വച്ചുവരുന്നു. പലസ്തീൻ ഭരണകൂടം ഗാസയുടെ നിയന്ത്രണം അവകാശപ്പെടുന്നുണ്ടെങ്കിലും ഐക്യത്തിനായുള്ള സംഭാഷണങ്ങൾ ഇതുവരെ ഫലം കണ്ടിട്ടില്ല.
https://www.facebook.com/Malayalivartha






















