സ്മിത്ത് ഇനി കളിക്കില്ല; ബാറ്റും പാഡും അടക്കമുള്ള ക്രിക്കറ്റ് കിറ്റ് കുപ്പയിലെറിഞ്ഞ് അച്ഛന്റെ വിലാപം

പന്ത് ചുരണ്ടല്‍ വിവാദത്തില്‍പെട്ട് ഒരു വര്‍ഷത്തെ വിലക്ക് ലഭിച്ച ആസ്ട്രേലിയന്‍ ക്രിക്കറ്റ് താരം സ്‌റ്റീവ് സ്‌മിത്തിന്റെ ഏറ്റു പറച്ചിനു പിന്നാലെ ബാറ്റും പാഡും അടക്കമുള്ള സാമഗ്രികള്‍ അച്ഛന്‍ പീറ്റര്‍ ഗാരേജിനുള്ളില്‍ തള്ളുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിരിക്കുകയാണ്.
കാറില്‍ നിന്ന് ക്രിക്കറ്റ് കിറ്റ് എടുത്ത ശേഷം അത് ഗാരേജില്‍ കൊണ്ട് തള്ളിയ പീറ്റര്‍ " ക്രിക്കറ്റില്ലെങ്കിലും അവന്‍ ജീവിച്ചോളും " എന്ന് പറയുന്നതും ടെലിവിഷന്‍ ചാനലുകള്‍ പുറത്ത് വിട്ട ദൃശ്യങ്ങളില്‍ കേള്‍ക്കാം.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടെസ്റ്റിനിടെ പന്ത് ചുരുണ്ടിയ സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത സ്‌മിത്ത് ടീം അംഗങ്ങളോടും ആരാധകരോടും ക്രിക്കറ്റിനെ സ്‌നേഹിക്കുന്ന ലോകമെമ്പാടുമുള്ള ആരാധകരോടും മാപ്പ് ചോദിക്കുന്നതായും നിറകണ്ണുകളോടെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.
ഈ പത്രസമ്മേളനത്തില്‍ സ്‌മിത്തിനെ പിന്താങ്ങിയത് അച്ഛൻ പീറ്റര്‍ മാത്രമായിരുന്നു. സംഭവിച്ച കാര്യങ്ങളില്‍ വേദനയുണ്ടെന്നും എന്നാല്‍ എല്ലാവരും കൂടി കുറ്റപ്പെടുത്തുമ്പോൾ മകന്‍ തകര്‍ന്ന് പോകുന്നത് കാണാന്‍ പറ്റില്ലെന്നും താന്‍ എന്നും മകനൊപ്പമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
വീഡിയോ കാണാം...
https://www.facebook.com/Malayalivartha























