Widgets Magazine
25
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരണത്തിന്റെ മധുരം വിളമ്പിയത് വേലക്കാരിയോ? 2 വർഷത്തെ പ്ലാനിംഗ്, ചെങ്ങന്നൂരിലെ വയോധികന്റെ മരണത്തിൽ ചുരുളഴിയാത്ത രഹസ്യങ്ങൾ...


അഞ്ച് പാമ്പുകൾ വന്നിട്ടും വഴി കാണാനായില്ല! തറ പൊളിച്ചുള്ള പരിശോധനയിലും ദുരൂഹത നീങ്ങുന്നില്ല; ഭീതിയിൽ കോടാലി...


വിധി ഒളിപ്പിച്ച ക്രൂരത; അമ്മയുടെ ചിതയടങ്ങും മുൻപേ പാടശേഖരത്ത് ഗിരിയുടെ ശിരസ്സ്! തൃശൂരിനെ നടുക്കിയ മുണ്ടത്തിക്കോട് ദുരന്തം...


മരണം പോക്കറ്റിലും പറമ്പിലും! പാമ്പിനെ കീശയിലിട്ട് ഒരാൾ, ഇരുട്ടത്ത് ജീവൻ വെടിഞ്ഞ് സെലീന; കേരളത്തെ നടുക്കിയ ആ മണിക്കൂറുകൾ...


'പണം തന്നെങ്കിൽ കൊല്ലില്ലായിരുന്നു..' 19 കാരൻ പ്രതിയുടെ ക്രൂരത..ഐആര്‍എസ് ഉദ്യോഗസ്ഥന്റെ 22 വയസ്സുള്ള മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി..ആ വീട്ടിലെ മുൻ ജീവനക്കാരൻ തന്നെ..പ്രതി പിടിയിൽ..

യുഎസ് നടത്തിയ ആക്രമണത്തിനു ചുട്ട മറുപടി നല്‍കാന്‍നൊരുങ്ങി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍; എസ്-300 മിസൈല്‍ പ്രതിരോധ സംവിധാനം വ്യാപിപ്പിക്കാനുള്ള റഷ്യയുടെ നീക്കം തലവേദനയാകുമോ?... 'വെല്ലുവിളി' ഉയര്‍ത്തി ഫ്രാന്‍സും

14 APRIL 2018 04:36 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറാന്റെ നട്ടെല്ലൊടിച്ച് അമേരിക്കയുടെ USS ജോർജ് ബുഷ് നങ്കൂരമിട്ടു.. ഒന്നല്ല, രണ്ടല്ല, മൂന്ന് കൂറ്റന്‍ വിമാനവാഹിനിക്കപ്പലുകൾ..യുദ്ധത്തിന് തയ്യാറായി ട്രംപിന്റെ പുതിയ തന്ത്രം..

ഹോര്‍മുസ് കടലിടുക്കില്‍ നിയന്ത്രണം കടുപ്പിച്ചു: സമാധാന ചര്‍ച്ചകളില്‍ നിന്ന് ഇറാന്‍ പിന്മാറി

പരസ്പരം വെല്ലുവിളിച്ച് ഇറാനും അമേരിക്കയും.. ട്രംപ് പ്രഖ്യാപിച്ച നാവിക ഉപരോധം പാളുന്നു..മുപ്പതിലധികം ഇറാനിയന്‍ കപ്പലുകള്‍ കടലിടുക്കിലൂടെ രഹസ്യമായി യാത്ര ചെയ്തു..

ഹോര്‍മൂസില്‍ ഇറാന്റെ ആക്രമണം; ഒമാന്‍, ഇറാന്‍ തീരങ്ങളോട് ചേര്‍ന്ന് രണ്ട് കപ്പലുകള്‍ക്ക് നേരെ ആക്രമണം

ഹോര്‍മോസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ഇറാന്‍ സേന വെടിയുതിര്‍ത്തു

സിറിയയില്‍ നടത്തിയ ആക്രമണത്തെ അപലപിച്ച റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ യുഎന്‍ രക്ഷാസമിതിയുടെ അടിയന്തര യോഗം ഉടന്‍ ചേരണമെന്നാണ് ആവശ്യപ്പെട്ടത്. ആക്രമണത്തിലൂടെ യുഎസ് ചെയ്തത് സിറിയയിലെ സാധാരണക്കാരുടെ ജീവിതം ദുരന്തപൂര്‍ണമാക്കുന്നതരത്തിലുള്ള ഹീനമായ പ്രവര്‍ത്തിയാണ്. സാധാരണക്കാര്‍ക്കാണ് ഇതിന്റെ മുഴുവന്‍ തിരിച്ചടിയും നേരിട്ടേണ്ടിവന്നത്. രാജ്യാന്തര ബന്ധങ്ങളെ തകിടം മറിക്കുന്ന നീക്കമാണ് വ്യോമാക്രമണത്തിലൂടെ യുഎസ് നടത്തിയതെന്നും പുടിന്‍ വ്യക്തമാക്കി. സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനു കീഴിലുള്ള സൈന്യത്തിനു റഷ്യയും ഇറാനുമാണ് നിലവില്‍ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.

അതിനിടെ യുഎസ്, ബ്രിട്ടന്‍, ഫ്രാന്‍സ് സഖ്യസേനയുടെ ആക്രമണത്തിലും 'പാഠം' പഠിച്ചില്ലെന്നു വ്യക്തമാക്കുന്നതായിരുന്നു റഷ്യയുടെ മറ്റൊരു നീക്കം. സിറിയയ്ക്കും ആവശ്യക്കാരായ മറ്റു രാജ്യങ്ങള്‍ക്കും എസ് 300 മിസൈല്‍ പ്രതിരോധ സംവിധാനം നല്‍കാനാണു തീരുമാനമെന്നു റഷ്യ വ്യക്തമാക്കി. കേണല്‍ ജനറല്‍ സെര്‍ഗെയ് റുഡ്‌സ്‌കോയ് ആണ് ഇക്കാര്യം പുറത്തുവിട്ടത്. സിറിയന്‍ വ്യോമാക്രമണത്തെത്തുടര്‍ന്നു ലോകം രണ്ടു ചേരിയിലായതാണ് റഷ്യയെ പുതിയ നീക്കത്തിനായി പ്രേരിപ്പിച്ചത്.

മിസൈല്‍ പ്രതിരോധ സംവിധാനം വില്‍ക്കാനൊരുങ്ങുന്നുവെന്ന റഷ്യയുടെ പ്രഖ്യാപനത്തിനു പിന്നാലെ പരോക്ഷ 'വെല്ലുവിളി' ഉയര്‍ത്തി ഫ്രാന്‍സും രംഗത്തെത്തിയിട്ടുണ്ട്. മുന്നറിയിപ്പിന്റെ 'ചുവപ്പുവര' വീണ്ടും മറികടക്കാനാണു സിറിയയുടെ ശ്രമമെങ്കില്‍ ഒരുതവണ കൂടി ഇടപെടല്‍ ഉണ്ടാകുമെന്നാണു ഫ്രഞ്ച് വിദേശകാര്യ മന്ത്രി ഴാങ് യെ ലേ ഡ്രിയാന്‍ വ്യക്തമാക്കിയത്. മേയ് അവസാനം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോ റഷ്യയിലേക്കു നടത്താനിരിക്കുന്ന സന്ദര്‍ശനത്തിനു മാറ്റമില്ലെന്നും ഡ്രിയാന്‍ അറിയിച്ചു. ആക്രമണത്തിനു മുന്നോടിയായി റഷ്യയെ വിവരം അറിയിച്ചിരുന്നതായി അതിനിടെ ഫ്രഞ്ച് പ്രതിരോധമന്ത്രിയും വ്യക്തമാക്കി.

റഷ്യയും ഇറാനും സിറിയയും ലബനനിലെ ഹിസ്ബുള്ള വിഭാഗവും ഒരുപക്ഷത്തു നില്‍ക്കുമ്പോള്‍ യുഎസ്, ഫ്രാന്‍സ്, ബ്രിട്ടന്‍, തുര്‍ക്കി, ജര്‍മനി, ഇസ്രയേല്‍ തുടങ്ങിയ രാജ്യങ്ങളാണു മറുപക്ഷത്ത്. ഈ രാജ്യങ്ങളെല്ലാം സിറിയന്‍ ആക്രമണത്തില്‍ പരസ്യമായി തങ്ങളുടെ നിലപാട് വ്യക്തമാക്കിയതുമാണ്. രാസായുധങ്ങള്‍ ഒഴിവാക്കണമെന്നു യൂറോപ്യന്‍ യൂണിയനും സിറിയയോട് ആവശ്യപ്പെട്ടു കഴിഞ്ഞു. 

അതേസമയം, യുഎസ് ആക്രമണം മേഖലയിലെ നിലവിലെ അവസ്ഥയെ അസ്ഥിരപ്പെടുത്താനേ ഉപകരിക്കുകയുള്ളൂവെന്നും സെര്‍ഗെയ് വ്യക്തമാക്കി. സിറിയന്‍ തലസ്ഥാനമായ ദമാസ്‌കസിലും മറ്റു നഗരങ്ങളിലും നിലവില്‍ സ്ഥിതി ശാന്തമാണെന്നും അദ്ദേഹം അറിയിച്ചു.

അതുപോലെതന്നെ എസ്-300 മിസൈല്‍ പ്രതിരോധ സംവിധാനം വ്യാപിപ്പിക്കാനുള്ള റഷ്യയുടെ നീക്കവും ഐക്യരാഷ്ട്ര സഭയ്ക്കു പുതിയ തലവേദനയാണ്. രാജ്യാന്തര തലത്തില്‍ ആയുധവ്യാപനം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ യുഎന്‍ ശക്തമാക്കിയ സാഹചര്യത്തില്‍ പ്രത്യേകിച്ച്. റഷ്യ തനതായി വികസിപ്പിച്ചെടുത്തതാണ് ഈ മിസൈല്‍ പ്രതിരോധ സംവിധാനം. ആകാശത്തു വച്ചു മിസൈലുകളെയും യുദ്ധവിമാനങ്ങളെയും മറ്റും തകര്‍ക്കുന്നതില്‍ ഇന്നു ലോകത്ത് നിലവിലുള്ളതില്‍ ഏറ്റവും കരുത്ത മിസൈല്‍വേധ വിന്യാസത്തിലൊന്നാണ് എസ്-300. ഭൗമോപരിതലത്തില്‍ നിന്ന് ആകാശത്തേക്കു മിസൈലുകള്‍ തൊടുക്കാവുന്ന ഈ സംവിധാനം എന്‍പിഒ അല്‍മാസ് എന്ന റഷ്യന്‍ കമ്പനിയാണു നിര്‍മിക്കുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

12 വയസ്സുകാരനെ കഞ്ചാവ് നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി  (2 hours ago)

പാര്‍ക്കിലെ ചതുപ്പില്‍ വീണ് 5 വയസുകാരന്‍ മരിച്ച സംഭവം; കിഴക്കമ്പലം ഭരണസമിതിക്കെതിരെ പ്രതിഷേധം  (4 hours ago)

വ്യാജ രേഖ ചമച്ച് സ്പായില്‍ ജോലി ചെയ്തിരുന്ന രണ്ട് ബംഗ്ലാദേശി യുവതികള്‍ അറസ്റ്റില്‍  (4 hours ago)

രാഘവ് ഛദ്ദയുടെ ബിജെപി പ്രവേശനത്തില്‍ വിമര്‍ശിച്ച് എഎപി  (4 hours ago)

പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ ലൈസന്‍സ് ആര്‍ബിഐ റദ്ദാക്കി  (4 hours ago)

പാമ്പുകളെ അകറ്റാന്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് വാവ സുരേഷ്  (4 hours ago)

പാമ്പുകടിയേറ്റാല്‍ 108ല്‍ വിളിച്ചാല്‍ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും  (4 hours ago)

റയില്‍വെ പാലത്തിനു താഴെ വെള്ളത്തില്‍ അവശനിലയില്‍ അഞ്ജനയെ കണ്ടത് നാട്ടുകാര്‍; മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും മരണത്തില്‍ ആണ്‍സുഹൃത്തിനു പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്നും അമ്മ  (6 hours ago)

രാഘവ് ഛദ്ദ ഉള്‍പ്പെടെ ആം ആദ്മിയുടെ എംപിമാര്‍ ബിജെപിയിലേക്ക്  (7 hours ago)

കെ സി വേണുഗോപാലിന്റെ വിക്കിപീഡിയ പേജിലെ വിവരണത്തില്‍ വിവാദം  (7 hours ago)

ജിമ്മില്‍ നിന്ന് വീട്ടിലെത്തി കുഴഞ്ഞുവീണ യുവാവിനെ രക്ഷിച്ച് അമ്മ  (7 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തില്‍ മരണം 15 ആയി  (8 hours ago)

സൃഷ്ടിയുടെ വേദന ആസ്വദിക്കണമെങ്കില്‍ അതിന്റെ മൂല്യം തിരിച്ചറിയണമെന്ന് അഖില്‍ മാരാര്‍  (8 hours ago)

എറണാകുളത്ത് കടുത്ത ചൂടില്‍ ബൈക്കിന്റെ സീറ്റ് കത്തി  (8 hours ago)

വിജയ് സിനിമകളോട് തൃഷ നോ പറഞ്ഞത് 15 വര്‍ഷം  (8 hours ago)

Malayali Vartha Recommends