ഗ്ലൂമി സൺഡേ, നൂറുകണക്കിന് ആളുകളെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ച ഗാനം ; അതിനു പിന്നിലെ കാരണം ഇതാണ്...

മനസ്സിൽ ഒളിഞ്ഞു കിടക്കുന്ന വികാരങ്ങളാണ് പലപ്പോഴും കവിതയായി പുറത്ത് വരുന്നത്. ആ കവിതകൾ ആണ് പിന്നെ പാട്ടായി പുനർ ജനിക്കുകായും ചെയ്യുന്നു. മനുഷ്യ മനസിനെ സ്വാധീനിക്കാൻ ഈ കവിതകൾക്കും പാട്ടിനും നന്നായി കഴിയും. അതുകൊണ്ടുതന്നെയാണ് നാം കേൾക്കുന്ന പല പാട്ടുകൾക്കും നമ്മുടെ വികാരങ്ങളുമായി അടുത്ത ബന്ധം ഉണ്ടാകുകുന്നതും. കതാര്‍സിസ് എന്നറിയപ്പെടുന്ന ഈ പ്രക്രിയ മനുഷ്യ മനസിനെ ആവാഹിച്ചെടുക്കുന്നു.
ഗ്ലൂമി സൺഡേ എന്ന ഗാനം അത്തരം ഒരു കതാര്‍സിസ് ആണ്. 1993 ല്‍ ഇറങ്ങിയ ഈ ഗാനത്തിന് നിരവധി പേറീ സ്വാധീനിക്കാനും അവരുടെ ജീവനെടുക്കാനും കഴിഞ്ഞു. റെസ്യൂ സെരെസ്സ് എന്ന ഹംഗറിക്കാരനായ പിയാനോ വായനക്കാരന്‍ 1933ല്‍ ആണ് ഈ ഗാനം എഴുതി ചിട്ടപ്പെടുത്തിയത്. റെസ്യൂ സെരെസ്സിന്റെ വരികളെ, പിന്നീട് ഹംഗറിക്കാരന്‍ തന്നെയായ കവി ലെയ്സിയോ ജെയ്വോന്‍ കൂടുതല്‍ തീവ്രമായ വാക്കുകളാല്‍ മാറ്റിയെഴുതി.
ഇത്രത്തോളം തീവ്രതയുള്ള ഗാനത്തിന് നൂറോളം പേരെ ആത്മഹത്യയിലേക്ക് നയിക്കാനായി. എന്നാൽ ഈ ഗാനം കേട്ടുകൊണ്ടുള്ള മരണങ്ങള്‍ തുടര്‍ക്കഥയായതോടെ ഹംഗറി ഗാനം നിരോധിച്ചു. എന്നാല്‍ ഗ്ലൂമി സണ്‍ഡേ ആത്മഹത്യകള്‍ അവസാനിച്ചില്ല. ലോകമെമ്പാടും ആത്മഹത്യകള്‍ കൂടിവന്നു. 1968 ല്‍ ഗാനത്തിന്റെ രചയിതാവ് സെരസ്സ് തന്നെ ജനല്‍ വഴി ചാടി ആത്മഹത്യ ചെയ്തു. സെരസ്സിന്റെ പ്രതിശ്രുധ അവരുടെ ആത്മഹത്യ കുറിപ്പില്‍ ' ഗ്ലൂമി സണ്‍ഡേ' എന്ന എഴുതിവച്ച് വിഷം കഴിച്ച് മരിച്ചു.
ആത്മഹത്യകൾ പല രീതിയിലായിരുന്നു വീയന്നയില്‍ ഗ്ലൂമി സണ്‍ഡേയുടെ മ്യൂസിക്ക് ഷീറ്റ് ചുരുട്ടി പിടിച്ചുകൊണ്ട് ഒരു സ്ത്രീ മുങ്ങി മരിക്കുകയായിരുന്നെങ്കിൽ ലണ്ടണില്‍ പാട്ട് ആവർത്തിച്ചു കേട്ട സ്ത്രീ മയക്കുമരുന്ന് അധികമായി കഴിച്ച് ആത്മഹത്യ ചെയ്തു. ഒരു തവണ ക്ലബില്‍ ഈ ഗാനം പ്ലേ ചെയ്യാന്‍ ആവശ്യപ്പെട്ട ശേഷം ആ യുവാവ് ക്ലബിന് പുറത്തുപോയി വെടിവെച്ച് മരിച്ചു.
ഗാനവുമായി ബന്ധപ്പെട്ട് ആദ്യത്തെ ആത്മഹത്യ നടക്കുന്നത് 1935 ലാണ്. ബുഡാപെസ്റ്റിലെ ഒരു ചെരുപ്പുകുത്തി ഗാനത്തിന്റെ വരികളെഴുതിവെച്ച് ആത്മഹത്യ ചെയ്തതോടെയാണ് ഗാനവും ശോകമൂകമാര്‍ന്ന ഈണവുമെല്ലാം ശ്രദ്ധയില്‍പ്പെടുന്നത്. .
ഗ്ലൂമി സണ്‍ഡേയ്ക്ക് ഒട്ടേറെ കവറുകളും പുറത്തുവന്നിട്ടുണ്ട്. സാറാ വോഗ്, ജോര്‍ക്, എല്‍വിസ്, സിനീഡ് എന്നിങ്ങനെ നിരവധി പേരാണ് കവര്‍ പുറത്തിറക്കിയത്. കൂട്ടത്തില്‍ ബില്ലി ഹോളിഡേയുടെ കവറാണ് ഏറ്റവും ശ്രദ്ധിക്കപ്പെട്ടത്. ഹംഗേറിയന്‍ സൂയിസൈഡ് സോങ്ങ് എന്നും പേരുള്ള ഈ ഗാനം ഹംഗറിക്ക് പുറമെ അമേരിക്ക ഉള്‍പ്പെടെയുള്ള നിരവധി രാജ്യങ്ങളും ബിബിസി, വിവിധ റേഡിയോകള്‍ എന്നിവയും നിരോധിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























