പ്രധാനമന്ത്രിയ്ക്ക് പകരം കട്ടൗട്ട്; ടെക്നീഷ്യന്റെ ചെവിക്ക് പിടിച്ചും, പഴത്തൊലി എറിഞ്ഞും മാധ്യമങ്ങളുടെ പ്രതികരണം

തായ്‌ലന്റ്: മാധ്യമങ്ങളെ ഭയക്കാത്ത രാഷ്ട്രിയക്കാരുണ്ടോ എന്ന് ചോദിച്ചാൽ ? ഇല്ലെന്നു തന്നെ പറയേണ്ടി വരും. മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മുന്നിൽ നിന്ന് വിയർക്കാതെ തന്റെ സ്വന്തം കട്ടൗട്ട് അവർക്കായി പ്രദർശിപ്പിച്ചു തായ്‌ലന്റ് പ്രധാനമന്ത്രി ' പ്രയുത് ചാന്‍ ഓച്ച ' സ്ഥലം കാലിയാക്കി. സര്‍ക്കാര്‍ ഹൗസില്‍ പത്രക്കാരെ അമ്പരപ്പിച്ചായിരുന്നു തായ് പ്രധാനമന്ത്രിയുടെ ഈ ഒളിച്ചോട്ടം.
ചില്‍ഡ്രന്‍സ് ഡേ സംബന്ധിച്ച പരിപാടികളെക്കുറിച്ച് സംസാരിച്ച ശേഷമായിരുന്നു പ്രയുത് കട്ടൗട്ട് മുന്നോട്ട് വെച്ചത്. രാജ്യത്ത് കത്തിനില്‍ക്കുന്ന രാഷ്ട്രീയ വിഷയങ്ങളില്‍ മാധ്യമങ്ങള്‍ ചോദ്യങ്ങള്‍ ചോദിക്കുന്നതിന് മുന്‍പായിരുന്നു ഈ കലാപരിപാടി. രാഷ്ട്രീയവും, സംഘര്‍ഷവുമായി എന്തെങ്കിലും ചോദ്യങ്ങളുണ്ടെങ്കില്‍ ഇദ്ദേഹത്തോട് ചോദിക്കാം എന്നായിരുന്നു പ്രധാനമന്ത്രിയുടെ കമന്റ്.
ഇത്തരത്തിലൊരു വൈകൃത പത്രസമ്മേളനം കണ്ട് രോക്ഷം കൊണ്ട മാധ്യമപ്രവർത്തകർ സൗണ്ട് ടെക്നീഷ്യന്റെ ചെവിക്ക് പിടിച്ചും, ക്യാമറാമാന് നേരെ പഴത്തൊലി എറിഞ്ഞും പ്രതികരിച്ചു. സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ഇത്തരത്തിലുള്ള പത്രക്കാരെ വധശിക്ഷയ്ക്ക് വിധേയമാക്കുമെന്നുമൊക്കെയുള്ള ഭീഷണികള്‍ നടത്തി പ്രയുത് തന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























