ഇറാൻ-ഇറാക്ക് അതിർത്തിലുണ്ടായ ഭൂകമ്പത്തിൽ മരണ സംഖ്യ 540 ആയി
ഇറാൻ-ഇറാക്ക് അതിർത്തി മേഖലയിൽ ഞായറാഴ്ച രാത്രിയുണ്ടായ അതിശക്തമായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 540 ആയി. ദുരന്തത്തിൽ 8,000 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വീടുകളുൾപ്പെടെ കല്ലിൻമേൽ കല്ല് ശേഷിക്കാതെ വീണടിഞ്ഞതോടെ ആയിരങ്ങൾ തെരുവിലായി. കടുത്ത ശൈത്യത്തിൽ ആളുകൾ സഹായഹസ്തം തേടുകയാണ്. തിങ്കളാഴ്ച രാത്രിയിൽ പ്രദേശത്തെ താപനില പൂജ്യത്തോട് അടുത്തു.
ഭൂകമ്പമാപിനിയിൽ 7.3 രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ ഏറെ നാശമുണ്ടായത് ഇറാനിലെ പടിഞ്ഞാറൻ കെർമൻഷാ പ്രവിശ്യയിലാണ്. ഇവിടെ മാത്രം ആയിരക്കണക്കിന് ആളുകൾക്ക് വീടുകൾ നഷ്ടമായി. പ്രദേശത്ത് സഹായം എത്തിക്കാൻ സർക്കാർ പണിപ്പെടുകയാണ്. ഭൂകമ്പബാധിത മേഖല സന്ദർശിച്ച പ്രസി ഡന്റ് ഹസൻ റൂഹാനി വീടു നഷ്ടപ്പെട്ടവർക്ക് വീടു നൽകുമെന്ന് പ്രഖ്യാപിച്ചു.
2017ൽ ലോകത്തുണ്ടായ ഏറ്റവും വലിയ ഭൂകമ്പമാണിത്. കിഴക്കൻ ഇറാക്കിലെ ഹലാബ്ജ നഗരത്തിൽനിന്ന് 31 കിലോമീറ്റർ അകലെ ഭൂനിരപ്പിൽനിന്ന് 23 കിലോമീറ്റർ ആഴത്തിലാണു പ്രഭവകേന്ദ്രം. ഇറാൻ സമയം രാത്രി 9.48നുണ്ടായ ഭൂകമ്പത്തെത്തുടർന്ന് ആയിരം കിലോമീറ്റർ അകലെ മെഡിറ്ററേനിയൻ തീര ത്തുവരെ പ്രകമ്പനം അനുഭവപ്പെട്ടു. തുർക്കി, കുവൈത്ത്, ഇസ്രയേൽ എന്നിവിടങ്ങളിലും പ്രകമ്പനമുണ്ടായി. ഇറാക്കിലെ ദിയാല നദിയിലെ അണക്കെട്ടിൽ വി ള്ളൽ വീണിട്ടുണ്ട്.
https://www.facebook.com/Malayalivartha