ജൂതദൈവം ഗാസയില്‍ മഹാമാരി വാരിവിതറി ...ഇസ്രായേല്‍ ജനത വീണ്ടും രക്ഷിക്കപ്പെടുന്നു ! ഗാസയില്‍ പോളിയോ അടക്കമുള്ള സാംക്രമിക രോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്നതില്‍ ആശങ്കപ്പെട്ട് ലോകാരോഗ്യ സംഘടന ! അപകടസാധ്യത കണക്കിലെടുത്ത് ആരോഗ്യ പ്രവര്‍ത്തകരെ സജ്ജമാക്കുന്നു

നിരന്തര ബോംബാക്രമണങ്ങളും പീരങ്കി ആക്രമണങ്ങളും, കൂട്ട കുടിയൊഴിപ്പിക്കലും, ഗസ്സയെ നിത്യദുരിതത്തില്‍ ആഴ്ത്തിയിരിക്കുകയാണ് ഇപ്പോള്‍ ഗാസ പല സാംക്രമിക രോഗങ്ങളുടെയും വിളനിലമായി മാറിക്കഴിഞ്ഞു . ഗാസയില്‍ പോളിയോ അടക്കമുള്ള സാംക്രമിക രോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്നതില്‍ ലോകാരോഗ്യ സംഘടന ആശങ്ക അറിയിച്ചു... ഗാസാ മുനമ്പിലെ ആറിടങ്ങളില്‍ നിന്ന് ശേഖരിച്ച വെള്ളത്തില്‍ ടൈപ്പ് 2 പോളിയോ വൈറസിന്റെ സാന്നിധ്യമുണ്ടെന്ന് ഗ്‌ളോബല്‍ പോളിയോ ലബോറട്ടറി നെറ്റ്‌വര്‍ക്ക് കണ്ടെത്തിയതായി ഡബ്‌ള്യൂഎച്ച്ഒ കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നു.
ഗാസയിലെ രണ്ട് ഗവര്‍ണറേറ്റുകളായ ഖാന്‍ യൂനിസ്, ദേര്‍ അല്‍ബലാഹ് എന്നിവിടങ്ങളിലെ സൈറ്റുകളില്‍ ജൂണ്‍ അവസാനത്തോടെ ശേഖരിച്ച ആറ് മലിനജല സാമ്പിളുകളില്‍ പോളിയോ വൈറസ് കണ്ടെത്തിയതായി ജൂലൈ 16 ന് ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 5 വയസ്സിന് താഴെയുള്ള പതിനായിരക്കണക്കിന് കുട്ടികള്‍ ഇപ്പോള്‍ പോളിയോ പിടിപെടാനുള്ള സാധ്യതയിലാണെന്നും ഗാസയ്ക്ക് പുറത്ത് അന്താരാഷ്ട്ര വ്യാപനത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും ലോകാരോഗ്യ സംഘടനയുടെ വക്താവ് ക്രിസ്റ്റ്യന്‍ ലിന്‍ഡ്‌മെയര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അപകടസാധ്യത കണക്കിലെടുത്ത് ഗാസയിലെ 2.3 ദശലക്ഷം ജനങ്ങള്‍ക്ക് ആരോഗ്യ പ്രവര്‍ത്തകര്‍ വേണ്ട ഉപദേശങ്ങള്‍ നല്‍കുന്നുണ്ടെന്ന് പലസ്തീന്‍ പ്രദേശങ്ങളിലെ ലോകാരോഗ്യ സംഘടനയുടെ ടീം മേധാവി ഡോ. അയാദില്‍ സപര്‍ബെക്കോവ് പറഞ്ഞു.
സുരക്ഷിതരായിരിക്കുന്നതിനെക്കുറിച്ച് ആളുകളെ ഉപദേശിക്കുന്നുണ്ടെങ്കിലും മലിന ജലവും മറ്റ് മോശം അന്തരീക്ഷവും കാരണം, ആളുകള്‍ക്ക് നിര്‍ദേശം പാലിക്കാന്‍ ബുദ്ധിമുട്ടാണെന്ന് സംഘടന തന്നെ ചൂണ്ടിക്കാട്ടുന്നു. ഈ സ്ഥിതി തുടര്‍ന്നാല്‍ യുദ്ധത്തില്‍ മരിക്കുന്നവരേക്കാള്‍ കൂടുതല്‍പേര്‍ പകര്‍ച്ചവ്യാധികള്‍ ബാധിച്ച് മരിക്കുന്ന അവസ്ഥയുണ്ടാകുമെന്നും ഡബ്ല്യുഎച്ച്ഒയുടെ പലസ്തീന്‍ മേഖല ആരോഗ്യ വിഭാഗം തലവന്‍ അയാദില്‍ സാപര്‍ബെകോവ് പറഞ്ഞു.
ഒരു മാസം മുമ്പ് ഗാസയിലെ രണ്ട് സ്ഥലങ്ങളില്‍ നിന്ന് ശേഖരിച്ച മലിനജല സാമ്പിളുകളില്‍ മലമൂത്ര വിസര്‍ജ്ജനത്തിലൂടെ പകരുന്ന പോളിയോയുടെ അംശം കണ്ടെത്തിയിരുന്നു. ഗാസയിലെ ജനങ്ങളില്‍നിന്ന് സാംപിളുകള്‍ ശേഖരിച്ചു തുടങ്ങിയിട്ടില്ലെന്നും ഇതിനകം ആര്‍ക്കെങ്കിലും വൈറസ് ബാധിച്ചിട്ടുണ്ടോ എന്നത് വ്യക്തമല്ലെന്നും അദ്ദേഹം പറയുന്നു
അതേസമയം, തങ്ങളുടെ സൈനികര്‍ക്ക് വാക്‌സിനേഷന്‍ നല്‍കാന്‍ തുടങ്ങിയതായി ഞായറാഴ്ച ഇസ്രായേല്‍ സൈന്യം അറിയിച്ചു. ഗാസയിലെ പലസ്തീന്‍കാര്‍ക്ക് വാക്‌സിനുകള്‍ എത്തിക്കുന്നതിന് വിവിധ സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു. ഗാസയിലെ പലസ്തീന്‍കാര്‍ക്കും പ്രതിരോധമരുന്ന് വിതരണംചെയ്യുന്നുണ്ട്. മൂന്നുലക്ഷം വാക്‌സിന്‍ ഇതിനോടകം നല്‍കിയതായി ഇസ്രയേല്‍ സൈന്യം പറഞ്ഞു.
ഒക്ടോബറില്‍ ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം ആരംഭിച്ചതിന് ശേഷം ഏകദേശം 300,000 വാക്‌സിനുകള്‍ പ്രദേശത്തേക്ക് അയച്ചിട്ടുണ്ട്.
ലോകാരോഗ്യ സംഘടനയും യുഎന്‍ കുട്ടികളുടെ ഏജന്‍സിയും (യുണിസെഫ്) ഗാസയില്‍ ഒരു കൂട്ട വാക്‌സിനേഷന്‍ കാമ്പയിന്‍ ആവശ്യമായി വരുമെന്നാണ് വിലയിരുത്തുന്നത്. ഗാസയില്‍ കഴിഞ്ഞവര്‍ഷം ഹെപ്പറ്റൈറ്റിസ് എ പടര്‍ന്നു പിടിച്ചിരുന്നു. അതിനു പിന്നാലെയാണ് പോളിയോ ഭീഷണിയും. തകര്‍ന്ന ആരോഗ്യസംവിധാനങ്ങളും ശുദ്ധജലത്തിന്റെയും ശുചിത്വത്തിന്റെയും അപര്യാപ്തതയും ആരോഗ്യസേവനങ്ങള്‍ക്ക് ലഭിക്കാനുള്ള ബുദ്ധിമുട്ടും കാരണം ഗുരുതര സാഹചര്യമാണ് ഗാസയിലെന്നും സാപര്‍ബെകോവ് മുന്നറിയിപ്പ് നല്‍കുന്നു
ഇന്ന് നടന്ന ഇസ്രായേല്‍ അധിനിവേശത്തില്‍ തെക്കന്‍ ഖാന്‍ യൂനിസില്‍ 121 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അല്‍അഖ്‌സ മസ്ജിദില്‍ യഹൂദര്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ അനുമതിയുണ്ടെന്ന് തീവ്ര വലതുപക്ഷ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ഗ്വിര്‍ പറഞ്ഞതിന് പിന്നാലെ ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ദീര്‍ഘകാല ഉടമ്പടിയുടെ ഭാഗമായി, ഇസ്‌ലാമിന്റെ മൂന്നാമത്തെ വിശുദ്ധ സ്ഥലമായ അല്‍അഖ്‌സ കോമ്പൗണ്ടില്‍ അമുസ്‌ലിംകള്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ അനുവാദമില്ല എന്ന് പ്രസ്താവന ഇറക്കി..
'ടെമ്പിള്‍ മൗണ്ടിലെ തല്‍സ്ഥിതി നിലനിര്‍ത്താനുള്ള ഇസ്രായേലിന്റെ നയം മാറിയിട്ടില്ല, ഇനി മരുകയുമില്ല എന്നാണു ഓഫീസ് എക്‌സിലെ പ്രസ്താവനയില്‍ പരാമര്‍ശിച്ചത് .
ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വാഷിംഗ്ടണില്‍ ബുധനാഴ്ച എത്തി . ഒമ്പത് മാസത്തെ യുദ്ധത്തിന് ശേഷം വെടിനിര്‍ത്തല്‍ കരാര്‍ രൂപപ്പെടുമെന്ന് അദ്ദേഹം സൂചന നല്‍കി. തെക്കന്‍ ഗാസ നഗരമായ ഖാന്‍ യൂനിസിന്റെ ചില ഭാഗങ്ങള്‍ വിട്ടുപോകാന്‍ ഇസ്രായേല്‍ സൈനയം തയ്യാറായിട്ടുണ്ട് . 39,100 ഫലസ്തീനികള്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടതായി ഗാസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനും ബാക്കിയുള്ള ബന്ദികളെ മോചിപ്പിക്കുന്നതിനുമായി നിര്‍ദിഷ്ട മൂന്ന് ഘട്ട വെടിനിര്‍ത്തലിനായുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കുക എന്ന ലക്ഷ്യത്തോടെ വ്യാഴാഴ്ച ഈജിപ്ത്, ഇസ്രായേല്‍, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, ഖത്തര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ദോഹയില്‍ കൂടിക്കാഴ്ച നടത്തും.
https://www.facebook.com/Malayalivartha


























