വരും വർഷങ്ങൾ കൈക്കുള്ളിലാക്കാൻ രണ്ടും കൽപിച്ച് ഇറങ്ങി പുറപ്പെട്ട ആ നാല് പേർ ; കാണാൻ പോകുന്നത് മാറ്റങ്ങളുടെ കാലം

2018 ലോകത്തിനു വേണ്ടി കാത്ത് വച്ചിരിക്കുന്നത് വളരെയധികം അത്ഭുതങ്ങളാണ്. 2017 വര്‍ഷത്തില്‍ സാങ്കേതിക-ശാസ്ത്ര ലോകത്ത് വന്‍ മാറ്റങ്ങളാണ് സംഭവിച്ചത്. സ്മാര്‍ട്ട്ഫോണ്‍ യുഗത്തില്‍ നിന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (കൃത്രിമ ബുദ്ധി)ലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു. സോഫിയ എന്ന കൃത്രിമ ബുദ്ധി യുള്ള റോബോർട്ട് അതിനു ഉദാഹരണമാണ്.
ഇനിയുള്ള കാലം ലോകം ഭരികാനായി തയ്യാറായി നാലുപേർ നിൽക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ലോകം കീഴ്മേൽ മറിഞ്ഞ വലിയ രീതിയിലുള്ള ഒരു മാറ്റം തന്നെ പ്രതീക്ഷിക്കാം. എന്തും ഏതും ചെയ്യാന്‍ ഇപ്പോള്‍ സാങ്കേതിക ലോകത്ത് എഐ ഉണ്ട്. മുന്‍നിര ടെക് കമ്ബനികളെല്ലാം ഇതിന്റെ പിന്നാലെയാണ്. ആപ്പിള്‍, ഫെയ്സ്ബുക്ക്, ഗൂഗിള്‍, ആമസോണ്‍, മൈക്രോസോഫ്റ്റ്, എലന്‍ മസ്കിന്റെ സ്പേസ് എക്സ് തുടങ്ങി കമ്ബനികളെല്ലാം എഐയ്ക്ക് പിന്നാലെയാണ്. 2018 വര്‍ഷവും ടെക്നോളജിയുടേതാകും. ഇതിലൊരു സംശയവുമില്ല. 2018 ല്‍ ടെക്ക് ലോകം നാലു പേര്‍ ഭരിക്കുമെന്നാണ് ടെക്ക് വിദഗ്ധര്‍ പ്രവചിക്കുന്നത്.
സ്മാര്‍ട്ഫോണിനപ്പുറത്തേക്ക് ഇനിയും ലോകം വളരാനുണ്ടെന്ന തിരിച്ചറിവ് ടെക് കമ്പനികള്‍ക്കുണ്ടാവുകയും (എഐ) ചെയ്തു കഴിഞ്ഞു. ഇതാണ് 2017ലെ ഏറ്റവും വലിയ മാറ്റവും. ഇതിന്റെ പുതിയ പരീക്ഷണങ്ങളായിരിക്കും 2018 ല്‍ നടക്കുക.
അരക്കിറുക്കനായ കോടീശ്വരനെന്നു പലരും കരുതിയിരുന്ന എലന്‍ മസ്ക് തന്റെ എല്ലാ 'ഗീര്‍വാണ'ങ്ങളും യാഥാര്‍ഥ്യമാക്കി ലോകത്തെ ഞെട്ടിച്ച വര്‍ഷമാണ് 2017. ടെസ്ല ഇലക്‌ട്രിക് കാറുകളിലെ പരീക്ഷണങ്ങള്‍ മുതല്‍ ചരിത്രത്തിലാദ്യമായി ഭൂമിയില്‍ തിരിച്ചിറക്കാവുന്ന സ്പേസ് എക്സ് റോക്കറ്റ് (ഫാല്‍ക്കണ്‍ 9) വരെ ഇദ്ദേഹത്തിന്റെ സംഭാവനകളാണ്. യുഎസിലെ രണ്ടാമത്തെ വലിയ സൗരോര്‍ജ്ജ കമ്ബനിയായ സോളാര്‍ സിറ്റി, സയന്‍സ് ഫിക്ഷന്‍ സിനിമകളിലെപ്പോലെ വാക്വം തുരങ്കത്തിലൂടെ മണിക്കൂറില്‍ 560 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ട്രെയിന്‍ വികസിപ്പിച്ചെടുക്കുന്ന ഹൈപര്‍ലൂപ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്ബനിയായ ഓപ്പണ്‍ എഐ തുടങ്ങിയവയും എലന്‍ മസ്കിന്റെ മേല്‍നോട്ടത്തിലുള്ള കമ്ബനികളാണ്. 2017 ലും ടെക്നോളജി രംഗത്ത് എലന്‍ മസ്ക് വന്‍ വിപ്ലവം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സോഷ്യല്‍ നെറ്റ് വര്‍ക്കിങ്ങില്‍ തിരിച്ചടി നേരിട്ട ഗൂഗിളിന് ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ കരുത്തില്‍ മുന്നോട്ടുപോകാന്‍ ഊര്‍ജ്ജം നല്‍കിയ സുന്ദര്‍ പിച്ചൈ എന്ന മിഴ്നാട് സ്വദേശി ഇപ്പോള്‍ ഗൂഗിള്‍ സേര്‍ച്ച് എന്‍ജിന്റെയും അുബന്ധ സേവനങ്ങളുടെയും ചുതലക്കാരനാണ്. ആല്‍ഫബെറ്റ് എന്ന വലിയ കമ്ബനിയുടെ കീഴിലെ നിരവധി കമ്ബനികളിലൊന്നായി മാത്രം ഗൂഗിള്‍ മാറിയെങ്കിലും ലോകത്ത് ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന സേവനമെന്ന നിലയിലും ഏറ്റവും പ്രചാരമുള്ള ബ്രാന്‍ഡ് എന്ന നിലയിലും ഗൂഗിളിന്റെ മേധാവിയുടെ നിലപാടുകളും നയങ്ങളും ഇന്റര്‍നെറ്റിനെ ആകെ സ്വാധീനിക്കുന്നുണ്ട്. ആര്‍ട്ടിഫിഷ്യന്‍ ഇന്റലിജന്‍സ് രംഗത്ത് വന്‍ പരീക്ഷണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പിച്ചൈയുടെ ഗൂഗിള്‍ സ്മാര്‍ട്ട്ഫോണ്‍ നിര്‍മാണ കമ്ബനിയായ എച്ച്‌ടിസിയെ സ്വന്തമാക്കിയത് 2017 ലാണ്. 2018 ല്‍ സ്മാര്‍ട്ട്ഫോണ്‍ മേഖലയില്‍ വന്‍ വിപ്ലവം തന്നെ കൊണ്ടുവരുമെന്നാണ് സുന്ദര്‍ പിച്ചൈ ടീമിന്റെ പ്രഖ്യാപനവും.
ആമസോണ്‍ സ്ഥാപകനായ ജെഫ് ബെസോസ് ഒരു അസാധാരണ സംരംഭകനാണ്. വ്യവസായി എന്നതിനു പുറമേ പുതിയ കണ്ടെത്തലുകള്‍ വഴി ടെക് ലോകത്തെ വിസ്മയിപ്പിക്കുകയും പരീക്ഷണങ്ങള്‍ വഴി മുന്‍നിരകമ്ബനികളെ വെല്ലുവിളിക്കുകയും ചെയ്യുന്ന ജെഫ് ആമസോണിന്റെ എല്ലാ വിജയങ്ങളുടെയും ശില്‍പിയാണ്. 2018 ല്‍ ലോകത്തെ ഇ-കൊമേഴ്സ് വിപണി ഒന്നടങ്കം പിടിച്ചടക്കാനുള്ള പദ്ധതികളുമായി മുന്നോട്ടു പോകുകയാണ് ആമസോണ്‍.
ഫെയ്സ്ബുക്ക് മേധാവിയുടെ താരപരിവേഷം നഷ്ടപ്പെട്ടെങ്കിലും ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്വര്‍ക്കിന്റെ സ്ഥാപകനും നടത്തിപ്പുകാരനും എന്ന നിലയ്ക്ക് സക്കര്‍ബര്‍ഗിന്റെ നിലപാടുകളും നയങ്ങളും 2017ലും ലോകത്തെ ഏറെ സ്വാധീനിച്ചു. വരും കാലഘട്ടം ഈ നാലുപേരുടെയും സ്വന്തമാണെന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha
























