ഹോളിവുഡ്സിനിമകളിൽ കണ്ടു ശീലിച്ച റോബോര്‍ട്ട് യുദ്ധങ്ങള്‍ യാഥാര്‍ത്ഥ്യമാകുമോ എന്ന ആശങ്കയിൽ ലോക രാഷ്ട്രങ്ങൾ ; ദക്ഷിണ കൊറിയയുടെ നേതൃത്വത്തിൽ കില്ലര്‍ റോബോട്ടുകള്‍ അണിയറയില്‍ ഒരുങ്ങുന്നു
പൊതുവേ ശാന്തരെന്ന് വിശേഷിപ്പിക്കപ്പെടുന്ന ദക്ഷിണ കൊറിയയില്‍ നിന്നുംപുറത്ത് വന്ന വാര്‍ത്തയില്‍ ഭയന്നിരിക്കുകയാണ് ലോക രാജ്യങ്ങള്‍. ലോകം നശിപ്പിക്കാന്‍ ശേഷിയുള്ള കില്ലര്‍ റോബോര്‍റ്റുകളുടെ നിർമാണത്തിലാണ് ദക്ഷിണകൊറിയ. കൊറിയ അഡ്വാന്‍സ്ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയാണ് ഈ ഭീകര നീക്കത്തിനു പിന്നില്‍.
യുദ്ധത്തിന് നിര്‍മിത ബുദ്ധി പ്രകാരം പ്രവര്‍ത്തിക്കുന്ന റോബട്ടുകളെയും ആകാശത്തു പറന്നു സ്വയം ആക്രമണം നടത്താൻ സാധിക്കുന്ന ഡ്രോണുകളെയും നിര്‍മിച്ചെടുക്കാനാണ് ദക്ഷിണ കൊറിയയുടെ പദ്ധതി. ദക്ഷിണ കൊറിയ ആസ്ഥാനമായുള്ള ആയുധ നിര്‍മാതാക്കളായ ഹന്‍വ സിസ്റ്റംസാണ് നിര്‍മിത ബുദ്ധി നിര്‍മ്മാണത്തില്‍ ദക്ഷിണ കൊറിയയെ സഹായിക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട സാങ്കേതിക സര്‍വകലാശാല വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്.
അതേസമയം കില്ലര്‍ റോബോട്ടുകൾ ലോകനാശത്തിനു കാരണമാകുമെന്ന കാരണത്താൽ 57 എഐ ഗവേഷകര്‍ പ്രോജക്ടില്‍ നിന്നു പിന്മാറിക്കഴിഞ്ഞു. 30 രാജ്യങ്ങളില്‍ നിന്നു ഗവേഷണത്തിനു വേണ്ടി ദക്ഷിണ കൊറിയയിലെത്തിയ വിദഗ്ധരാണ് പ്രോജക്ടില്‍ തങ്ങളുടെ വിസമ്മതം അറിയിച്ചു കത്തു നല്‍കിയത്. ഇതോടുകൂടിയാണ് പരമ രഹസ്യമായിരുന്നു വാര്‍ത്ത പുറംലോകം അറിഞ്ഞത്. ഇതിന്റെ നാശോന്മുഖമായ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയാല്‍ നിയന്ത്രിക്കാനാവില്ലെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. മനുഷ്യന്റെ നിയന്ത്രണത്തില്‍ നില്‍ക്കുന്നതല്ല റോബട്ടിക് സേനയെന്നും ഗവേഷക സംഘം നല്‍കിയ കത്തില്‍ പറയുന്നു.
എന്നാല്‍ കില്ലര്‍ റോബട്ടുകളെ സൃഷ്ടിക്കുകയല്ല തങ്ങളുടെ ലക്ഷ്യമെന്നും അത്തരത്തില്‍ മനുഷ്യന് ദോഷകരമായ യാതൊന്നും തങ്ങള്‍ ചെയ്യില്ലെന്നുമാണ് ദക്ഷിണ കൊറിയയുടെ വാദം.
https://www.facebook.com/Malayalivartha