അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപും പോൺ താരവുമായുള്ള ബന്ധം ഇരുചെവി അറിയാതിരിക്കാൻ പണം നൽകിയതായി ആരോപണം

അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രപുമായുള്ള ബന്ധം ആരും അറിയാതിരിക്കാൻ അമേരിക്കന്‍ നടിയായ സ്റ്റിഫിനെ ക്ലിഫോര്‍ഡിന് പണം നൽകിയതായി ആരോപണം. വാള്‍ട്ട് സ്ട്രീറ്റ് ജേണല്‍ലാണ് ഇതുമായി ബന്ധപ്പെട്ട വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സ്റ്റെഫാനി ക്ലിഫോര്‍ഡ് (സ്റ്റോമി ഡാനിയല്‍സ് ) എന്ന പോണ്‍ നടിക്കാണ് ട്രംപുമായുള്ള ലൈംഗികബന്ധത്തെ കുറിച്ച് നിശബ്ദത പാലിക്കാന്‍ ട്രംപിന്റെ അഭിഭാഷകന്‍ പണം നല്‍കിയതെന്ന് വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തു.
2016ല്‍ അമേരിക്കയിലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ബാക്കിനിൽക്കെ ട്രംപിന്റെ അഭിഭാഷകന്‍ പണം നല്‍കിയെന്നാണ് ആരോപണം. ഇരുചെവി അറിയാതിരിക്കാൻ 1,3000 ഡോളറാണ് നടിക്ക് നൽകിയത്. ലോസ് ആഞ്ചല്‍സിലെ സിറ്റി നാഷണല്‍ ബാങ്കിലാണ് പണം നിക്ഷേപിച്ചത്.
മൂന്നാമത്തെ ഭാര്യ മെലാനിയയെ വിവാഹം കഴിക്കുന്നതിന് മുൻപ് ട്രംപിന് നടിയുമായി ബന്ധമുണ്ടെന്നായിരുന്നു ആരോപണം. അഭിഭാഷകനായ മൈക്കില്‍ കോഹനാണ് നടിയായ സ്റ്റിഫിനെ ക്ലിഫോര്‍ഡിന് കൈക്കുലി നല്‍കിയത്. 2011 മുതല്‍ തന്നെ ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
ഒരു ഗോള്‍ഫ് മത്സരത്തിടെയായിരുന്നു താരവും ട്രംപും കണ്ടുമുട്ടിയത്. ശേഷം 2016 ല്‍, അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് സമയത്ത് ട്രംപുമായുള്ള ബന്ധത്തെ കുറിച്ച് എ ബി സി ന്യൂസുമായി സംസാരിക്കാന്‍ സ്റ്റെഫാനി തയ്യാറായി. എന്നാല്‍ പൊതുവേദിയില്‍ ട്രംപുമായുള്ള ബന്ധത്തെ കുറിച്ച് സംസാരിക്കാതിരിക്കാനാണ് പിന്നീട് പണം നൽകിയത്. ട്രംപും അഭിഭാഷകന്‍ കോഹനും ആരോപണം നിഷേധിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha
























