മാതാപിതാക്കളെ കാർ ബോംബ് വച്ച് തകർക്കാൻ ശ്രമം: കയ്യോടെ പിടിച്ച് എഫ്.ബി.ഐ. ഉദ്യോഗസ്ഥര്‍

ലണ്ടൻ: പ്രണയം തലയ്ക്കു പിടിച്ചാൽ എന്തും ചെയ്യാൻ മടിയില്ല. എന്നാൽ അത്തരത്തിൽ നടന്ന ഈ സംഭവം എന്താണെന്ന് കേട്ടാൽ എല്ലാവരും ഒന്നമ്പരുന്നു പോവുക തന്നെ ചെയ്യും. ഇഷ്ടപ്പെട്ട യുവതിയെ വിവാഹം കഴിക്കാന്‍ അനുവദിക്കാത്ത മാതാപിതാക്കളെ കൊല്ലാന്‍ കാര്‍ബോംബ് പദ്ധതി ആസൂത്രണം ചെയ്ത കൗമാരക്കാരന്റെ കഥയാണ് ബ്രിട്ടനില്‍നിന്നും വരുന്നത്.
വോള്‍വര്‍ഹാംപ്ടണില്‍ നിന്നുള്ള ഗുര്‍തേജ് സിങ് രണ്‍ധാവയാണ് വെള്ളക്കാരിയായ കാമുകിയെ അംഗീകരിക്കാത്ത മാതാപിതാക്കളെ വകവരുത്താന്‍ ഓണ്‍ലൈനായി കാര്‍ബോംബ് വാങ്ങിയത്. ആല്‍ഫബേ എന്ന ഡാര്‍ക്ക് വെബ്സൈറ്റില്‍നിന്നാണ് ഇയാള്‍ ബോംബിന് ഓര്‍ഡര്‍ നല്‍കിയത്. എന്നാൽ ബോംബ് ഡീലര്‍മാരായി ചമഞ്ഞ എഫ്.ബി.ഐ. ഉദ്യോഗസ്ഥര്‍ ബോംബെന്ന വ്യാജേന മറ്റൊരു പായ്ക്കറ്റ് ഗുര്‍തേജിന് എത്തിച്ച് കൊടുത്ത് അയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
അന്വേഷണഉദ്യോഗസ്ഥരുടെ അവസരോജിതമായ ഇടപെടലുകൾ മൂലമാണ് ഒരു വലിയ അപകടം ഒഴിവാക്കാനായത്. സിഖ് വംശജനായ 19 കാരനായ ഈ വിദ്യാര്‍ത്ഥിക്ക് കോടതി എട്ടുവര്‍ഷം തടവുശിക്ഷ വിധിച്ചു.
ഗുര്‍തേജിന് കൂട്ടുനിന്നെന്ന് സംശയിച്ച രണ്ട് സ്ത്രീകളെയും നേരത്തേ അറസ്റ്റ് ചെയ്തിരുന്നെങ്കിലും അവരെ പിന്നീട് വിട്ടയച്ചു. കാമുകിക്കൊപ്പം താമസിക്കുകയെന്ന ആഗ്രഹത്തിന്റെ പേരിലാണ് ഇത്തരമൊരു നടപടിക്ക് ഗുര്‍തേജ് മുതിര്‍ന്നതെന്ന കാര്യത്തില്‍ സംശയമില്ലെന്ന് ബര്‍മിങ്ങാം ക്രൗണ്‍ കോര്‍ട്ട് ജ്ഡ്ജ് ചീമ ഗ്രൂബ് പറഞ്ഞു. എന്നാല്‍, അതിനായി ഇത്രയും ഹീനമായൊരു കുറ്റകൃത്യം പദ്ധതിയിട്ട ഗുര്‍ തേജ് ശിക്ഷ അര്‍ഹിക്കുന്നുവെന്നും കോടതി വിലയിരുത്തി.
https://www.facebook.com/Malayalivartha
























