മൂന്നു വയസുകാരന്‍ കുക്കര്‍ ഉപയോഗിച്ചു കളിച്ചത് തീക്കളിയായി ; ന്യൂയോര്‍ക്കിൽ 12 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിനു പിന്നിൽ

25 വര്‍ഷത്തിനിടെ ന്യൂയോര്‍ക്ക് നഗരം കണ്ട ഏറ്റവും വലിയ അഗ്നിബാധ ദുരന്തമായിരുന്നു കഴിഞ്ഞ ദിവസം സംഭവിച്ചത്. നാലു കുട്ടികള്‍ ഉള്‍പ്പെടെ 12 പേരുടെ മരണത്തിനിടയാക്കിയ ബ്രോങ്ക്‌സിലുള്ള അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തിലെ അഗ്നിബാധയ്ക്കു കാരണമായത് മൂന്നു വയസുകാരന്‍ കുക്കര്‍ ഉപയോഗിച്ചുകാലിച്ചതാണെന്ന് റിപ്പോർട്ട്. സിറ്റി ഫയര്‍ മ്മീഷണര്‍ ഡാനിയല്‍ നിഗ്രോ പറഞ്ഞു. കുട്ടി കുക്കർ ഉപയോഗിച്ച് കളിക്കുന്നതിനിടയിൽ തീ പടരുകയായിരുന്നു. എന്നാൽ വീടിനകത്ത് തീ പടര്‍ന്നതോടെ തന്റെ രണ്ടു മക്കളെയും വാരിയെടുത്ത് അമ്മ പുറത്തേക്ക്ഓടുകയായിരുന്നു. വാതില്‍ തുറന്നിട്ടതു കാരണം ഇടനാഴിയിലേക്ക് തീ പടരുകയായിരുന്നു.
മരിച്ചവരുടെ പേരുകള്‍ അധികൃതര്‍ ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല. ഒന്നും, രണ്ടും, ഏഴും വയസ് പ്രായമുള്ള മൂന്നു പെണ്‍കുട്ടികളും, തിരിച്ചറിഞ്ഞിട്ടില്ലാത്ത ഒരു ആണ്‍കുട്ടിയും മരിച്ചവരുടെ കൂട്ടത്തില്‍ ഉണ്ടെന്ന് പോലീസ്റിപ്പോർട്ട്. രക്ഷ തേടി ബാത്ത്ടബ്ബില്‍ അഭയം കണ്ടെത്തത്തിയ അമ്മയുടെ കൈകളിലാണ് മരിച്ച രണ്ടു കുട്ടികളെ കണ്ടെത്തിത്.
നൂറു വര്‍ഷം പഴക്കമുള്ള അപ്പാര്‍ട്ട്‌മെന്റില്‍ 20 ഫ്‌ളാറ്റുകളാണുള്ളത്.നഗരം തണുപ്പിനെ അഭിമുഖീകരിക്കുന്ന ഈ അവസരത്തിൽ വാസസ്ഥലത്തുനിന്നും തെരുവില്‍ തണുത്തു വിറച്ചു നിന്നര്‍ക്ക് റെഡ്‌ക്രോസ് പ്രവര്‍ത്തകര്‍ കമ്പളി പുതപ്പുകള്‍ നല്‍കി. തീ കെടുത്താന്‍ ഫയര്‍ഫോഴ്‌സുകാര്‍ ചീറ്റിയ വെള്ളം താഴ വീണത് ഐസായി മാറുകയായിരുന്നു.
അതെ സമയം കെട്ടിടത്തിന് പല ചട്ട ലംഘനങ്ങളും ഉള്ളതായി അധികൃതര്‍ പറയുന്നു. അപകടത്തെ തുടർന്ന് അഗ്നിബാധ ഉണ്ടാകുന്ന വീടിന്റെ വാതില്‍ അടച്ചിടേണ്ടതിന്റെ പ്രധാന്യത്തെപ്പറ്റി ബോധവത്കരണം നടത്തുന്നതിന് ബ്രോങ്ക്‌സിലും, ബ്രൂക്ക്‌ലിനിലും അധികൃതര്‍ സെമിനാര്‍ നടത്തി.
https://www.facebook.com/Malayalivartha
























