സർക്കാരുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടർന്ന് പോലീസിന്റെ സഹായത്തോടെ ചൈനയിലെ ക്രിസ്ത്യൻ പള്ളി തകർത്തു

സർക്കാരുമായുള്ള അഭിപ്രായ ഭിന്നതകളെത്തുടർന്ന് ചൈനയിൽ ക്രിസ്ത്യൻ പള്ളി തകർത്തു. ഷാന്‍സി പ്രവിശ്യയിലെ ലിന്‍ഫണിലുള്ള ഗോള്‍ഡന്‍ ലാംപ്സ്റ്റാന്‍ഡ് പള്ളിയാണ് തകര്‍ത്തത്. മണ്ണുമാന്തി യന്ത്രവും ഡൈനമൈറ്റും അടക്കമുള്ളവ ഉപയോഗിച്ച് പോലീസാണ് പള്ളി തകര്‍ത്തതെന്ന് ആരോപണമുണ്ട്. കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിലുള്ള ചൈനയിൽ മതസ്വാതന്ത്ര്യം ഹനിക്കപ്പെടുന്നുവെന്ന ആരോപണങ്ങൾ നിലനിൽക്കുന്നതിനിടെയാണ് ഇങ്ങനെയൊരു സംഭവം.
ആരോപണം നിലനിൽക്കെ പള്ളി തകർത്തത് ഏറെ വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. ഒരു മാസത്തിനിടെ ഈ പ്രദേശത്ത് തകർക്കപ്പെട്ടുന്ന രണ്ടാമത്തെ പള്ളിയാണ് ഗോൾഡൻ ലാംപ്സ്റ്റാന്റ്. കഴിഞ്ഞ മാസം ഷാം സി പ്രവിശ്യക്ക് സമീപമുള്ള ഷി വാംഗ് ഗ്രാമത്തിലെ ഏക കത്തോലിക് പള്ളി തകർത്തിരുന്നുവെന്ന് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. 2009ലും നൂറിലധികം വരുന്ന പൊലീസും കൊള്ളക്കാരും ചേർന്ന് പള്ളി തകർക്കുകയും ബൈബിളുകൾ കൊള്ളയടിക്കുകയും ചെയ്തിരുന്നു. 60 ദശലക്ഷം ക്രിസ്ത്യാനികൾ ചൈനയിലുള്ളതായാണ് കണക്കുകൾ. പള്ളികള്‍ക്ക് ഔദ്യോഗികമായ അംഗീകാരം വേണം. പാസ്റ്റര്‍മാര്‍ ഗവണ്‍മെന്റിന്റെ നിര്‍ബന്ധിതമായ നിയമങ്ങള്‍ പാലിച്ചിരിക്കണം എന്നിവയാണ് ചൈനീസ് സര്‍ക്കാരിന്‍റെ നയങ്ങള്‍. ഇത്തരം നയങ്ങളുടെ പേര് പറഞ്ഞ് ഔദ്യോഗിക അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന പള്ളികള്‍ പൊളിച്ചുമാറ്റിയും പാസ്റ്റര്‍മാരെ അറസ്റ്റ് ചെയ്തും സര്‍ക്കാര്‍ കടന്നു കയറ്റം നടത്തുകയാണ്.
ഔദ്യോഗികവും അനൗദ്യോഗികവുമായ മത സംഘടനകളെ പീഡിപ്പിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്യുന്നുണ്ടെന്നാണ് മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട അമേരിക്കയുടെ വാര്‍ഷിക റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത്. വര്‍ഷങ്ങള്‍ക്കു മുന്‍പു പണിത പള്ളി പെര്‍മിറ്റില്ലെന്ന കാരണം പറഞ്ഞാണ് തകര്‍ത്തത്. ആദ്യം പള്ളിക്ക് ചുറ്റും വലിയ പോലീസ് സംഘങ്ങളെ കണ്ടുവെന്നും ശേഷം വലിയ സ്ഫോടന ശബ്ദം കേട്ടപ്പോഴാണ് പള്ളി തകർന്ന കാര്യം അറിഞ്ഞതെന്ന് ഇവിടുത്തെ പത്തിരി പറയുന്നു.
92 മുതല്‍ സുവിശേഷം പ്രസംഗിക്കുന്ന ദമ്പതികളാണ് വലിയ പിരിവുകള്‍ നടത്തി ഈ പള്ളി പണിതത്. പള്ളി പണിതപ്പോള്‍ ഒരെതിര്‍പ്പുംതന്നെ ഉണ്ടായിരുന്നില്ല. 30 ലക്ഷം ഡോളര്‍ ചെലവിട്ടാണ് പള്ളി നിര്‍മ്മിച്ചത്. പള്ളിക്ക് കീഴില്‍ അരലക്ഷം വിശ്വാസികളാണ് ഉള്ളത്.
https://www.facebook.com/Malayalivartha
























