ട്രംപിന്റെ നീക്കങ്ങളിൽ ഹമാസിനെ പോലെ ഭയന്ന് ഇരിക്കുന്ന മറ്റൊരു രാജ്യമാണ് അറബ് രാജ്യങ്ങൾ..സൗദി അറേബ്യക്കുള്ളില്‍ ഫലസ്തീന്‍ രാഷ്ട്രം..ഞെട്ടലോടെ ലോകരാജ്യങ്ങളും..

ട്രംപിന്റെ നീക്കങ്ങളിൽ ഹമാസിനെ പോലെ ഭയന്ന് ഇരിക്കുന്ന മറ്റൊരു രാജ്യമാണ് അറബ് രാജ്യങ്ങൾ . ഗാസയിലെ പ്രധാന ഇടനാഴിയില്‍ നിന്ന് ഇസ്രയേല്‍ സൈന്യം പിന്മാറുമ്പോള്‍ ഇനി അറിയേണ്ടത് അമേരിക്കയുടെ അടുത്ത നീക്കം. വെടിനിര്‍ത്തല്‍ക്കരാറിലെ വ്യവസ്ഥപ്രകാരം ഇസ്രയേല്‍ പിന്‍മാറ്റം. വടക്കന്‍ ഗാസയുടെയും തെക്കന്‍ ഗാസയുടെയും നടുവിലായി സ്ഥിതിചെയ്യുന്ന നെത്‌സാരിം ഇടനാഴിയില്‍നിന്നാണ് സൈന്യം ഞായറാഴ്ച പിന്മാറിയത്.
ഗാസയെ അമേരിക്ക ഏറ്റെടുക്കുമെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവന വലിയ ചര്‍ച്ചയായി മാറിയിട്ടുണ്ട്.ഇതിനിടെയാണ് ഇസ്രയേല്‍ സൈന്യം തന്ത്രപ്രധാന മേഖലയില്‍ നിന്നും മാറുന്നത്. ഇസ്രയേല്‍സൈന്യം മേഖലയില്‍നിന്ന് ഞായറാഴ്ച പൂര്‍ണമായി പിന്മാറിയെന്ന് ഹമാസും അറിയിച്ചു. സൈനികപോസ്റ്റുകളും യുദ്ധടാങ്കുകളും മാറ്റി. ഇരുവശത്തേക്കുമുള്ള ഗതാഗതവും പൂര്‍ണതോതില്‍ പുനരാരംഭിച്ചു. ബസിലും കാറിലും ട്രക്കിലും കഴുതവണ്ടികളിലുമായി ആളുകള്‍ തങ്ങളുടെ സ്വന്തംസ്ഥലത്തേക്ക് മടങ്ങുന്നതാണ് കാണാനാകുന്നതെന്നും ഹമാസ് വ്യക്തമാക്കി.
അതേസമയം, ഇസ്രയേലുമായും ഈജിപ്തുമായും അതിര്‍ത്തി പങ്കിടുന്ന ഗാസന്‍ മേഖലകളില്‍ ഇസ്രയേല്‍ സൈന്യം തുടരുന്നുണ്ട്.അതിനിടെ സൗദി അറേബ്യക്കുള്ളില്‍ ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കണമെന്ന ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രസ്താവനയ്‌ക്കെതിരെ ശക്തമായ പ്രതികരണവുമായി അറബ് രാഷ്ട്രങ്ങള്‍ രംഗത്തെത്തി. എത്ര കാലമെടുത്താലും ഒരാള്‍ക്കും ഫലസ്തീനികളെ അവരുടെ മണ്ണില്‍ നിന്ന് നീക്കാനാവില്ലെന്നായിരുന്നു നെതന്യാഹുവിന്റെ പ്രസ്താവനയോടുള്ള സൗദിയുടെ പ്രതികരണം.
ഫലസ്തീനികള്‍ക്ക് അവരുടെ മണ്ണുമായുള്ള ബന്ധം അത് കൈയേറുന്നവര്‍ക്ക് മനസ്സിലാകില്ലെന്നും സൗദി പറഞ്ഞു. ഇത്തരം ചിന്താഗതിക്കാരാണ് സമാധാനത്തിന്റെ വഴി സ്വീകരിക്കുന്നതില്‍ നിന്ന് ഇസ്രയേലിനെ തടയുന്നതെന്നും സൗദി വിദേശകാര്യ മന്ത്രാലയം വിമര്‍ശിച്ചു. പ്രകോപനപരവും തള്ളിക്കളയേണ്ടതുമാണ് പ്രസ്താവനയെന്നാണ് യു എ ഇ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്. ഇതിനോട് അമേരിക്ക എങ്ങനെ പ്രതികരിക്കുമെന്നതും നിര്‍ണ്ണായകമാണ്.
https://www.facebook.com/Malayalivartha
























