ശ്രീലങ്കന്‍ പ്രസിഡന്റിന്റെ പേര് ' നരേന്ദ്ര മോദി ' ; സംഗതി വിവാദമായതോടെ മാപ്പപേക്ഷിച്ച് ബി ബി സി
കോമണ്‍വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ട ഗവണ്‍മെന്റ് മീറ്റിംഗിനിടെ ശ്രീലങ്കന്‍ പ്രസിഡന്‍റ് മൈത്രിപാല സിരിസേന എന്ന പേരിനു പകരം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്ന് അന്താരാഷ്ട ചാനലായ ബി ബി സി പറഞ്ഞിരുന്നു. സംഭവത്തിൽ ഇപ്പോൾ മാപ്പപേക്ഷിച്ച് ബി ബി സി രംഗത്തെത്തിയിരിക്കുകയാണ്.
തത്സമയ സംപ്രേഷണത്തിനിടയില്‍ ശ്രീലങ്കന്‍ പ്രസിഡന്റ് ബക്കിംഗ്ഹാം കൊട്ടാരത്തിന്റെ പ്രവേശനകവാടത്തില്‍ എത്തിയപ്പോഴാണ് പേരു മാറി പറഞ്ഞത്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഡ്യൂട്ടിയില്‍ വാര്‍ത്താ അവതാരക തെറ്റായ വിവരങ്ങള്‍ നല്‍കിയത് കൊണ്ടാണ് അത്തരത്തില്‍ വായിച്ചതെന്നാണ് ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്‍ (ബിബിസി) പറയുന്നത്. എന്നാല്‍ ഇത് ആദ്യമായല്ല ബി ബിസിക്ക് തെറ്റുപറ്റുന്നത്.
കഴിഞ്ഞ ഡിസംബറില്‍ ബോളിവുഡ് നടന്‍ ശശി കപൂറിന്റെ മരണവുമായി ബന്ധപ്പെട്ട ഒരു വിഡിയോയില്‍ ശശി കപൂറിന്റെ സിനിമയ്ക്കുപകരം അമിതാഭ് ബച്ചനും റിഷി കപൂറും ഒന്നിച്ചഭിനയിച്ച 1976 ലെ ബോക്സ് ഓഫീസ് ഹിറ്റായ 'കബി കബി'എന്ന ചിത്രത്തിലെ രംഗമായിരുന്നു കാണിച്ചത്.
എന്നാല്‍ ഇതിലും ചാനല്‍ ക്ഷമ ചോദിച്ചിരുന്നു.ശശി കപൂറിന്റെ മരണത്തെ സൂചിപ്പിക്കുന്നതില്‍ തെറ്റായ ചിത്രങ്ങള്‍ ഉപയോഗിച്ചതില്‍ ഞാന്‍ ഖേദിക്കുന്നു " എന്നാണ് ന്യൂസ് ടെന്‍ എഡിറ്റര്‍ പോള്‍ റോയല്‍ ട്വിറ്ററില്‍ അന്ന് കുറിച്ചത്.
https://www.facebook.com/Malayalivartha