മഞ്ഞിന്റെ പുതപ്പണിഞ്ഞ് അമേരിക്ക ; നയാഗ്ര വെള്ളച്ചാട്ടം ഭാഗീകമായി തണുത്തുറഞ്ഞു

ചരിത്രത്തിലെ ഏറ്റവും വലിയ മഞ്ഞുവീഴ്ച്ചയ്ക്ക് സാക്ഷിയായിരിക്കുകയാണ് അമേരിക്കയും കാനഡയും. മഞ്ഞിന്റെ പുതപ്പണിഞ്ഞ ഒരു പ്രഭാതത്തിലേക്കാണ് പുതുവർഷം പിറക്കാൻ പോകുന്നത്. ഇതിനുമുൻപ് 1933-ൽ ആയിരുന്നു ഇത്തരത്തിലൊരു ശൈത്യ കാലത്തിനു വടക്കു കിഴക്കൻ അമേരിക്ക സാക്ഷിയായത്. 35 ഡിഗ്രി സെല്‍ഷ്യസായിരുന്നു ഇതിന് മുമ്പുള്ള ഏറ്റവും കടുത്ത ശൈത്യം.
ഇത്തവണത്തെ പുതുവർഷത്തെ വരവേൽക്കാൻ നയാഗ്ര വെള്ള ചാട്ടം പഴയ പ്രതാപത്തോടുകൂടി തുള്ളിച്ചാടുന്നില്ല. തണുപ്പിന്റെ ആലസ്യത്തിൽ നയാഗ്ര പാതി മയക്കത്തിലാണ്. അതി ശൈത്യം കാരണം നയാഗ്ര വെള്ള ചാട്ടം ഭാഗീകമായി തണുത്തുറഞ്ഞിരിക്കുകയാണ്. കാഴ്ച്ചയിൽ നയാഗ്രയുടെ ചുറ്റുപാടുകൾ ശൈത്യകാല അത്ഭുതലോകം പോലെ മാറിയിരിക്കുന്നു. തണുത്തുറഞ്ഞ നയാഗ്രയ്ക്ക് മുന്നില്‍നിന്ന് ചിത്രമെടുക്കാന്‍ ധാരാളം സഞ്ചാരികളാണ് എത്തുന്നത്.
ജീവജാലങ്ങളെ അതിശൈത്യംകാര്യമായി ബാധിച്ചു. മത്സ്യങ്ങള്‍ക്കുപോലും പിടിച്ചുനില്‍ക്കാനാവാത്ത രീതിയിലുള്ള തണുപ്പാണ് സംഭവിക്കുന്നത്. അറ്റ്ലാന്റിക്കില്‍ മൂന്ന് വലിയ സ്രാവുകള്‍ കേപ്പ് കോഡ് ബേയില്‍ കരയ്ക്കടിഞ്ഞു.
ന്യുയോര്‍ക്കിലെ ടൈംസ് സ്ക്വയറില്‍ മൈനസ് 11 ഡിഗ്രിയാണ് താപനില. തണുപ്പിനെ അതി ജീവിക്കാന്കഴിയാതെ മരണങ്ങൾ സംഭവിക്കുന്നതായും റിപ്പോർട്ട് ചെയ്യപ്പെടുന്നു . പ്രായം ചെന്നവരാണ് ഇതിൽ കൂടുതലും. കൂടാതെ റോഡുകളിൽ അപകടങ്ങളുടെ എണ്ണവും വർധിച്ചുവരുന്നു.
ആര്‍ട്ടിക്കില്‍നിന്നുള്ള ശക്തമായ ശീതക്കാറ്റാണ് താപനില ഇത്രയധികം താഴാന്‍ കാരണമായത്. പെന്‍സില്‍വാനിയയിലെ എറീയില്‍ നാല് ദിവസം കൊണ്ട് അടിഞ്ഞുകൂടിയത് 65 ഇഞ്ചോളം ഐസൈണ്. മഞ്ഞുവീഴ്ച ഈ ഭാഗത്ത് പുതിയ കാര്യമല്ലെങ്കിലും ഇത്രയധികം മഞ്ഞുവീഴുന്നത് കേട്ടുകേള്‍വിയില്ലാത്ത കാര്യമാണെന്ന് നാഷണല്‍ വെതര്‍ സര്‍വീസിലെ കാലാവസ്ഥാ നിരീക്ഷകനായ സാക്ക് സെഫ്കോവിച്ച് പറഞ്ഞു.
https://www.facebook.com/Malayalivartha

























