ന്യൂയോർക്ക് അപ്പാർട്ട്മെന്റിലെ തീപിടുത്തത്തിനിടയിൽ ആ അമ്മയ്ക്ക് അറിയാമായിരുന്നു ഇനി എന്താണ് സംഭവ്യ്ക്കാൻ പോകുന്നതെന്ന്

അമേരിക്ക കണ്ട ഏറ്റവും വലിയ അഗ്നി ബാധയായിരുന്നു കഴിഞ്ഞ ദിവസം ന്യൂയോർക്കിൽ സംഭവിച്ചത്. 12 പേര് മരിക്കുകയും, നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അപ്പാർട്ട്മെന്റിൽ തീ ആളിപ്പടർന്നപ്പോൾ രക്ഷപ്പെടാൻ സാധിക്കാതെ എല്ലാ പ്രതീക്ഷകളും അസ്തമിച്ച ഒരമ്മ തന്റെ കൊച്ചുമകളേയും നെഞ്ചോട് ചേർത്ത് മകളെ ഫോണിൽ വിളിച്ചു അവസാനമായി പറഞ്ഞ വാക്കുകൾ ‘‘ ഞങ്ങൾ മരിക്കുകയാണ്’’ എന്നാണ്. കാരണം ആ അമ്മയ്ക്ക് എല്ലാ പ്രതീക്ഷകളും നശിച്ചിരുന്നു. ആ അമ്മ മകളെ ഫോൺ ചെയ്ത് സംസാരിക്കുന്ന സമയമായപ്പോളേക്കും തന്നെ പുകയും അഗ്നിയും മുറിയിൽ നിറഞ്ഞിരുന്നു. മറിയ ബേറ്റിസ്, എട്ടു മാസമുള്ള കൊച്ചുമകൾ എന്നിവർ ഉൾപ്പെടെ 12 പേരാണ് ആളിപ്പടർന്ന തീയിൽ വെന്തു മരിച്ചത്.
ഫോൺ ചെയ്യുമ്പോൾ മാതാവ് ആകെ പേടിച്ച് അരണ്ടിരുന്നു എന്ന് മകൾ ക്രിസ്റ്റീൻ (26) പറഞ്ഞു. ക്രിസ്മസ് സമ്മാനമായി ലഭിച്ച കളിപ്പാട്ടങ്ങൾ ഉൾപ്പെടെ എല്ലാം കത്തിച്ചാമ്പലായി ഓർമ്മകൾ പോലും അവശേഷിപ്പിക്കാതെ പോയ വിഷമത്തിലാണ് ക്രിസ്റ്റീൻ 5 പെൺമക്കളും 5 ആൺമക്കളും ഉൾപ്പെടുന്ന കുടുംബമായാണ് പ്യൂർട്ടോറിക്കോയിൽ നിന്ന് മറിയ അമേരിക്കയിലെത്തിയത്.
അതെ സമയം ന്യൂയോർക്ക് അപ്പാർട്ട്മെന്റിൽ തീ പിടിക്കുന്നതിന് കാരണമായത് മൂന്നു വയസുകാരൻ സ്റ്റൗവില കളിച്ചതാണെന്നാണ് പുറത്ത് വരുന്ന വിവരം.
https://www.facebook.com/Malayalivartha

























