ഇസ്രയേൽ ആദ്യ ലക്ഷ്യം മാത്രം..ലോകം കീഴടക്കാൻ ഹമാസ് ..മാസ് ആക്രമണത്തിന്റെ സൂത്രധാരൻ 58 കാരനായ മുഹമ്മദ് ദായിഫ് പറയുന്നത്

ഇസ്രയേല്‍ - ഹമാസ് യുദ്ധം തുടരുന്നതിനിടെ ഹമാസ് സംഘടനയിലെ മുഴുവന്‍ ആളുകളെയും കൊന്നൊടുക്കുമെന്നു ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറയുമ്പോൾ ‘ഞങ്ങളുടെ ആദ്യ ലക്ഷ്യം മാത്രമാണ് ഇസ്രയേൽ എന്നും ഈ ഭൂമി മുഴുവൻ ഞങ്ങളുടെ നിയമത്തിനു കീഴിലാകും എന്നുമാണ് ഹമാസ് വെല്ലുവിളിക്കുന്നത് ..
510 ദശലക്ഷം ചതുരശ്ര കിലോമീറ്ററുള്ള ഭൂമിയിലാകെ പുതിയ സംവിധാനം നിലവിൽ വരും. അനീതിയോ അടിച്ചമർത്തലോ കൊലപാതകങ്ങളോ ഇല്ലാത്ത സംവിധാനമാകും അത്. പലസ്തീൻ ജനതയ്ക്കും അറബ് വംശജർക്കും നേരെ നടക്കുന്നതു പോലുള്ള എല്ലാ അക്രമങ്ങളും അവസാനിക്കും.’ എന്നാണു മാസ് ആക്രമണത്തിന്റെ സൂത്രധാരൻ 58 കാരനായ മുഹമ്മദ് ദായിഫ് പറയുന്നത്
ഇസ്രയേലിനെ നടുക്കിയ ഹമാസ് ആക്രമണത്തിന്റെ സൂത്രധാരൻ മുഹമ്മദ് ദായിഫ്, അൽ അക്സ പള്ളിയിൽ 2021ൽ ഇസ്രയേൽ നടത്തിയ റെയ്ഡിനുള്ള മറുപടിയായാണ് ആക്രമണം ആസൂത്രണം ചെയ്തത്. റമസാൻ മാസത്തിൽ അൽ അക്സ പള്ളിയിൽ കടന്ന ഇസ്രയേൽ സൈന്യം വിശ്വാസികളെ ആക്രമിക്കുന്ന ദൃശ്യങ്ങൾ കണ്ട ദായിഫ് തിരിച്ചടി നൽകാൻ അന്നു മുതൽ ആസൂത്രണം തുടങ്ങി.
അങ്ങേയറ്റം ഗൂഢമായാണു ദായിഫ് പ്രവർത്തിച്ചത്. ദായിഫും ഹമാസിന്റെ ഉന്നത നേതാക്കളും മാത്രമാണ് ആക്രമണപദ്ധതിയെപ്പറ്റി അറിഞ്ഞിരുന്നത്. ഹമാസിനെ പിന്തുണയ്ക്കുന്ന ഇറാൻ പോലും ഈ ആക്രമണത്തെപ്പറ്റി അറിഞ്ഞിരുന്നില്ല. ഇയാൾക്കെതിരെ 7 വട്ടം വധശ്രമമുണ്ടായി. ദായിഫിന്റെ ചെറുപ്പകാലത്തെ ഒരു ചിത്രം മാത്രമാണു മാധ്യമങ്ങളുടെ പക്കലുള്ളത്. ശനിയാഴ്ച ഹമാസ് ടിവി ചാനലിലൂടെയാണു ദായിഫിന്റെ സന്ദേശം പുറത്തുവന്നത്.
2014ല്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ദായിഫിന്റെ ഭാര്യയും ഏഴു മാസം പ്രായമുള്ള മകനും മൂന്നു വയസു പ്രായമുള്ള മകളും കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ദായിഫിന്റെ പിതാവിന്റെ പേരിലുള്ള വീടും ഇസ്രയേല്‍ തകര്‍ത്തു. ദായിഫിന്റെ സഹോദരനും രണ്ടു ബന്ധുക്കളും കൊല്ലപ്പെട്ടു.
മിന്നലാക്രമണത്തിനു പിന്നാലെ ഇസ്രയേലിൽ നിന്നു ശക്തമായ തിരിച്ചടി തുടരുന്നതിനിടെ പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച് ഹമാസ് വീണ്ടും ഭീഷണി ഉയർത്തുകയാണ് . ആദ്യ ലക്ഷ്യം മാത്രമാണ് ഇസ്രയേലെന്നും, ഈ ഭൂമി മുഴുവൻ കീഴ്‌പ്പെടുത്തുകയാണ് ലക്ഷ്യമെന്നുമാണ് ഹമാസ് കമാൻഡർ മഹ്മൂദ് അൽ–സഹറിന്‍റെ മുന്നറിയിപ്പ്.
അതേസമയം ഹമാസ് സംഘടനയിലെ മുഴുവന്‍ ആളുകളെയും കൊന്നൊടുക്കുമെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അവകാശപ്പെടുന്നത് . ഇസ്രയേല്‍ - ഹമാസ് യുദ്ധം തുടരുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. ഹമാസിലെ അംഗങ്ങള്‍ ഓരോരുത്തരും 'മരിച്ച മനുഷ്യര്‍' ആണെന്നും അദ്ദേഹം പറഞ്ഞു. സംഘടനയിലെ എല്ലാവരേയും കൊന്നൊടുക്കുക എന്നതാണ് ഇസ്രയേലിന്റെ ലക്ഷ്യമെന്ന് നെതന്യാഹു അഭിപ്രായപ്പെടുന്നത് ഇതാദ്യമാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.
ലോകം ഐ.എസിനെ ഏത് രീതിയില്‍ നശിപ്പിച്ചോ, അതേ രീതിയില്‍ ഇസ്രയേല്‍ ഹമാസിനെ തകര്‍ക്കും..ശത്രുവിനെ നേരിടാനായി ഒന്നിക്കാനുള്ള തീരുമാനത്തിലാണ് ഇസ്രയേലിലെ ഭരണ-പ്രതിപക്ഷകക്ഷികള്‍. പ്രതിപക്ഷാംഗങ്ങളെയും ചേര്‍ത്ത് അടിയന്തര ദേശീയസര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള ശ്രമത്തിന് മുന്‍ പ്രതിരോധമന്ത്രിയും പ്രതിപക്ഷാംഗവുമായ ബെന്നി ഗാന്റ്‌സ് പിന്തുണയറിച്ചിട്ടുണ്ട്. ശത്രുവിനെ നേരിടാന്‍ ഭരണ-പ്രതിപക്ഷം ഒന്നിച്ച് യുദ്ധ കാബിനറ്റ് രൂപവത്കരണത്തിനിടെയാണ് നെതന്യാഹുവിന്റെ പ്രതികരണം. ഹമാസിനെ തുടച്ചുനീക്കുമെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റും പ്രതികരിച്ചു.
അതിനിടെ, ഹമാസിന്റെ ആക്രമണത്തില്‍ ഇസ്രയേല്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതായിഇസ്രയേല്‍ സന്ദര്‍ശിക്കാനെത്തിയ യു.കെ വിദേശകാര്യമന്ത്രി ജയിംസ് ക്ലെവര്‍ലിക്ക് സന്ദര്‍ശനത്തിനിടെ റോക്കറ്റ് ആക്രമണത്തിന് മുന്നോടിയായുള്ള അപായ സൈറണ്‍ മുഴങ്ങിയതോടെ സമീപത്തെ കെട്ടിടത്തില്‍ അഭയം തേടേണ്ടി വന്നു ..ഇസ്രയേലിലെ ജനങ്ങള്‍ ഓരോ ദിവസവും അഭിമുഖീകരിക്കുന്നതെന്തെന്ന് തിരിച്ചറിയാനായെന്ന് ഇതിനുപിന്നാലെ അദ്ദേഹം പറഞ്ഞു. അതിന്റെ നേര്‍ക്കാഴ്ചയാണ് ഇന്ന് കണ്ടത്. ഹമാസ് റോക്കറ്റുകളുടെ ഭീഷണി ഓരോ ഇസ്രയേലി പൗരന്റെയും മേലുണ്ട്. അതിനാലാണ് ഞങ്ങള്‍ ഇസ്രയേലിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നത്- ജയിംസ് ക്ലെവര്‍ലി എക്സില്‍ കുറിച്ചു.
https://www.facebook.com/Malayalivartha
























