ചെറുബോട്ടിൽ കടലിൽ ചൂണ്ടയിട്ടുകൊണ്ടിരുന്നവരെ ആക്രമിച്ച കൂറ്റൻ തിമിംഗലം..23 അടി സെൻ്റർ കൺസോൾ ബോട്ടിലേക്ക് തിമിംഗലം ചാടുന്നത് വീഡിയോയിൽ കാണാം...

കടൽ യാത്ര ഏറെ സാഹസികത നിറഞ്ഞതാണ് . ഏത് നിമിഷവും അപകടം സംഭവിക്കാം . ഇപ്പോൾ ചെറുബോട്ടിൽ കടലിൽ ചൂണ്ടയിട്ടുകൊണ്ടിരുന്നവരെ ആക്രമിച്ച കൂറ്റൻ തിമിംഗലം. അമേരിക്കയിലെ ന്യൂ ഹാംപ്ഷെയറിലാണ് സംഭവം. 23 അടി നീളമുള്ള ചെറു ബോട്ടിന് നേരെയാണ് കൂനൻ തിമിംഗലത്തിന്റെ ആക്രമണമുണ്ടായത്. സമുദ്ര നിരപ്പിൽ ഉയർന്ന ശേഷം ചെറുബോട്ടിനെ തലകീഴായി മറിച്ചുകൊണ്ടാണ് സമുദ്രത്തിലേക്ക് തിരികെ പതിക്കുന്നത്.യുഎസ് കോസ്റ്റ് ഗാർഡ് പറയുന്നത് പ്രകാരം, ന്യൂ ഹാംഷെയർ തീരത്ത് നിന്ന് ഒരു തിമിംഗലം മീൻ പിടുത്ത ബോട്ടിലേക്ക് ചാടിയിതിനെ തുടർന്ന് മറിഞ്ഞു.ബോട്ടിലെ രണ്ട് യാത്രക്കാർ സുരക്ഷിതരാണെന്ന് യുഎസ് കോസ്റ്റ് ഗാർഡ് അറിയിച്ചു.ഒഡിയോൺ പോയിൻ്റ് സ്റ്റേറ്റ് പാർക്കിന് സമീപം ചൊവ്വാഴ്ചയാണ് സംഭവം.
23 അടി സെൻ്റർ കൺസോൾ ബോട്ടിലേക്ക് തിമിംഗലം ചാടുന്നത് വീഡിയോയിൽ കാണാം.ബോട്ടിലുണ്ടായിരുന്ന രണ്ട് പേർക്ക് എന്തെങ്കിലും ചെയ്യാൻ സാധിക്കുന്നതിനും മുൻപ് സെക്കൻറുകളുടെ ഇടവേളയിലാണ് സംഭവം നടന്നത്. സമീപത്തുണ്ടായ മറ്റൊരു ബോട്ടിലുണ്ടായിരുന്നവരാണ് ഞെട്ടിക്കുന്ന രംഗങ്ങൾ ചിത്രീകരിച്ചത്. തിമിംഗലം ഉയർന്ന് പൊന്തുന്നതും തിരികെ ബോട്ടിനെ തലകീഴായി മറിച്ച് സമുദ്രത്തിലേക്ക് തിരികെ പതിക്കുന്നതും ബോട്ടിലുണ്ടായിരുന്നവർ തെറിച്ച് കടലിലേക്ക് വീഴുന്നതും വീഡിയോ ദൃശ്യങ്ങളിലുണ്ട്. സംഭവത്തിൽ ആർക്കും ഗുരുതരമായ പരിക്കേറ്റിട്ടില്ലെന്നാണ് അമേരിക്കൻ തീരസംരക്ഷണ സേന വിശദമാക്കുന്നത്.
തലകീഴായി മറിഞ്ഞ ബോട്ടിനെ സമീപത്തുണ്ടായിരുന്ന മറ്റ് ബോട്ടുകൾ കെട്ടിവലിച്ച് കരയ്ക്ക് എത്തിച്ചു. സംഭവത്തിൽ ബോട്ട് മറിഞ്ഞതായി പ്രസ്താവിക്കുന്ന ഒരു മെയ്‌ഡേ കോൾ ലഭിച്ചതായി കോസ്റ്റ് ഗാർഡ് എക്‌സിൽ പോസ്റ്റ് ചെയ്തു.“ബോട്ട് മറിഞ്ഞതിനാൽ യാത്രക്കാരെ ബോട്ടിൽ നിന്നും ഇറങ്ങി,” കോസ്റ്റ് ഗാർഡ് പോസ്റ്റ് ചെയ്തു. അടിയന്തര സമുദ്ര വിവര പ്രക്ഷേപണം പുറപ്പെടുവിക്കുകയും കോസ്റ്റ് ഗാർഡ് സ്റ്റേഷൻ പോർട്ട്‌സ്മൗത്ത് ഹാർബറിൽ മുന്നറിയിപ്പ് നൽകുകയും ചെയ്തു.“രണ്ടുപേരെയും കൂടെയുണ്ടായിരുന്നവർ വെള്ളത്തിൽ നിന്ന് വീണ്ടെടുത്തു. പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല, ”കോസ്റ്റ് ഗാർഡ് പോസ്റ്റ് ചെയ്തു.തിമിംഗലത്തിനും പരിക്കേറ്റിട്ടില്ലെന്ന് സ്‌റ്റേഷൻ പോർട്ട്‌സ്മൗത്തിൽ നിന്നുള്ള ബോട്ട് ജീവനക്കാർ അറിയിച്ചു.
സംഭവം കോസ്റ്റൽ സ്റ്റഡീസ് മറൈൻ ആനിമൽ ഹോട്ട്‌ലൈനിലും നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്‌മോസ്ഫെറിക് അഡ്മിനിസ്‌ട്രേഷനിലും റിപ്പോർട്ട് ചെയ്തു.ബോട്ടും രക്ഷപ്പെടുത്തിയിട്ടുണ്ട്.ജോർജ്ജ് പാക്വിറ്റ, റിലാൻഡ് കെന്നി എന്നിവരാണ് തിമിംഗലത്തിന്റെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്. ഇവരുടെ ചെറുബോട്ടിലുണ്ടായിരുന്ന മത്സ്യങ്ങളെ ചെറുതായി എത്തിപ്പിടിച്ച് അകത്താക്കിയ ശേഷമായിരുന്നു തിമിംഗലം ബോട്ട് തലകീഴായി തട്ടിമറിച്ചത്.ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ എല്ലാം വൈറലാവുകയാണ് . അതെ സമയം മാസങ്ങൾക്ക് മുൻപാണ് മറ്റൊരു റിപ്പോർട്ട് കൂടെ പുറത്തു വന്നത്.നിരന്തരമായ വേട്ടയാടലിലൂടെ നൂറ് വർഷങ്ങൾക്ക് മുമ്പ് അപ്രത്യക്ഷമായി എന്ന് കരുതിയിരുന്ന തിമിംഗലങ്ങളെ വീണ്ടും കണ്ടെത്തിയതായി ഗവേഷകർ.
വംശനാശം സംഭവിച്ചുവെന്ന് കരുതിയിരുന്ന നീല - ചാരനിറത്തിലുള്ള സെയ് തിമിംഗലങ്ങളെയാണ് (Sei Whales) അർജന്‍റീനയിലെ പാറ്റഗോണിയൻ തീരത്ത് നിന്ന് വീണ്ടും കണ്ടെത്തിയത്. ലോകത്തിലെ ഏറ്റവും വലിയ തിമിംഗലങ്ങളുടെ ഈ പുനരുജ്ജീവനം പ്രകൃതിയുടെ പ്രതിരോധശേഷിയിലേക്കും ആഗോള സംരക്ഷണ ശ്രമങ്ങളുടെ നല്ല സ്വാധീനത്തിലേക്കും വിരൽ ചൂണ്ടുന്നതാണെന്ന് ഗവേഷകർ അടിവരയിടുന്നു.64 അടി വരെ നീളത്തില്‍ വളരുന്ന ഇവയ്ക്ക് 28 ടൺ വരെ ഭാരമുണ്ടായിരിക്കും. സെയ് തിമിംഗലങ്ങളുടെ നീല കലർന്ന ചാര നിറം സമുദ്ര ആവാസ വ്യവസ്ഥയിൽ മറഞ്ഞിരിക്കാൻ ഇവയെ സഹായിക്കുന്നു. ഭക്ഷണം തേടി കിലോമീറ്ററുകളോളം നീന്താന്‍ ഇവയ്ക്ക് കഴിയുന്നു. ഭക്ഷണം തേടിയുള്ള അലച്ചില്‍ ഇവയെ ദേശാടന പ്രിയരാക്കുന്നു. പ്രധാനമായും ചെറിയ മത്സ്യങ്ങളാണ് ഇവയുടെ ഭക്ഷണം. ഭക്ഷണം തേടി എത്ര ദൂരം വേണമെങ്കിലും സഞ്ചരിക്കാൻ ഇവയ്ക്ക് മടിയില്ല.
https://www.facebook.com/Malayalivartha


























