Widgets Magazine
18
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിയിൽ നിന്നും പരമാവധി സഹായം... വാൽപ്പാറ വാഹനാപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സ സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി...


വിഷു, മേടമാസ പൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്ര നട ഇന്ന് രാത്രി 10 മണിക്ക് അടയ്ക്കും...


ഇറാൻ- യു.എസ് യുദ്ധം അവസാനിക്കുമെന്ന് സൂചന... ലെബനനിൽ ഇസ്രയേൽ ആക്രമണം നിറുത്തിയതിനുപിന്നാലെ, ഹോർമുസ് കടലിടുക്ക് ഇറാൻ ഇന്നലെ പൂർണമായി തുറന്നു


ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന പോലീസ് പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിന്റെ ജാമ്യം റദ്ദാക്കണമെന്ന് വീണ്ടും  പ്രോസിക്യൂഷൻ... ഹർജിയിൽ ആക്ഷേപമുണ്ടെങ്കിൽ 30 ന് ബോധിപ്പിക്കാൻ കോടതി ഉത്തരവ്


തമിഴ്നാട് പൊള്ളാച്ചി വാൽപ്പാറയിൽ 9 മലയാളികൾക്ക് ജീവൻ നഷ്ടമായ വാഹനാപകടത്തിൽ വേദന പങ്കുവച്ച് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയുമടക്കമുള്ളവർ രം​ഗത്ത്...

ഹമാസ് തലവൻ ഇസ്മയിൽ ഹനിയ കൊല്ലപ്പെട്ടത് വെടിയേറ്റ്; നടപ്പാക്കിയത് ഇസ്രയേലിന്റെ പ്രഖ്യാപനം..? ഹിസ്ബുല്ലയെ ലക്ഷ്യം വച്ച് ബെയ്റൂട്ടിൽ മിസൈൽ ആക്രമണം...

31 JULY 2024 04:28 PM IST
മലയാളി വാര്‍ത്ത

ഇറാനിലെ ടെഹ്റാനിൽ ഹമാസ് തലവൻ ഇസ്മയിൽ ഹനിയ കൊല്ലപ്പെട്ടത് വെടിയേറ്റെന്ന് വിവരം. ഹനിയെയുടെ അംഗരക്ഷകനും കൊല്ലപ്പെട്ടു. സംഭവം ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയും ഹമാസും സ്ഥിരീകരിച്ചിട്ടുണ്ട്. 2017 മുതൽ ഹമാസിന്റെ തലവനാണ് ഇസ്മയിൽ ഹനിയെ. ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ ചുമതലയേൽക്കുന്നതിന്റെ ഭാഗമായാണ് ഹനിയെ ടെഹ്റാനിലെത്തിയത്.

കൊലപാതകത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞ വർഷം ഒക്ടോബർ 7ന്, ഹമാസ് നടത്തിയ ആക്രമണത്തിനു പിന്നാലെ ഹനിയയെ വധിക്കുമെന്ന് ഇസ്രയേൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഹനിയെ കൊല്ലപ്പെട്ടതിനെക്കുറിച്ച് ഇസ്രയേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. സാധാരണഗതിയിൽ ഇസ്രയേലിന്റെ രഹസ്യാന്വേഷണ വിഭാഗമായ മൊസാദ് ഇത്തരംകാര്യങ്ങളിൽ പ്രതികരിക്കാറില്ല.


സമാധാന ചർച്ചകൾ പുരോഗമിക്കവേ നടന്ന സംഭവം, പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ പുതിയൊരു വഴിത്തിരിവായിരിക്കുകയാണ്. പലസ്തീനികൾക്കിടയിൽ ഏറെ ജനപ്രിയനായ, നിലവിലെ സമാധാന ചർച്ചകൾക്കുൾപ്പെടെ നേതൃത്വം നൽകിയിരുന്ന മിതവാദിയായ നേതാവായിരുന്നു ഇസ്മായിൽ ഹനിയ. ഹമാസിൻ്റെ രാഷ്ട്രീയ വിഭാഗം ചെയർമാൻ എന്ന നിലയിൽ, ഖത്തറിലായിരുന്നു ഇസ്മായിൽ ഹനിയ കഴിഞ്ഞിരുന്നത്. പലസ്തീൻ വിമോചന സായുധ സംഘത്തിന്റെ മൊത്തത്തിലുള്ള നേതാവായി കണക്കാക്കകപ്പെട്ടിരുന്ന ഇസ്മായിൽ ഹനിയ 1980-കളുടെ അവസാനത്തോടെയാണ് ഹമാസിൻ്റെ റാഡിക്കൽ ഓപ്പറേഷനുകളിൽ സജീവ സാന്നിധ്യമാകുന്നത്.

 

 

യാസീന്റെ ഓഫീസ് കാര്യങ്ങളുടെ നേതൃത്വം ഇസ്മായിൽ ഹനിയ ഏറ്റെടുത്തതോടെയാണ് ഹമാസിനുള്ളിലെ വളർച്ച ആരംഭിക്കുന്നത്. 2003 ഒക്കെ ആകുമ്പോഴേക്കും വീൽ ചെയറിൽ കഴിഞ്ഞിരുന്ന ഹമാസിന്റെ ആത്മീയ നേതാവായ അഹ്മദ് യാസീന്റെ ഏറ്റവും അടുത്തയാളായി ഹനിയ മാറിയിരുന്നു. 2006ൽ വെസ്റ്റ് ബാങ്കിലും ഗാസയിലുമായി പലസ്തീൻ അതോറിറ്റി നടത്തിയ തിരഞ്ഞെടുപ്പിൽ ഹമാസിന്റെ നേതാവായിരുന്നു ഇസ്മായിൽ ഹനിയ. തിരഞ്ഞെടുപ്പിൽ വിജയിച്ച ഹമാസ്, ഗാസ പ്രധാനമന്ത്രിയായി അദ്ദേഹത്തെ തിരഞ്ഞെടുക്കുകയും ചെയ്തു. എന്നാൽ പ്രസിഡൻ്റ് മഹ്‌മൂദ് അബ്ബാസിൻ്റെ പാർട്ടിയായ ഫതഹും ഹമാസും തമ്മിലുള്ള സംഘർഷം ഉടലെടുത്തതോടെ, 2007-ൽ ഹമാസ് സർക്കാരിനെ മഹ്മൂദ് അബ്ബാസ് പിരിച്ചുവിട്ടു. എന്നാൽ ഉത്തരവ് അംഗീകരിക്കാൻ തയ്യാറാകാതിരുന്ന ഹനിയ, ഗാസയിൽ ഭരണം തുടരുകയായിരുന്നു.

 

 

പിന്നീട് 2017ലാണ് തൽസ്ഥാനത്തുനിന്ന് ഹനിയ പടിയിറങ്ങിറങ്ങുന്നത്. അതേവർഷം, ഖാലിദ് മെഷലിൽനിന്ന് ഹനിയ ഹമാസിൻ്റെ രാഷ്ട്രീയ വിഭാഗം ചെയർമാനായി ചുമതലയും ഏറ്റെടുത്തു. ഇസ്രയേലിന്റെ ഹിറ്റ്ലിസ്റ്റിലെ മുൻനിരക്കാരനായിരുന്നു നേരത്തെ തന്നെ ഹനിയ. നിരവധി തവണ ഹനിയയ്ക്ക് നേരെ വധശ്രമങ്ങൾ ഉണ്ടായെകിലും വിജയം കണ്ടിരുന്നില്ല. ഹമാസിന്റെ സൈനിക വിഭാഗം നേതാക്കളുമായി താരതമ്യപ്പെടുത്തുമ്പോൾ, കാര്യങ്ങളെ പ്രായോഗികമായി സമീപിക്കുന്ന നേതാവായിരുന്നു അദ്ദേഹം. കൂടാതെ പലസ്തീനികൾക്കിടയിൽ വളരെയധികം ജനപ്രിയനുമായിരുന്നു. അതുകൊണ്ടുതന്നെ ഹനിയയുടെ കൊലപാതകം പലസ്തീൻ ജനതയ്ക്കിടയിൽ ഒട്ടാകെ വലിയൊരു ആഘാതം സൃഷിടിച്ചിട്ടുണ്ട്. അതിനിടെ

 

 

സായുധ സംഘടനയായ ഹിസ്ബുല്ലയെ ലക്ഷ്യം വച്ച് ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ ഇസ്രയേലിന്റെ മിസൈൽ ആക്രമണം. ചൊവാഴ്ച രാത്രി ബെയ്റൂട്ടിൽ മിസൈൽ ആക്രമണം നടത്തിയതായി ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് എക്സിലൂടെ അറിയിച്ചു. ഒരു മുതിർന്ന ഹിസ്ബുല്ല കമാൻഡറെ ലക്ഷ്യം വച്ചാണ് മിസൈൽ ആക്രമണം നടന്നതെന്ന് ലെബനൻ സുരക്ഷാ വൃത്തങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. ഹിസ്ബുല്ലയുടെ ഏറ്റവും മുതിർന്ന സൈനിക കമാൻഡർ ഫുആദ് ഷുക്കറിനെ ഇല്ലാതാക്കിയെന്നാണ് ഇസ്രയേലിന്റെ അവകാശവാദം. അതേസമയം ഹിസ്ബുല്ലയും ലെബനീസ് അധികൃതരും ഇതുവരെ കമാൻഡറുടെ മരണം സ്ഥിരീകരിച്ചിട്ടില്ല.

 

 

ഇറാൻ പിന്തുണയുള്ള ലെബനീസ് സായുധ സംഘമായ ഹിസ്ബുല്ലയുടെ തെക്കൻ ബെയ്റൂട്ടിലെ ശക്തികേന്ദ്രമായ ഷൂറ കൗൺസിലിന് ചുറ്റുമുള്ള പ്രദേശത്തെ ലക്ഷ്യം വച്ചാണ് ഇസ്രയേൽ മിസൈൽ ആക്രമണം നടത്തിയത്. ശനിയാഴ്ച ഇസ്രയേൽ അധിനിവേശ ഗോലാൻ കുന്നുകളിൽ റോക്കറ്റ് ആക്രമണത്തിൽ ഡ്രൂസ് ഗ്രാമത്തിൽ 12 ഇസ്രയേലി യുവാക്കള്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പ്രതികാരമായാണ് ഹിസ്ബുല്ലയെ ലക്ഷ്യം വച്ച് ഇസ്രയേൽ പ്രത്യാക്രമണം നടത്തിയത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമാനത്തിന്റെ ചക്രങ്ങൾ വിന്യസിക്കുന്നതിലുണ്ടായ തകരാറാണ് അപകടത്തിന് കാരണമായതെന്ന് പ്രാഥമിക സൂചന....‌  (8 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 600 രൂപയുടെ വർദ്ധനവ്  (48 minutes ago)

അന്താരാഷ്ട്ര ടി20 ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടം ഇനി സ്മൃതിക്ക് സ്വന്തം  (54 minutes ago)

മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിയിൽ നിന്നും പരമാവധി സഹായം... വാൽപ്പാറ വാഹനാപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സ സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി...  (1 hour ago)

അഫ്‌ഗാനിസ്ഥാനെ പിടിച്ചു കുലുക്കി ഒന്നിനു പുറകെ ഒന്നായി രണ്ട് ഭൂകമ്പങ്ങൾ...  (1 hour ago)

മികച്ച ബാസ്ക്കറ്റ് ബോൾ താരങ്ങളിലൊരാളും ബ്രസീൽ ഇതിഹാസവുമായ ഓസ്‌കാര്‍ ഷ്മിഡ് അന്തരിച്ചു  (1 hour ago)

ശുഭ്മാൻ ഗിൽ നയിച്ച ഗുജറാത്ത് ടൈറ്റൻസ്, 5 വിക്കറ്റിന് കൊൽക്കത്തയെ തോൽപ്പിച്ചു  (1 hour ago)

പാൽവില ലിറ്ററിന് നാലു രൂപ വർദ്ധിപ്പിക്കണമെന്ന് ശുപാർശയ്ക്ക് അം​ഗീകാരം തേടി മിൽമ ചെയർമാൻ മന്ത്രിയെ കാണും  (2 hours ago)

ടി20 ലോകകപ്പിനു മുന്നോടിയായുള്ള ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ ആദ്യ പോരാട്ടം... ഇന്ത്യൻ വനിതകൾക്ക് പരാജയം  (2 hours ago)

വിഷു, മേടമാസ പൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്ര നട ഇന്ന് രാത്രി 10 മണിക്ക് അടയ്ക്കും...  (2 hours ago)

സാഹസിക മലകയറ്റത്തിന് നിബന്ധനകളും വ്യവസ്ഥകളും പ്രഖ്യാപിച്ച് കർണാടക വനംവകുപ്പ്...  (2 hours ago)

ഇറാൻ- യു.എസ് യുദ്ധം അവസാനിക്കുമെന്ന് സൂചന... ലെബനനിൽ ഇസ്രയേൽ ആക്രമണം നിറുത്തിയതിനുപിന്നാലെ, ഹോർമുസ് കടലിടുക്ക് ഇറാൻ ഇന്നലെ പൂർണമായി തുറന്നു  (3 hours ago)

  കേ​ര​ള എ​ൻ​ജി​നീ​യ​റി​ങ് പ്ര​വേ​ശ​ന പ​രീ​ക്ഷ​ക്ക്​ ​ തു​ട​ക്കം....  (3 hours ago)

ജന്മനാ കാഴ്ചപരിമിതിയുള്ള മജീദ് മാസ്റ്റർക്ക് യാത്രകളില്ലെല്ലാം സഹായിയായി ഒപ്പമുണ്ടാവും ഭാര്യ റുഖിയ... ഇരുവരുടെയും ഈ യാത്ര അന്ത്യയാത്രയാകുമെന്ന് ആരും കരുതിയില്ല  (3 hours ago)

ഇന്ന് 12 ജില്ലകളിൽ യെല്ലോ അലർട്ട് , തുടർച്ചയായി വെയിലേറ്റാൽ സൂര്യാഘാതമോ, സൂര്യാതപമോ ഉണ്ടാകാൻ സാധ്യത...  (4 hours ago)

Malayali Vartha Recommends