Widgets Magazine
27
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അപ്രതീക്ഷിത ആക്രമണത്തിൽ ഇറാൻ്റെ ഭൂഗർഭ മിസൈൽ ഫാക്ടറി തകർത്ത് ഇസ്രായേൽ; ഇറാനികളെ പിടികൂടിയെന്ന ഇസ്രായേൽ അവകാശവാദം 'നുണ'യാണെന്ന് ഇറാൻ എംബസി

13 SEPTEMBER 2024 04:37 PM IST
മലയാളി വാര്‍ത്ത

More Stories...

തർക്കത്തിനൊടുവിൽ...പ്രതിഷേധക്കാർക്കിടയിലേക്ക് ഇടിച്ചുകയറ്റിയ വാഹനമിടിച്ച് വനിത ടെക്കിക്ക് ദാരുണാന്ത്യം... ഒരാൾക്ക് പരുക്ക്

പലസ്തീന്‍ യുദ്ധം ഒന്നര വര്‍ഷം നടന്നിട്ടും ഹമാസ് തീവ്രവാദികളെ പൂര്‍ണമായി തുടച്ചുനീക്കാന്‍ ഇസ്രായേലിനു സാധിച്ചില്ല; ബെഞ്ചമിന്‍ നെതന്യാഹു രാജിവയ്ക്കുമോ? പുറത്താകുമോ?

ഹോർമുസ് കടലിടുക്കിൽക്കൂടി ഇന്ത്യ, പാകിസ്താൻ, ഇറാഖ്, ചൈന, റഷ്യ തുടങ്ങിയ സുഹൃദ്‌രാജ്യങ്ങളുടെ കപ്പലുകൾക്ക് യാത്രാനുമതി നൽകിയിട്ടുണ്ടെന്ന് ഇറാന്റെ വിദേശകാര്യമന്ത്രി

2-ാം എയർബോൺ ഡിവിഷൻ പാരച്യൂട്ടിൽ പറന്നിറങ്ങി .... ഇറാൻ തീർന്നു..ഇനി ഇല്ല !! യുദ്ധം അവസാനിക്കുന്നു ... 5000 US സൈനികരെത്തി

ബന്ദർ അബ്ബാസിൽ ആക്രമണം.. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (IRGC) നാവിക കമാൻഡർ അലിറേസ ടങ്സീരി കൊല്ലപ്പെട്ടു.. , ഹോർമുസ് കടലിടുക്ക് അടയ്ച്ച പടത്തലവൻ..

സിറിയയിൽ നടത്തിയ അപ്രതീക്ഷിത ആക്രമണത്തിൽ ഇറാൻ്റെ ഭൂഗർഭ മിസൈൽ ഫാക്ടറി തകർത്ത് ഇസ്രായേൽ. സിറിയയിലെ മസ്യാഫ് പ്രദേശത്തെ ഇറാനിയൻ ആയുധ കേന്ദ്രത്തിൽ നടത്തിയ അപ്രതീക്ഷിത റെയ്ഡിൽ 14 പേർ കൊല്ലപ്പെടുകയും 43 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഹീബ്രു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. സിറിയൻ ഭരണകൂടവും ഇറാനിയൻ സേനയും രാസായുധങ്ങളുടെയും കൃത്യതയുള്ള മിസൈലുകളുടെയും നിർമ്മാണവുമായി ബന്ധപ്പെട്ട് ദീർഘകാലമായി പ്രവർത്തിച്ചിരുന്ന മസ്യാഫിലെ ഒരു ശാസ്ത്ര ഗവേഷണ കേന്ദ്രത്തിലാണ് ആക്രമണം ഉണ്ടായതെന്ന് പ്രാദേശിക സിറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

സിറിയയുടെ പടിഞ്ഞാറൻ തീരപ്രദേശത്ത് നിന്ന് ഏകദേശം 30 കിലോമീറ്റർ (18 മൈൽ) മാത്രം അകലെയാണ് ഈ പ്രദേശം.എന്നാൽ ഇസ്രായേലിന് വടക്ക് 200 കിലോമീറ്റർ (124 മൈൽ) അകലെയുമാണ് മസ്യാഫ്. ഇവിടെ ഇറങ്ങിയാണ് ഐഡിഎഫ് റെയ്ഡ് നടത്തിയതെന്ന് തുർക്കി ആസ്ഥാനമായുള്ള പ്രതിപക്ഷ സിറിയ ടിവി നെറ്റ്‌വർക്ക് റിപ്പോർട്ട് ചെയ്യുന്നു. അക്രമാസക്തമായ ഏറ്റുമുട്ടലുകളിൽ മൂന്ന് സിറിയക്കാർ കൊല്ലപ്പെടുകയും രണ്ട് മുതൽ നാല് വരെ ഇറാനികൾ പിടിക്കപ്പെടുകയും ചെയ്തതായി റിപ്പോർട്ട് പറയുന്നു.

ഇറാനികൾക്ക് എന്ത് സംഭവിച്ചു എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ റിപ്പോർട്ട് നൽകിയിട്ടില്ല. ഓപ്പറേഷന്‍റെ ഭാഗമായി ലക്ഷ്യമിട്ട സൈറ്റുകളിൽ ഒരു റഷ്യൻ കമ്മ്യൂണിക്കേഷൻ സെന്‍ററും ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. സമീപകാല ഇസ്രായേൽ ആക്രമണങ്ങളാൽ സിറിയൻ വ്യോമ പ്രതിരോധം ദുർബലമായെന്നും ഇപ്പോൾ നടന്ന ആക്രമണം സിറിയയ്ക്ക് തടയാനാകാഞ്ഞത് അതുകൊണ്ടാണ് എന്നും വാർത്തയുണ്ട്. സിറിയയിലെ ഹമയുടെ പടിഞ്ഞാറുള്ള മസ്യാഫ് പ്രദേശം ഇറാനിയൻ സേനയുടെയും ഇറാൻ അനുകൂല സൈനികരുടെയും താവളമാണ് ഇപ്പോൾ. ഇതാണ് ഇസ്രയേലിനെ ഉറക്കം കെടുത്തുന്നത്.

CERS അല്ലെങ്കിൽ SSRC എന്നറിയപ്പെടുന്ന ശാസ്ത്രീയ പഠന ഗവേഷണ കേന്ദ്രവും ഇതിൽ അടങ്ങിയിരിക്കുന്നു. പാശ്ചാത്യ ഉദ്യോഗസ്ഥർ കെമിക്കൽ ആയുധങ്ങളുടെ നിർമ്മാണവുമായി CERS- നെ വളരെക്കാലമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. സിറിയ അംഗീകരിക്കുന്നില്ലെങ്കിലും ഈ ഗവേഷണ കേന്ദ്രത്തിൽ അത്യപകടകരമായ സരിൻ വാതകം ഇറാൻ വികസിപ്പിച്ചെടുത്തിട്ടുണ്ട് എന്ന് അമേരിക്കയുടെ റിപ്പോർട്ടുണ്ട്. 2011-ൽ സിറിയയിൽ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടത് മുതൽ ഇറാൻ പിന്തുണയുള്ള ലെബനൻ ഹിസ്ബുള്ള ഭീകരസംഘത്തിന് ആയുധങ്ങൾ കൈമാറുന്നതിനും ഇറാനിയൻ പോരാളികളെ ഇസ്രായേൽ അതിർത്തിക്കടുത്ത് നിലനിർത്തുന്നതിനും സിറിയയെ ഉപയോഗിച്ചു വരുന്നു. ഇതു തടയുന്നതിനായി അന്നു മുതൽ ഇസ്രയേൽ സിറിയയിൽ വ്യോമാക്രമണം നടത്തി വരികയാണ്.

എന്നാൽ ഇറാനികളെ പിടികൂടിയെന്ന ഇസ്രായേൽ അവകാശവാദം 'നുണ'യാണെന്ന് ഡമാസ്കസിലെ ഇറാൻ എംബസി പ്രതികരിച്ചു. മസ്യാഫിൽ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തെ എംബസി അപലപിച്ച് കുറിപ്പ് പുറത്തിറക്കിരുന്നു. ഇതിലാണ് "ഇറാനികളെ ഇത് ബാധിച്ചിട്ടില്ല" എന്ന് ഊന്നിപ്പറയുന്നത്. "ഇറാൻ കേന്ദ്രത്തിനോ ഇറാൻ്റെ സംരക്ഷണത്തിലുള്ള ഒരു കേന്ദ്രത്തിനു നേരെയുള്ള ആക്രമണത്തെക്കുറിച്ചും സയണിസ്റ്റ് ഭരണകൂടവുമായി ബന്ധപ്പെട്ട മാധ്യമങ്ങൾ പുറത്ത് വിട്ട മാധ്യമ വാർത്തകൾ തങ്ങൾ തള്ളിക്കളയുന്നുവെന്നാണ് പുറത്തിറക്കിയ കുറിപ്പിൽ പറയുന്നത്.

എന്നാൽ തീര നഗരമായ താർതൂസിനടുത്ത ദിവസങ്ങൾക്ക് മുമ്പ് ആക്രമണം ഉണ്ടായി. സിവിലിയൻമാരാണ് കൊല്ലപ്പെട്ടവരിൽ ഏറെയും. ലബനാനിലെ ഹിസ്ബുല്ലക്ക് ആയുധവിതരണം നടക്കുന്ന കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയതെന്ന വാദം ഇറാനും സിറിയയും നിഷേധിച്ചു. തെഹ്റാൻ പിന്തുണയുള്ള കേന്ദ്രം തകർത്തുവെന്ന ഇസ്രായേൽ പ്രസ്താവന അടിസ്ഥാനരഹിതമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് നാസർ കനാനി പറഞ്ഞു. സിറിയക്കെതിരായ ഇസ്രായേൽആക്രമണത്തെ ഒമാൻ ഉൾപ്പെടെ വിവിധ രാജ്യങ്ങൾ അപലപിച്ചിരുന്നു.

അതിനിടെ സെൻട്രൽ ഗസ്സയിലെ സ്‌കൂളിന് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ തങ്ങളുടെ ജീവനക്കാർ കൊല്ലപ്പെട്ടതായി യുഎൻ ഏജൻസിയായ UNRWA വ്യക്തമാക്കി. അഭയാർഥി ക്യാമ്പായി പ്രവർത്തിച്ചിരുന്ന സ്കൂളിന് നേരെ ഇസ്രായേൽ സൈന്യം നടത്തിയ ബോംബാംക്രമണത്തിൽ 18 പേർ കൊല്ലപ്പെട്ടിരുന്നു. യുഎൻ ഏജൻസിയിലെ ആറ് ഉദ്യോഗസ്ഥരും കുട്ടികളും സ്ത്രീകളുമാണ് കൊല്ലപ്പെട്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പശ്ചിമേഷ്യന്‍ സംഘര്‍ഷം; രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് പ്രധാനമന്ത്രി  (1 hour ago)

തമിഴ്‌നാട്ടില്‍ വിജയ്‌യുടെ പ്രചാരണത്തിന് അനുമതിയില്ല  (1 hour ago)

വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു  (1 hour ago)

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍  (3 hours ago)

സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം: ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കി കരാർ ദിനേശ് ബീഡിക്ക്....  (5 hours ago)

വിവാഹിതനെങ്കിലും ലിവ്-ഇൻ ബന്ധം നിയമവിരുദ്ധമല്ല; പങ്കാളികൾക്ക് സംരക്ഷണമൊരുക്കാൻ ഉത്തരവ്: സദാചാരവും നിയമവും രണ്ടെന്ന് ഹൈക്കോടതി...  (5 hours ago)

അബോർഷന് നിർബന്ധിച്ചു, നിരന്തരം ഭീഷണി'; പാലക്കാട്ടെ കൗൺസിലർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി...  (5 hours ago)

അന്ന് പാർട്ടിയുടെ കണ്മണി, ഇന്ന് 'കാഴ്ചക്കാരി'; ആര്യ രാജേന്ദ്രനെ കൈവിട്ട് സിപിഎം! സീറ്റില്ല, വേദിയില്ല; പ്രചാരണ ഗോദയിലും പുറത്ത്...  (6 hours ago)

ഇനി ജോലി തേടി നാടുവിടേണ്ട; ലക്ഷങ്ങൾ ശമ്പളമുള്ള വിദേശ ജോലികൾ ഇനി നാട്ടിലിരുന്ന് ചെയ്യാം; സർക്കാരിന്റെ കൈത്താങ്ങ്...  (6 hours ago)

തർക്കത്തിനൊടുവിൽ...പ്രതിഷേധക്കാർക്കിടയിലേക്ക് ഇടിച്ചുകയറ്റിയ വാഹനമിടിച്ച് വനിത ടെക്കിക്ക് ദാരുണാന്ത്യം...  (7 hours ago)

തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഡി.എം.കെ സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തിറക്കിയേക്കും....  (7 hours ago)

. ചാത്തന്നൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി  (8 hours ago)

പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ...  (8 hours ago)

പലസ്തീന്‍ യുദ്ധം ഒന്നര വര്‍ഷം നടന്നിട്ടും ഹമാസ് തീവ്രവാദികളെ പൂര്‍ണമായി തുടച്ചുനീക്കാന്‍ ഇസ്രായേലിനു സാധിച്ചില്ല; ബെഞ്ചമിന്‍ നെതന്യാഹു രാജിവയ്ക്കുമോ? പുറത്താകുമോ?  (8 hours ago)

നിലവിലെ 28 ദിവസത്തെ പ്ലാനുകൾ 30 ദിവസത്തെ പ്ലാനുകളാക്കാൻ കമ്പനികൾക്ക് നിർദ്ദേശം നൽകി കേന്ദ്ര ടെലികോം മന്ത്രാലയം  (8 hours ago)

Malayali Vartha Recommends