ഉപയോക്താവിനെ ദുരുപയോഗം ചെയ്യുന്ന രീതിയിലും ഫെയ്‌സ്ബുക്ക് ഉപയോഗിക്കാം എന്ന വസ്തുത ഞാന്‍ കാര്യമായി എടുത്തില്ല ; വ്യക്തിവിവരങ്ങള്‍ ചോര്‍ന്നതിന് വീണ്ടും ക്ഷമാപണവുമായി സക്കര്‍ബര്‍ഗ്
ഫെയ്‌സ്ബുക്ക് വഴി എട്ടരക്കോടിയിലേറെ ആളുകളുടെ വ്യക്തി വിവരങ്ങൾ കേംബ്രിഡ്ജ് അനലിറ്റിക്ക ചോര്‍ത്തിയ സംഭവത്തില്‍ വീണ്ടും സക്കര്‍ബര്‍ഗിന്റെ മാപ്പുപറച്ചിൽ. മുൻപ് സ്വന്തം കുറിപ്പിലും പരസ്യങ്ങള്‍ വഴിയും ക്ഷമാപണം നടത്തിയിരുന്ന സക്കര്‍ബര്‍ഗ് ഇത്തവണ യുഎസ് സെനറ്റ് സമിതി മുമ്പാകെയാണ് മാപ്പുപറഞ്ഞത്.
"ഞാനാണ് ഫെയ്‌സ്ബുക്ക് ആരംഭിച്ചത്. എന്റെ ചുമതലയിലാണ് അതിപ്പോഴും. ഉപയോക്താവിനെ ദുരുപയോഗം ചെയ്യുന്ന രീതിയിലും ഫെയ്‌സ്ബുക്ക് ഉപയോഗിക്കാം എന്ന വസ്തുത ഞാന്‍ കാര്യമായി എടുത്തില്ല. വ്യാജ വാര്‍ത്തകളിലും തെരഞ്ഞെടുപ്പിലെ പുറത്തുനിന്നുള്ള ഇടപെടലുകളിലും വെറുപ്പും വിദ്വേഷവും ഉണ്ടാക്കുന്ന കുറിപ്പുകളിലും എനിക്ക് ജാഗ്രതക്കുറവുണ്ടായി",
"2015ല്‍ത്തന്നെ കേംബ്രിഡ്ജ് അനലറ്റിക്ക വിവരങ്ങള്‍ ചോര്‍ത്തുന്നത് മനസിലാക്കിയിരുന്നു. അക്കാര്യത്തില്‍ അവര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ആവര്‍ത്തിക്കില്ല എന്ന് അവര്‍ പറഞ്ഞത് എനിക്ക് മുഖവിലയ്‌ക്കെടുക്കേണ്ടിവന്നു. അത് പൂര്‍ണമായും എന്റെ തെറ്റാണെന്ന് സമ്മതിക്കുന്നു", എന്ന് സക്കര്‍ബര്‍ഗ് പറഞ്ഞു.
സഭയുടെ ഊര്‍ജ്ജ വാണിജ്യ സമിതിക്ക് മുമ്പാകെ ഇന്നും സക്കര്‍ബര്‍ഗ് വിശദീകരണം നല്‍കും.
https://www.facebook.com/Malayalivartha