ത്രിഭുവൻ വിമാനത്താവളത്തിൽ ടേക്ക് ഓഫിനിടെ വിമാനം തെന്നിമാറി, കത്തിയമർന്നു:- 18 പേർ മരിച്ചു: പൈലറ്റിനെ രക്ഷപ്പെടുത്തി...

നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിൽ വൻ വിമാനാപകടം. കാഠ്മണ്ഡുവിലെ ത്രിഭുവൻ വിമാനത്താവളത്തിൽ നിന്നും പുറപ്പെട്ട വിമാനമാണ് അപകടത്തിൽ പെട്ടത്. ജീവനക്കാരടക്കം 19 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നതെന്നാണ് വിവരം. 18 പേരുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. വിമാനം പൂർണമായി കത്തിയമർന്നു. കാഠ്മണ്ഡുവിലെ വിമാനത്താവളത്തിലുണ്ടായ വിമാനാപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പൊഖാറ വിമാനത്താവളത്തിലേക്ക് പോയ വിമാനമാണ് അപകടത്തിൽ പെട്ടത്. ശൗര്യ എയർലൈൻസിന്റെ വിമാനമാണ് അപകടത്തിൽപ്പെട്ടത്. പൊലീസിന്റെയും അഗ്നിശമനസേനയുടെ നേതൃത്വത്തിൽ രക്ഷാദൗത്യം പുരോഗമിക്കുകയാണ്. ടേക്ക് ഓഫിൻ്റെ സമയത്ത് റൺവേയിൽ നിന്ന് തെന്നിമാറിയ വിമാനം അപകടത്തിൽപെട്ടതായിരുന്നു. ടേബിൾ ടോപ് എയർപോർട്ടാണ് ത്രിഭുവൻ. ഇവിടെ നിന്ന് 200 കിലോമീറ്റർ അകലെയുള്ള വിമാനത്താവളത്തിലേക്കാണ് വിമാനം പോയത്. റൺവേയിൽ നിന്നും വിമാനം തെന്നി മാറിയാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക വിവരം. രാവിലെ 11 മണിയോടെയാണ് അപകടം ഉണ്ടായത്. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടങ്ങി.
19 പേരുമായി പൊഖാറയിലേക്ക് പോകുകയായിരുന്ന സൗരി എയർലൈൻസ് വിമാനമാണ് ടേക്ക് ഓഫ് ചെയ്യുന്നതിനിടെ അപകടത്തിൽ പെട്ടതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവ സ്ഥലത്ത് നിന്ന് പുറത്തുവന്ന വീഡിയോയിൽ, വിമാനത്താവളത്തിൽ പുകപടലങ്ങളുള്ള വൻ തീപിടിത്തം കാണാം. ടേക്ക് ഓഫിനിടെ വിമാനം തെന്നിമാറിയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. അപകടവിവരം ലഭിച്ചയുടൻ രക്ഷാപ്രവർത്തക സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടരുകയാണ്. പൊഖാറയിലേക്ക് പോകുകയായിരുന്ന ജീവനക്കാരും സാങ്കേതിക ജീവനക്കാരും ഉൾപ്പെടെ 19 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
പറന്നുയർന്ന് മിനിറ്റുകൾക്കകം റൺവേയിൽ നിന്ന് തെന്നിമാറിയതിനെ തുടർന്നാണ് വിമാനത്തിന് തീപിടിച്ചതെന്ന് എയർപോർട്ട് വക്താവ് പറഞ്ഞു. അപകടത്തിന് ശേഷം പൈലറ്റിനെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചതായി പോലീസ് വക്താവ് ഡാൻ ബഹാദൂർ കർക്കി പറഞ്ഞു. ദുരന്തത്തിന് പിന്നാലെ ത്രിഭുവൻ വിമാനത്താവളം അടച്ചു. പൈലറ്റിൻ്റെ ആരോഗ്യനില സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ത്രിഭുവൻ ഇൻ്റർനാഷണൽ എയർപോർട്ട് എല്ലാ വശങ്ങളിലും ആഴത്തിലുള്ള മലയിടുക്കുകളാലും താഴ്‌വരകളാലും ചുറ്റപ്പെട്ട ഒരു പീഠഭൂമിയുടെ മുകളിലുള്ള ഒരു ടേബിൾടോപ്പ് വിമാനത്താവളമാണ്. ലോകത്തിലെ ഏറ്റവും അപകടകരമായ വിമാനത്താവളങ്ങളിൽ ഒന്നായി ഇത് കണക്കാക്കപ്പെടുന്നു.
https://www.facebook.com/Malayalivartha


























