ഡിസ്പോസിബിള്‍ കപ്പുകള്‍ക്ക് അധിക നികുതി; 2023 ഓടെ നിരോധനം

ലണ്ടൻ: ലണ്ടനിൽ ഡിസ്പോസിബിള്‍ കപ്പുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങുകയാണ് സർക്കാർ. ഒരുതവണമാത്രം ഉപയോഗിച്ച് കളയുന്ന ഇത്തരം കപ്പുകളുടെ ഉപയോഗം കുറയ്ക്കുവാന്‍ വേണ്ടിയാണ് അധികൃതർ ഇത്തരമൊരു തീരുമാനത്തിന് മുൻകൈയെടുക്കുന്നത്. ഇതിനായി കപ്പുകൾക്ക് അധിക നികുതി ഏര്‍പ്പെടുത്തുകയോ അല്ലെങ്കിൽ നിരോധിക്കുകയോ ചെയ്യാനാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ അധികൃതര്‍ പദ്ധതിയിടുന്നത്.
ഒരു വർഷത്തിൽ രണ്ടരലക്ഷം കോടിയോളം പ്ലാസ്റ്റിക്ക് കപ്പുകളാണ് ഇംഗ്ളണ്ടിലുടനീളം ഉപയോഗിക്കുന്നത്.
ഇത്രത്തോളം ഡിസ്പോസിബിള്‍ കപ്പുകള്‍ ഉപയോഗത്തിലുണ്ടെങ്കിൽ പോലും 400ല്‍ ഒന്നുമാത്രമാണ് പുനചംക്രമണം ചെയ്ത് ഉപയോഗിക്കുന്നത് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പരിസ്ഥിതി പരിശോധനാ സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരം ഇത്തരം കപ്പുകള്‍ക്ക് 0.28 യൂറോ നികുതിയാകും ഇടാക്കുക; അതായത് ഇന്ത്യന്‍ തുക അനുസരിച്ച് 22 രൂപ. ലഭിക്കുന്ന നികുതി തുക ഉപയോഗിച്ച് പുനചംക്രമണ പദ്ധതികള്‍ക്കായി ചിലവഴിക്കും. 2023 ഓടെ എല്ലാ ഗ്ലാസുകളും പുനരുപയോഗിക്കാന്‍ സാധിച്ചില്ലെങ്കില്‍ നിരോധനം ഏര്‍പ്പെടുത്തേണ്ടി വരുമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്
https://www.facebook.com/Malayalivartha
























