ഹമാസിന് മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്..ഗാസയിൽ നിന്ന് എല്ലാ ഇസ്രായേൽ ബന്ദികളെയും മോചിപ്പിക്കണമെന്നാണ് ട്രംപ്..

ഹമാസിന് മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഗാസയിൽ നിന്ന് എല്ലാ ഇസ്രായേൽ ബന്ദികളെയും മോചിപ്പിക്കണമെന്നാണ് ട്രംപ് ആവശ്യപ്പെട്ടിരിക്കുന്നത്. ഹമാസുമായി യുഎസ് നേരിട്ട് ചർച്ചയാരംഭിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ അന്ത്യശാസന. ഇത് അവസാന മുന്നറിയിപ്പാണെന്നും അദ്ദേഹം അറിയിച്ചു. തന്റെ ഔദ്യോഗിക എക്സ് പേജിലെ പോസ്റ്റിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ബന്ദികളെ മോചിപ്പിച്ചില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം കുറിച്ചു.അദ്ദേഹത്തിന്റെ പോസ്റ്റിൽ പറഞ്ഞിരിക്കുന്ന വരികൾ ഇപ്രകാരമാണ് . ശാലോം ഹമാസ് എന്നാൽ ഹലോ ആൻഡ് ഗുഡ്‌ബൈ എന്നാണ് അർത്ഥമാക്കുന്നത് -
നിങ്ങൾക്ക് തിരഞ്ഞെടുക്കാം. എല്ലാ ബന്ദികളെയും ഇപ്പോൾ വിട്ടയക്കുക, പിന്നീട് അല്ല, നിങ്ങൾ കൊലപ്പെടുത്തിയ ആളുകളുടെ എല്ലാ മൃതദേഹങ്ങളും ഉടൻ തിരികെ നൽകുക, അല്ലെങ്കിൽ അത് നിങ്ങളുടെ കാര്യമാണ്.അതായത് രോഗികളും ഭ്രാന്തന്മാരുമായ ആളുകൾ മാത്രമേ ശരീരങ്ങൾ സൂക്ഷിക്കുന്നുള്ളൂ, നിങ്ങൾ രോഗികളും ഭ്രാന്തന്മാരുമാണ്! ജോലി പൂർത്തിയാക്കാൻ ആവശ്യമായതെല്ലാം ഞാൻ ഇസ്രായേലിന് അയയ്ക്കുന്നു, ഞാൻ പറയുന്നത് പോലെ നിങ്ങൾ ചെയ്തില്ലെങ്കിൽ ഒരു ഹമാസും സുരക്ഷിതനായിരിക്കില്ല. നിങ്ങൾ ജീവിതം നശിപ്പിച്ച നിങ്ങളുടെ മുൻ ബന്ദികളെ ഞാൻ ഇപ്പോൾ കണ്ടുമുട്ടി.ഇത് നിങ്ങൾക്കുള്ള അവസാന മുന്നറിയിപ്പാണ്!
നേതൃത്വത്തിന്, ഇപ്പോൾ അവസരമുള്ളപ്പോൾ ഗാസ വിടാനുള്ള സമയമായി. ഗാസയിലെ ജനങ്ങൾക്ക്: മനോഹരമായ ഒരു ഭാവി കാത്തിരിക്കുന്നു, പക്ഷേ നിങ്ങൾ ബന്ദികളെ പിടിച്ചുവെച്ചാൽ അങ്ങനെ സംഭവിക്കില്ല.
അങ്ങനെ ചെയ്താൽ നീ മരിച്ചു! ബുദ്ധിപൂർവ്വമായ ഒരു തീരുമാനം എടുക്കൂ. ഇപ്പോൾ തന്നെ ഹോസ്റ്റേജുകൾ ഒഴിവാക്കൂ, അല്ലെങ്കിൽ പിന്നീട് നരകം കാണേണ്ടി വരും .എന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എന്നും പറഞ്ഞു കൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത് . അതായത് എപ്പോഴത്തെയും പോലെയൊരു താക്കീത് അല്ല ഇത് .ഇതനുസരിച്ചില്ലെങ്കിൽ ഹമാസ് ഒരാൾ പോലും ഭൂമിയിൽ അവശേഷിക്കാതെ നഗരത്തിൽ എത്തുമെന്നാണ് ട്രംപ് പറഞ്ഞിരിക്കുന്നത് .
അതേസമയം, യുദ്ധാനന്തര ഗാസയുടെ പുനർനിർമ്മാണത്തിനായി അറബ് രാജ്യങ്ങൾ അംഗീകരിച്ച പദ്ധതിയെ യു.എസും ഇസ്രയേലും തള്ളി.പദ്ധതി ഗാസയിലെ യാഥാർത്ഥ്യങ്ങളെ ഉൾക്കൊള്ളുന്നതല്ലൊണ് വൈറ്റ് ഹൗസും ഇസ്രയേൽ വിദേശകാര്യ മന്ത്രാലയവും പ്രതികരിച്ചത്.
https://www.facebook.com/Malayalivartha

























