ഫേസ്ബുക്ക് പുതിയ കുരുക്കിൽ; ഉപയോക്താക്കളുടെ മുഖത്തിന്റെ വിവരങ്ങള്‍ 'ഫേഷ്യല്‍ റെക്കഗ്നിഷന്‍ ടൂള്‍' ഉപയോഗിച്ച് ശേഖരിക്കുന്നു

കേംബ്രിഡ്ജ് അനാലിറ്റിക വിവാദത്തിൽ നിന്നും മോചനംകിട്ടാതെ നിൽക്കുന്ന ഫേസ്ബുക്ക് പുതിയ കുരുക്കിൽ ചാടിയിരിക്കുകയാണ്. ഉപഭോക്താക്കളുടെ മുഖത്തിന്റെ 'ഫീച്ചറുകള്‍' ഉള്‍പ്പെടെ ഉപയോക്താക്കളുടെ അനുവാദമില്ലാതെ പകര്‍ത്തുന്ന 'ടൂള്‍' ഉപയോഗിച്ചതിനാണ് കമ്പനി നിയമ നടപടികൾ നേരിടേണ്ടി വരുക.
ഉപയോക്താക്കളുടെ മുഖത്തിന്റെ വിവരങ്ങള്‍ 'ഫേഷ്യല്‍ റെക്കഗ്നിഷന്‍ ടൂള്‍' ഉപയോഗിച്ച് ശേഖരിച്ചതിനാണു നടപടി. അതിനാൽത്തന്നെ സ്വകാര്യത ലംഘിച്ചുവെന്ന പരാതിയില്‍ ഫെയ്സ്ബുക്കിനെതിരെ നിയമനടപടിക്കു നിര്‍ദേശിച്ചത് കലിഫോര്‍ണിയയിലെ ഫെഡറല്‍ കോടതി ജഡ്ജിയാണ്.
ഇന്ത്യക്കാരനായ നിമേഷ് പട്ടേല്‍ ഉള്‍പ്പെടെ ഒരു കൂട്ടം ഉപയോക്താക്കളാണു നടപടി ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഫെയ്സ്ബുക്കില്‍ 2010 ലാണ് വിവാദ വിഷയമായ ഫേഷ്യല്‍ റെക്കഗ്നിഷന്‍ ടൂള്‍ ആരംഭിക്കുന്നത്. ഉപയോക്താവ് അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോ ആരുടേതാണെങ്കിലും അയാളുടെ പേരും ചിത്രത്തിനു സമീപം കാണിക്കാന്‍ സഹായിക്കുന്നതായിരുന്നു ടൂള്‍. എന്നാല്‍ 'ബയോമെട്രിക്' വിവരങ്ങള്‍ സംരക്ഷിക്കുന്നതില്‍ ഇല്ലിനോയില്‍ നിലവിലുള്ള പ്രാദേശിക നിയമത്തെ ലംഘിക്കുന്നതാണ് ഇതെന്നാണു ഹര്‍ജിക്കാരുടെ വാദം.
https://www.facebook.com/Malayalivartha























