രാജകുമാരന്‍ കൊന്നത് സ്വന്തം സുഹൃത്തിനെ, വധശിക്ഷ കഴിഞ്ഞപ്പോള്‍ ഉപരാജാവ് ഉള്‍പ്പടെയുള്ളവര്‍ കരഞ്ഞു,അര്‍ഹിക്കുന്ന ശിക്ഷയെന്ന് പിതാവ്, രാജാവിനെതിരെ കുടുംബം

സ്വന്തം സുഹൃത്തിനെ കളിക്കിടെ ഉണ്ടായ കലഹത്തില്‍ വെടിവെച്ച് കൊന്ന സൗദി രാജകുമാരന്‍ തുര്‍ക്കി ബിന്‍ സഊദ് അല്‍ കബീറിന്റെ ലഭിച്ചത് അര്‍ഹിക്കുന്ന ശിക്ഷയെന്ന് കൊലചെയ്യപ്പെട്ട പൗരന്റെ കുടുംബം. അല്‍ മുഹൈമീദ് കുടുംബത്തിലെ ഒരു പ്രമുഖ അംഗത്തിന്റെ മകനെയായിരുന്നു രാജകുമാരന്‍ വെടിവെച്ച് കൊന്നത്. ഇരുവരും സുഹൃത്തുക്കളായിരുന്നു. പെട്ടന്ന് തന്റെ കൂട്ടുകാരന്റെ ചെയ്തി ചോദ്യം ചെയ്തതാണ് അടിയിലും തുടര്‍ന്ന് വെടിവെപ്പിലും കലാശിച്ചതെന്ന് കൊലയ്ക്ക് ശേഷം രാജകുമാരന്‍ അന്വേഷണ ഏജന്‍സികളോട് വെളിപ്പെടുത്തിയിരുന്നു.
തന്റെ മകനെന്‍ ആദില്‍ മുഹൈമീദിനെപ്പോലെ സ്‌നേഹിച്ചിരുന്നയാളാണ് തുര്‍ക്കി ബിന്‍ സഊദ് അല്‍ കബീറെന്നും തന്റെ മകനെ വെടിവെച്ച് കൊന്നത് തനിക്കും കുടുംബത്തിനും സഹിക്കാന്‍ കഴിഞ്ഞില്ലെന്നുമാണ് കൊലചെയ്യപ്പെട്ട സൗദിപൗരന്റെ പിതാവ് സുലൈമാന്‍ മുഹൈമീദി പറഞ്ഞത്. രാജകുടുംബത്തില്‍പ്പെട്ട മുതിര്‍ന്ന അംഗങ്ങള്‍ തന്റെ മുന്നില്‍ മകന് മാപ്പ് നല്‍കണമെന്ന് അപേക്ഷിച്ചിരുന്നെങ്കിലും അല്ലാഹുവിന്റെ നീതി നടപ്പാക്കുവാനാണ് താന്‍ പറഞ്ഞത്. തന്റെ നാവില്‍ നിന്നും അങ്ങനെ വീണുപോയതാണ്. കോടിക്കണക്കിന് റിയാലുകള്‍ തന്നാലും എന്താല്ലാം സുഖസൗകര്യങ്ങലൊരുക്കിയാലും തന്റെ മകന്റെ ജീവന് പരകമാവില്ലെന്നും ഇ ൈപിതാവ് പറഞ്ഞു.
വധശിക്ഷ നടക്കുന്ന സ്ഥലത്തേക്ക് വരുബോള്‍ തന്റെ പ്രാര്‍ത്ഥന മാപ്പ് കൊടുക്കാനേ എന്നായിരുന്നുവെന്നും സുലൈമാന്‍ മുഹൈമീദി പറഞ്ഞു. എന്നാല്‍ അല്ലാഹുവിന്റെ തീരുമാനം അവിടെ നടപ്പാക്കുകയായിരുന്നു. വധിക്കപ്പെട്ട രാജകുടുംബത്തിന്റെ വിഷമം തനിക്ക് മനസിലാകുമെന്നും അവര്‍ക്ക് വേണ്ടി ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നുവെന്നും മുഹൈമീദി.
വധ ശിക്ഷ നടപ്പിലാക്കുന്ന സ്ഥലത്ത് രാജകുടുംബാംഗങ്ങള്‍ ആദില്‍ മുഹൈമീദിന്റെ പിതാവ് സുലൈമാന്‍ മുഹൈമീദിനോട് പ്രതിക്ക് വിട്ടുവീഴ്ച ചെയ്ത് മാപ്പുകൊടുക്കാന്‍ ശുപാര്‍ശ ചെയ്തുകൊണ്ടേയിരുന്നെങ്കിലും പിതാവ് വഴങ്ങിയില്ല. പിതാവ് ഒരു നിലക്കും മാപ്പുകൊടുക്കാന്‍ തയ്യാറാകാത്തതാണ് കാര്യങ്ങള്‍ വധശിക്ഷയിലേക്ക് കൊണ്ടെത്തിച്ചത്.
കൊലചെയ്യപ്പെട്ട ആദില്‍ മുഹൈമീദിന്റെ പിതാവിന്റെ കയ്യില്‍ ആ സമയം ആസ്ഥലത്തുവെച്ചു നൂറുക്കണക്കിന് മില്യണ്‍ റിയാലുകള്‍ വെച്ചുകൊടുത്തിട്ടു ശിക്ഷയില്‍ നിന്നൊഴിവാക്കാന്‍ പ്രതിക്ക് മാപ്പു കൊടുക്കണം എന്ന് അപേക്ഷിച്ചു. അയാള്‍ അതെല്ലാം നിഷേധിച്ചു. അല്ലാഹുവിന്റെ വിധി നടപ്പിലാക്കാന്‍ ആവശ്യപ്പെട്ടു. പ്രിന്‍സ് ഫൈസല്‍ ബിന്‍ ബന്ദര്‍ രാജകുമാരനും കൊല്ലപ്പെട്ടയാളുടെ പിതാവിനെ സമീപിച്ചു പ്രതിക്ക് മാപ്പു കൊടുക്കണം എന്ന് അപേക്ഷിച്ചെങ്കിലും പിതാവ് ശിക്ഷ നടപ്പാക്കണം എന്ന നിലപാടില്‍ തന്നെ ഉറച്ചു നില്‍ക്കുകയായിരുന്നു. തുടര്‍ന്നാണ് വധശിക്ഷ നടന്നത്. വധശിക്ഷ കഴിഞ്ഞയുടനേ രാജകുടുംബാംഗങ്ങളുടെ കൂട്ടകരച്ചില്‍ ഉയര്‍ന്നെങ്കിലും ആരെയും മൃതദേഹത്തിനടുത്തേക്ക് കുറച്ച് നേരത്തേക്ക് സുരക്ഷാഭടന്‍മാര്‍ കടത്തിവിട്ടില്ലെന്നും വിവരമുണ്ട്.
https://www.facebook.com/Malayalivartha


























