എന്നോട് കളിച്ചാൽ കളിപഠിപ്പിക്കും ഞാൻ ; ഐക്യരാഷ്ട്ര സംഘടനയ്ക്ക് ട്രംപിന്റെ വക എട്ടിന്റെ പണി

ജെറുസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിച്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിവാദ തീരുമാനത്തിനെതിരെ യുഎന്‍ ജനറല്‍ അസംബ്ലി പ്രമേയം പാസാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് യുഎന്‍ ബജറ്റ് അമേരിക്ക വെട്ടിക്കുറയ്ക്കുന്നത്. ഐക്യരാഷ്ട്ര സംഘടന ബജറ്റില്‍ 285 മില്യണ്‍ ഡോളര്‍ (ഏതാണ്ട് 1827കോടി രൂപ) വെട്ടിച്ചുരുക്കുമെന്ന് അമേരിക്കയുടെ ഭീഷണി മുഴക്കം ട്രംപിന്റെ ഭാഗത്ത് നിന്നുള്ള അഞ്ച് ശതമാനം ഫണ്ടാണ് വെട്ടിക്കുറയ്ക്കുന്നത്.
നേരത്തെ രക്ഷാസമിതിയില്‍ കൊണ്ടുവന്ന പ്രമേയത്തെ അമേരിക്ക വീറ്റോ ചെയ്തതിന് പിന്നാലെയാണ് ജനറല്‍ അസംബ്ലിയില്‍ പ്രമേയം വന്നത്. 128 രാജ്യങ്ങള്‍ അമേരിക്കന്‍ തീരുമാനത്തെ എതിര്‍ത്തും പ്രമേയത്തെ അനൂകൂലിച്ചും വോട്ട് ചെയ്തപ്പോള്‍ അമേരിക്കയും ഇസ്രയേലുമടക്കം ഒമ്പത് രാജ്യങ്ങള്‍ മാത്രമാണ് പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്തത്. ഈ ദിവസം അമേരിക്ക മറക്കില്ലെന്ന് പറഞ്ഞ് മുന്നറിയിപ്പിന്റേയും ഭീഷണിയുടേയും സ്വരത്തിലാണ് യുഎന്നിലെ അമേരിക്കന്‍ അംബാസഡര്‍ നിക്കി ഹാലി പ്രതികരിച്ചത്. 5.4 ബില്യണ്‍ ഡോളറിന്റെ ഓപ്പറേറ്റിംഗ് ബജറ്റാണ് 2018-19 വര്‍ഷത്തേയ്ക്കായി യുഎന്‍ ജനറല്‍ അസംബ്ലി അംഗീകരിച്ചത്. മിക്ക വകുപ്പുകള്‍ക്കും ഓഫീസുകള്‍ക്കുമുള്ളല കട്ടുകളും പുതിയ ബജറ്റില്‍ ഉള്‍പ്പെടുന്നതായി സെക്രട്ടറി ജനറലിന്റെ ഓഫീസില്‍ നിന്ന് അറിയിച്ചു.
യുഎന്‍ ബജറ്റിന് ഏറ്റവും കൂടുതല്‍ സംഭാവന നല്‍കുന്നത് അമേരിക്കയാണ്. റെഗുലര്‍ ബജറ്റിന്റെ 25 ശതമാനവും യുഎസിന്റെ സംഭാവനയാണ്. എന്നാല്‍ റെഗുലര്‍ ബജറ്റ് സമാധാന ദൗത്യങ്ങളേയും മനുഷ്യാവകാശ ഇടപെടലുകളേയും ബാധിക്കില്ല.
https://www.facebook.com/Malayalivartha
























