Widgets Magazine
27
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'


നല്ല സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും അപ്രതീക്ഷിതമായ സാമ്പത്തിക സഹായം

ഓപ്പറേഷൻ സിന്ദൂർ' നടന്നിട്ട് 100 ദിവസങ്ങൾ പിന്നിടുമ്പോൾ.. ബിലാവൽ ഭൂട്ടോ സർദാരിയെ വിമർശിച്ച് മിഥുൻ ചക്രവർത്തി.. ഇന്ത്യയുടെ ക്ഷമ നശിക്കുകയും ചെയ്താൽ, ബ്രഹ്മോസ് മിസൈലുകൾ ഒന്നിനുപുറകെ ഒന്നായി വിക്ഷേപിക്കും..

13 AUGUST 2025 03:53 PM IST
മലയാളി വാര്‍ത്ത

More Stories...

  വൈവിധ്യമാർന്ന സിനിമകളിലൂടെ പലസ്തീൻ സ്വത്വത്തെയും സംസ്കാരത്തെയും പലസ്തീൻ ജനതയുടെ ദുരന്തത്തെയും അവതരിപ്പിച്ച സംവിധായകൻ... പ്രശസ്ത പലസ്തീൻ സംവിധായകനും നടനുമായ മുഹമ്മദ് ബക്രി അന്തരിച്ചു...

അപരിചിതരോടും ദരിദ്രരോടും ദയ കാണിക്കണമെന്ന് വിശ്വാസികളോട് മാർപാപ്പ .... വത്തിക്കാനിലെ സെൻ്റ് പീറ്റർ ബസിലിക്കയിൽ ലെയോ പതിനാലാമൻ മാർപ്പാപ്പ തിരുപ്പിറവി ചടങ്ങുകൾക്കും പാതിരാകുർബാനയ്ക്കും കാർമികത്വം വഹിച്ചു. ... ക്രിസ്മസ് ആഘോഷിച്ച് ലോകമെമ്പാടുമുള്ള വിശ്വാസികൾ...

ലിബിയൻ സൈനിക മേധാവി അലി അഹമ്മദ് അൽ-ഹദാദ് വിമാനാപകടത്തിൽ കൊല്ലപ്പെട്ടു....

ദുബായില്‍ യുവതിയെ മുന്‍ ഭര്‍ത്താവ് അതിക്രൂരമായി കുത്തിക്കൊന്നു

മതനിന്ദ ആരോപിച്ച് ആള്‍ക്കൂട്ടം കെട്ടിത്തൂക്കിക്കൊല ചെയ്ത കേസില്‍ 7 പ്രതികള്‍ അറസ്റ്റില്‍

ഓപ്പറേഷൻ സിന്ദൂർ' നടന്നിട്ട് 100 ദിവസങ്ങൾ പിന്നിടുമ്പോൾ, പാക്കിസ്ഥാൻ വീണ്ടും നാക്കുയർത്തി ഇരിക്കുകയാണ് .ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി പാകിസ്ഥാനുണ്ടായത് വൻ നാശനഷ്‌ടങ്ങളാണ്. ഇത് രാജ്യത്തിന്റെ സൈനിക മേധാവികൾ തന്നെ തുറന്ന് സമ്മതിക്കുകയും ചെയ്‌തിട്ടുണ്ട്. ഒമ്പത് ഭീകര ക്യാമ്പുകൾ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ആക്രമണത്തിൽ നൂറിലധികം ഭീകരരാണ് കൊല്ലപ്പെട്ടത്. ഇപ്പോഴിതാ ഇന്ത്യയോട് നേരിട്ട് പോരാടാൻ ധൈര്യമില്ലാത്ത പാകിസ്ഥാൻ, നിരന്തരം ഇപ്പോൾ ഇന്ത്യക്കതിരെ ഭീഷണി മുഴക്കി അടി ഇരന്നു വാങ്ങാനുള്ള ശ്രമമാണ് പാകിസ്ഥാൻ നടത്തി കൊണ്ട് ഇരിക്കുന്നത് . സംയമനം പാലിക്കുന്ന ഇന്ത്യയെ പ്രകോപിപ്പിച്ച് ഇനി ചുട്ട അടി വാങ്ങിക്കുക എന്നതാണ് പാകിസ്താന്റെ ലക്ഷ്യം.

 

അത് തുടങ്ങുകയും ചെയ്തിരിക്കുകയാണ് . പാകിസ്ഥാൻ ആർമി ചീഫ് അസിം മുനീറിൽ നിന്നും അതിനുള്ള നീക്കങ്ങൾക്ക് തുടക്കമിട്ടിരിക്കുകയാണ് . ഏതായാലും ഇന്ത്യ അതിനുള്ള ശക്തമായൊരു മുന്നറിയിപ്പ് നൽകിയിട്ടില്ലെങ്കിലും സിന്ധു നദീജല ഉടമ്പടി റദ്ദാക്കിയതിൽ ഇന്ത്യയ്‌ക്കെതിരെ ഭീഷണി മുഴക്കിയ പാക്കിസ്ഥാൻ മുൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ സർദാരിയെ വിമർശിച്ച് നടനും ബിജെപി നേതാവുമായ മിഥുൻ ചക്രവർത്തി. ഇത്തരം പ്രസ്താവനകൾ തുടരുകയും ഇന്ത്യയുടെ ക്ഷമ നശിക്കുകയും ചെയ്താൽ, ബ്രഹ്മോസ് മിസൈലുകൾ ഒന്നിനുപുറകെ ഒന്നായി വിക്ഷേപിക്കുമെന്ന് മിഥുൻ ചക്രവർത്തി പറഞ്ഞു.

അദ്ദേത്തിന്റെ വാക്കുകൾ ഇങ്ങനെയാണ് ‘140 കോടി ആളുകൾ മൂത്രമൊഴിക്കുന്ന ഒരു അണക്കെട്ട് പണിയുന്നതിനെക്കുറിച്ച് ഞങ്ങൾ ആലോചിക്കുന്നുണ്ട്. അതിനുശേഷം ഞങ്ങൾ അണക്കെട്ട് തുറക്കും, സൂനാമി ഉണ്ടാകും. പാക്കിസ്ഥാനിലെ ജനങ്ങളോട് എനിക്ക് വിരോധമൊന്നുമില്ല. ഇതെല്ലാം ഞാൻ ബിലാവൽ ഭൂട്ടോയോട് പറഞ്ഞതാണ്’’– മിഥുൻ ചക്രവർത്തി പറഞ്ഞു.കൊൽക്കത്തയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ മിഥുൻ ചക്രവർത്തി പാകിസ്താനെ അതിരൂക്ഷമായി വിമർശിച്ചു കൊണ്ട് പറഞ്ഞത് . ഇന്ത്യ സിന്ധു നദീജല കരാർ നിർത്തിവച്ച് അതിൽ അണക്കെട്ട് പണിതാൽ ഇന്ത്യയ്‌ക്കെതിരെ യുദ്ധം ഉണ്ടാകുമെന്നാണ് ബിലാവൽ ഭൂട്ടോയുടെ ഭീഷണി .

 

നരേന്ദ്ര മോദി നയിക്കുന്ന ഇന്ത്യാ സർക്കാരിന്റെ പ്രവൃത്തികള്‍ പാക്കിസ്ഥാനു വലിയ നഷ്ടമുണ്ടാക്കിയെന്നും. മോദി സർക്കാരിന്റെ നടപടികൾക്കെതിരെ ഒറ്റക്കെട്ടായി നിൽക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്തു. പാക്കിസ്ഥാനല്ല സംഘർഷം ആരംഭിച്ചതെന്ന് ഭൂട്ടോ പറഞ്ഞു.ഓപ്പറേഷൻ സിന്ദൂർ പോലുള്ള ആക്രമണം ഇനിയും നടത്താനാണ് ഉദ്ദേശിക്കുന്നതെങ്കില്‍, പാക്കിസ്ഥാനിലെ ഓരോ പ്രവിശ്യകളിലെയും ജനം ഇന്ത്യയ്‌ക്കെതിരെ പോരാടാൻ തയാറാണ്. ആ യുദ്ധത്തില്‍ ഇന്ത്യ പരാജയപ്പെടും. പാക്കിസ്ഥാൻ പരാജയപ്പെടില്ലെന്നും ഭൂട്ടോ പറഞ്ഞു.പാക്ക് സൈനിക മേധാവി ഇന്ത്യയ്‌ക്കെതിരെ ഭീഷണി ഉയർത്തിയതിനു പിറ്റേന്നാണ് ഭൂട്ടോ ഭീഷണിയുമായി എത്തിയത്.

 

തങ്ങൾ ഒരു ആണവ രാഷ്‌ട്രമാണ്, തോൽക്കുകയാണെന്ന് തോന്നിയാൽ, പകുതി ലോകവും ഞങ്ങൾ തകർക്കും . സിന്ധു നദിയിൽ ഇന്ത്യയ്‌ക്ക് വ്യക്തിപരമായ ഉടമസ്ഥാവകാശമില്ല. പാക്കിസ്ഥാനെ തകർത്താൽ ലോകത്തിന്റെ പകുതി നശിപ്പിച്ചിട്ടേ പോകൂ എന്നുമാണ് യുഎസിൽ പാക്ക് വംശജരുടെ ഒരു യോഗത്തിൽ അസിം മുനീർ പറഞ്ഞത്. സിന്ധു നദി ഇന്ത്യയുടെ കുടുംബസ്വത്തല്ല. ഇന്ത്യ അണക്കെട്ട് നിർമിച്ചാൽ അതു പൂർത്തിയാകുന്നതുവരെ കാത്തിരിക്കും, തുടർന്ന് മിസൈൽ അയച്ച് തകർക്കുമെന്നും മുനീർ വ്യക്തമാക്കിയിരുന്നു.പാകിസ്ഥാന് മിസൈലുകൾക്ക് ക്ഷാമമില്ലെന്ന് ആരും മറക്കരുതെന്നായിരുന്നു പാകിസ്ഥാൻ ആർമി ചീഫ് അസിം മുനീർ പറഞ്ഞത്.

 

അസിം മുനീറിന് പിന്നാലെ, സിന്ധു നദീജല കരാറിനെതിരെ ഇന്ത്യയെ ഭീഷണിപ്പെടുത്തി പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് കൂടെ രംഗത്ത് വന്നിട്ടുണ്ട് . ഇന്ത്യയ്ക്ക് പുതിയ ഭീഷണിയുമായി പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ചൊവ്വാഴ്ച സംസാരിച്ചിരിക്കുന്നത് തന്റെ രാജ്യത്തിന്റെ "ഒരു തുള്ളി വെള്ളം പോലും" തട്ടിയെടുക്കാൻ "ശത്രു"വിനെ അനുവദിക്കില്ലെന്ന് ആണ് പറഞ്ഞിരിക്കുന്നത് . 26 പേരുടെ മരണത്തിനിടയാക്കിയ പഹൽഗാം ഭീകരാക്രമണത്തിന് ഒരു ദിവസത്തിനുശേഷം,

ഏപ്രിൽ 23 ന്, 1960 ലെ സിന്ധു നദീജല ഉടമ്പടി (IWT) "തടസ്സപ്പെടുത്തി" എന്നതുൾപ്പെടെ നിരവധി ശിക്ഷാ നടപടികൾ ഇന്ത്യ പാകിസ്ഥാനെതിരെ സ്വീകരിച്ചു.ജലപ്രവാഹം തടയാനുള്ള ഏതൊരു ശ്രമവും യുദ്ധമായി കണക്കാക്കുമെന്ന് പാകിസ്ഥാൻ പലതവണ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്."ഞങ്ങളുടെ വെള്ളം പിടിച്ചുവെക്കുമെന്ന് ഭീഷണിപ്പെടുത്തിയാൽ, പാകിസ്ഥാന്റെ ഒരു തുള്ളി പോലും നിങ്ങൾക്ക് തട്ടിയെടുക്കാൻ കഴിയില്ലെന്ന് ഇന്ന് ഞാൻ ശത്രുവിനോട് പറയാൻ ആഗ്രഹിക്കുന്നു," ഇസ്ലാമാബാദിൽ നടന്ന ഒരു ചടങ്ങിൽ ഷെഹ്ബാസ് ഷെരീഫ് പറഞ്ഞതായി വാർത്താ ഏജൻസി PTI റിപ്പോർട്ട് ചെയ്തു.ഇന്ത്യ അത്തരമൊരു പ്രവൃത്തിക്ക് ശ്രമിച്ചാൽ,

 

 

"നിങ്ങളെ വീണ്ടും പാഠം പഠിപ്പിക്കുമെന്നും നിങ്ങളുടെ ചെവികൾ പിടിച്ചിരിക്കേണ്ടിവരുമെന്നും" പാകിസ്ഥാൻ പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി.ഷെഹ്ബാസ് ഷെരീഫിന്റെ ഭീഷണിയെക്കുറിച്ച് ഇന്ത്യയിൽ നിന്ന് ഉടനടി പ്രതികരണമൊന്നും ഉണ്ടായില്ല.ഏതായാലും വെള്ളം കുടി മുട്ടിയ പാകിസ്ഥാന് ഇപ്പോൾ വായിൽ തോന്നിയത് വിളിച്ചു പറയുകയാണ് .പക്ഷെ പാകിസ്ഥാൻ വിറളിപൂണ്ട് നടക്കുന്ന സാഹചര്യത്തിൽ പണി തുടങ്ങിയിരിക്കുകയാണ് .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ മൂന്നുപേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

കളമശ്ശേരി കിന്‍ഫ്രയില്‍ ഉപയോഗശൂന്യമായ സ്വിമ്മിങ് പൂളില്‍ മൃതദേഹം  (5 hours ago)

ആദ്യത്തെ ബിജെപി നഗരപിതാവ് ആദ്യ ഫയലില്‍ ഒപ്പുവെച്ചു  (6 hours ago)

പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനിയില്‍ വന്‍ തീപിടിത്തം  (7 hours ago)

പതിമൂന്നുകാരിയെ മദ്യം നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കി  (7 hours ago)

വ്യാജ ബോംബ് ഭീഷണിയില്‍ നടുങ്ങി കൊല്ലം കളക്ടറേറ്റും പത്തനംതിട്ട കളക്ടറേറ്റും  (8 hours ago)

വര്‍ക്കലയില്‍ 19കാരിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട പെണ്‍കുട്ടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി  (8 hours ago)

മക്കളുടെ മുന്നില്‍വെച്ച് ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി ഭര്‍ത്താവ്  (8 hours ago)

ക്രിസ്മസ് കാലത്ത് ബെവ്‌കോയില്‍ റെക്കോര്‍ഡ് വില്‍പ്പന  (9 hours ago)

ലോഡ് കയറ്റി വന്ന ടിപ്പര്‍ നിയന്ത്രണം വിട്ട് കാറിന് മുകളിലേക്ക് മറിഞ്ഞു  (10 hours ago)

വീട്ടിലേക്ക് ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി യുവതിയെ കൂട്ടബലാത്സംഗം ചെയ്തു  (10 hours ago)

ബിജെപിയുടെ അഭിമാനകരമായ നേട്ടമെന്ന് സുരേഷ്‌ഗോപി  (10 hours ago)

വിവി രാജേഷിന് അഭിനന്ദനം അറിയിച്ചതില്‍ വിശദീകരണവുമായി മുഖ്യമന്ത്രി  (11 hours ago)

മദ്യലഹരിയില്‍ യുവാവ് സുഹൃത്തിനെ കല്ലുകൊണ്ട് അടിച്ച് കൊന്നു  (11 hours ago)

പരിക്കേറ്റ യുവാവിനെ പൊലീസ് സംഘം റോഡിലുപേക്ഷിച്ച് കടന്നുകളഞ്ഞെന്ന് ആരോപണം  (12 hours ago)

Malayali Vartha Recommends