പുകവലിക്കാർക്ക് തിരിച്ചടി; ഇനി പുകച്ചു കളയാൻ മൾബറോ സിഗരറ്റ് ഇല്ല പകരം ഇ-സിഗരറ്റ്

പുതുവർഷത്തിൽ പുകവലിക്കാർക്ക് ഒരു വമ്പൻ തിരിച്ചടിയുമായാണ് മൾബറോ സിഗേരറ്റ് കമ്പനി മുന്നോട് വന്നിരിക്കുന്നത്. 1900 ത്തിൽ ആരംഭിച്ച മാല്‍ബറോ വിൽപ്പന അവസാനിപ്പിച്ചു ഇ-സിഗരറ്റ് രംഗത്തേയ്ക്ക് ചേക്കേറുകയാണ്. കമ്പനിയുടെ പിൻവാങ്ങലിനെക്കുറിച്ചു യു എസ് എ ടുഡേ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. പുകരഹിത ഉത്പന്നങ്ങളാണ് ഭാവിയില്‍ കമ്പനി ലക്ഷ്യമിടുന്നതെന്നും, ഇത്തരം ഉത്പന്നങ്ങള്‍ ഭാവിയില്‍ സിഗരറ്റിനെ മാറ്റുമെന്നും കരുതുന്നുവെന്ന് കമ്പനിയുടെ സിഗരറ്റ് വിരുദ്ധ പരസ്യത്തില്‍ പറയുന്നു. ജനങ്ങളുടെ ആരോഗ്യത്തെ കുറിച്ചുള്ള ആശങ്കയാണ് ഇത്തരത്തില്‍ തങ്ങളെ ചിന്തിപ്പിക്കുവാനുള്ള പ്രേരണ നൽകിയതെന്നും അവർ വ്യക്തമാക്കുന്നു. പുതിയ ഉത്പന്നത്തിനു വേണ്ടിയുള്ള പരീക്ഷണത്തിനും മറ്റുമായി 2.5 ബില്യണ്‍ ബ്രിട്ടീഷ് പൗണ്ടാണ് കമ്പനി ചെലവഴിച്ചത്.
മൾബറോ സിഗരറ്റിനൊപ്പം ലോകോത്തര ബ്രാന്‍ഡ് സിഗരറ്റുകളായ പാര്‍ലമെന്റ്, ബെന്‍സണ്‍ ആന്‍ഡ് ഹെഡ്ജസ് എന്നിവയുടെ ഉദ്പാദനവും നിര്‍ത്തിയെന്ന് കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചു. 'സ്മോക്-ഫ്രീ ഫ്യൂചര്‍' എന്ന പേരില്‍ ആരംഭിച്ച വെബ്സൈറ്റ് പുകവലി ഉപേക്ഷിക്കുന്നവര്‍ക്ക് മറ്റ് ഉത്പന്നങ്ങള്‍ പരിചയപ്പെടുത്തുകയും ഉപയോഗരീതി എങ്ങനെ തുടങ്ങിയ കാര്യങ്ങളും സൈറ്റിലൂടെ അറിയിക്കുന്നു.
https://www.facebook.com/Malayalivartha





















