ഇരുപത്തിയഞ്ചുകാരൻ വിവാഹം ചെയ്തത് 91കാരിയെ; ഭർത്താവിന്റെ മനസിലിരുപ്പ് പുറത്തായത് ഭാര്യ മരിച്ചപ്പോൾ
2015 ഫെബ്രുവരിയിൽ ഇരുവരും വിവാഹിതരായി. അധികമാരെയും ക്ഷണിക്കാതെയായിരുന്നു ചടങ്ങുകൾ. സന്തോഷകരമായി നീണ്ടുപോയ ദാമ്പ്യത്യ ജീവിതത്തിന് അന്ത്യം കുറിച്ച് പതിനാല് മാസങ്ങൾക്ക് ശേഷം യൊളന്ദ മരണമടഞ്ഞു. തന്റെ മനസിലെ ആഗ്രഹം പൂർണമാക്കാനായി മൗറിഷ്യസ് ഉടൻ തന്നെ പെൻഷൻ ലഭിക്കുവാനുള്ള നിയമ നടപടികളും ആരംഭിച്ചു. എന്നാൽ കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല. പെൻഷനായി ഇദ്ദേഹം സമർപ്പിച്ച രേഖകൾ അധികൃതർ സ്വീകരിച്ചില്ല.
കാരണം ഇങ്ങനെയൊരു വിവാഹം നടന്നതായി തങ്ങൾക്ക് അറിയില്ലെന്ന് മൗറീഷ്യസിന്റെ അയൽക്കാർ അധികൃതരെ അറിയിച്ചിരുന്നു. എന്നാൽ നിയമവിധേയമായാണ് വിവാഹം നടന്നതെന്നും അതിന്റെ എല്ലാ രേഖകളും തന്റെ കൈവശമുണ്ടെന്നും അവകാശം നിഷേധിക്കപ്പെട്ടാൽ അത് സാധിച്ചെടുക്കുന്നതിനായി അർജന്റീന സുപ്രീംകോടതി വരെ പോകാനും താൻ തയാറാണെന്നുമാണ് മൗറീഷ്യസ് പറഞ്ഞത്.
കള്ളത്തരമൊന്നുമില്ലാതെയാണ് താൻ യൊളന്ദയെ സ്നേഹിച്ചത്, അവർ തന്നിൽ നിന്ന് അകന്നതിന്റെ ദുഃഖം ഇപ്പോഴും അനുഭവിക്കുകയാണ്. ഈ പെൻഷൻ ലഭിക്കുന്നതിനായുള്ള എല്ലാ നിയമരേഖകളും താൻ സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിയമപോരാട്ടത്തിന് ഒടുവിൽ മൗറീഷ്യസ് വിജയിക്കുക തന്നെ ചെയ്തു.
സംഭവം അറിഞ്ഞവർ പല തരത്തിലുള്ള അഭിപ്രായപ്രകടനങ്ങളാണ് നടത്തിയത്. നിയമ വ്യവസ്ഥയെ കബളിപ്പിക്കാനാണ് മൗറീഷ്യസ് ശ്രമിച്ചതെന്ന് ചിലർ പറയുന്പോൾ മറ്റ് ചിലർ പറയുന്നത് മൗറീഷ്യസ് ഒരു ബുദ്ധിമാനാണെന്നാണ്.
https://www.facebook.com/Malayalivartha