Widgets Magazine
05
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മൂമ്മയ്ക്ക് അരികിൽ കിടത്തിയ കുഞ്ഞിനെ കഴുത്തറുത്ത നിലയിൽ കണ്ടെത്തി: കൊലപാതകത്തിന് പിന്നിൽ കുഞ്ഞിന്റെ അമ്മൂമ്മയാണോ എന്ന് സംശയം: വിഷാദത്തിനുള്ള മരുന്ന് കഴിക്കുന്ന അമ്മൂമ്മ റോസി, ഓവർഡോസ് കഴിച്ചതായി സംശയം: മൂക്കന്നൂരിലെ സ്വകാര്യ ആശുപ്രത്രിയിൽ പ്രവേശിപ്പിച്ചു...


പാലക്കാട്ടെ തറക്കല്ലിടൽ ചടങ്ങ് വൈറൽ! രാഹുലേട്ടൻ്റെ അടുത്ത് നിൽക്കാൻ ഒരു പെണ്ണിനും പേടിയില്ല: കണ്ടോ കണ്ടോ കണ്ടോടാ... കമ്മികളെ...


ശബരിമല കേസിൽ ഹൈക്കോടതിയുടെ ഇടിവെട്ട് നീക്കം — വാസുവിന് ഉറക്കമില്ലാത്ത രാത്രി! ‘അതിബുദ്ധി’ കുരുക്കി...


സി പി ഐയും സി പിഎമ്മും തള്ളിയ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കിയില്ലെങ്കിൽ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധികൾ..പി എം ശ്രീ കരാറിൽ നിന്ന് പിൻമാറുന്നത് ദോശ ചുടുന്നത് പോലെ തീരുമാനിക്കാൻ പറ്റില്ലെന്നാണ് മന്ത്രി വി.ശിവൻകുട്ടി..


ഈ മാസം 12 ന് ആലപ്പുഴ ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി

തലച്ചോറിന് ക്ഷതമേറ്റ് ശ്വാസോഛ്വാസംപോലും നിലച്ച അവസ്ഥയില്‍ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ ആ ഉദരത്തിലെ തുടിപ്പിന് മൂന്ന് മാസം; ആന്റിബയോട്ടിക്കുകള്‍ ഉള്‍പ്പെടെ ഹാനികരമായ മരുന്നുകളെല്ലാം ഉള്ളില്‍ ചെന്നതോടെ അബോര്‍ഷന്‍ തനിയെ സംഭവിക്കുമെന്ന് വിധിയെഴുതിയ ഡോക്ടര്‍മാരെ പോലും ഞെട്ടിച്ച് ആ അത്ഭുത ശിശു ലോകം കണ്ടു! ആറ് മാസം കണ്ണിമ വെട്ടാതെ നിശ്ചലാവസ്ഥയില്‍ വെന്റിലേറ്ററിലും ഐസിയുവിലുമായി കിടന്ന അമ്മയെ ഒരൊറ്റ ചുംബനംകൊണ്ട് അവന്‍ ഉണര്‍ത്തി... ചുണ്ടുകള്‍ ചലിച്ചു, കണ്ണുകള്‍ ഇളകി...കുഞ്ഞ് എല്‍വിന്റെ നെറുകയില്‍ അവള്‍

16 JULY 2018 02:53 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ജനുവരി രണ്ടിനായിരുന്നു കോട്ടയം പേരൂര്‍ പെരുമണ്ണിക്കാലായില്‍ അനൂപ് മാത്യുവിന്റെ ഭാര്യ ബെറ്റിനയെ കോട്ടയം കാരിത്താസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തലച്ചോറിനേറ്റ ക്ഷതം മൂലം അബോധാവസ്ഥയിലായ യുവതിയുടെ ശ്വാസോഛ്വാസംപോലും നിലച്ചമട്ടിലായിരുന്നു. അന്നവള്‍ മൂന്നു മാസം ഗര്‍ഭിണിയായിരുന്നു. അതിവേഗം വെന്റിലേറ്ററിലേക്ക്. പിന്നെ ഒന്നര മാസം അതിനുള്ളില്‍ കിടത്തി. പുറത്തെ വരാന്തയില്‍ ഭര്‍ത്താവ് അനൂപും മൂന്നു വയസുകാരനായ മൂത്ത കുട്ടിയും ഇരുവരുടെയും മാതാപിതാക്കളും കാത്തിരുന്നു. 

ഓരോ തവണയും പുറത്തേക്കെത്തുന്ന ഡോക്ടര്‍മാരോടും നഴ്‌സുമാരോടും അവര്‍ക്കൊന്നേ ചോദിക്കാനുണ്ടായിരുന്നുള്ളു. ബെറ്റിനയ്ക്ക് എന്തെങ്കിലും അനക്കമുണ്ടോ, കണ്ണൊന്നു ചിമ്മിയോ എന്നുള്ള പതിവു ചോദ്യങ്ങള്‍ മാത്രം. ഒന്നും സംഭവിച്ചില്ല. ആന്റിബയോട്ടിക്കുകളും കടുത്ത മരുന്നുകളും തുടര്‍ച്ചയായി കൊടുത്തുകൊണ്ടിരുന്നു. ദിവസം പതിനയ്യായിരം രൂപയുടെ മരുന്നുകള്‍വരെ നല്‌കേണ്ടിവന്നു. അയര്‍ക്കുന്നത്ത് കെഎസ്ഇബി ജീവനക്കാരനായ അനൂപ് സ്വര്‍ണം പണയം വച്ചും കടംവാങ്ങിയും ചികിത്സയ്ക്ക് ഒരു കുറവും വരാതെ നോക്കി. ബെറ്റിനയുടെ മാതാപിതാക്കളും ആവുന്നതെല്ലാം ചെയ്തു. കെഎസ്ഇബിയില്‍നിന്നും സഹായമുണ്ടായി. കാരിത്താസ് ആശുപത്രി ബില്ലില്‍ ആവുന്നത്ര ഇളവുചെയ്തു. 

യന്ത്രസഹായമില്ലാതെ ജീവന്‍ നിലനിര്‍ത്താമെന്നായപ്പോള്‍ ഒന്നര മാസംകഴിഞ്ഞ് ബെറ്റിനയെ വെന്റിലേറ്ററില്‍നിന്നും മാറ്റി. അപ്പോഴേക്കും ചലനമറ്റുകിടന്ന ബെറ്റിനയുടെ ഉദരത്തിലെ കുഞ്ഞുജീവന്റെചലനം പുറത്തറിഞ്ഞുതുടങ്ങി. അമ്മയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ആന്റിബയോട്ടിക്കുകള്‍ ഉള്‍പ്പെടെ കടുത്ത മരുന്നുകള്‍ നല്കുന്നതിനാല്‍ സ്വാഭാവികമായും അബോര്‍ഷന്‍ സംഭവിക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു ഡോക്ടര്‍മാരുടെ അഭിപ്രായം. അമ്മയെ എങ്ങനെയെങ്കിലും രക്ഷിക്കണമെന്നായിരുന്നു വീട്ടുകാര്‍ക്ക്. അമ്മ അബോധാവസ്ഥയില്‍നിന്ന് എന്ന് ഉണരുമെന്നുപോലും ഉറപ്പില്ലാത്ത അവസ്ഥയില്‍ കുഞ്ഞിനെ അബോര്‍ഷന്‍ നടത്തി കളയുന്നതാണ് നല്ലതെന്നും അഭിപ്രായമുയര്‍ന്നു.

കാരിത്താസില്‍ അബോര്‍ഷന്‍ ചെയ്യില്ല. ബെറ്റിനയെ ആംബുലന്‍സില്‍ കോട്ടയം മെഡിക്കല്‍ കോളജിലെത്തിച്ചു. പരിശോധനയ്ക്കു ശേഷം ഡോക്ടര്‍മാരും പറഞ്ഞു. അബോര്‍ഷന്‍ തനിയെ സംഭവിക്കാനിടയുണ്ട്. അതിനു വേണ്ടി ഒന്നും ചെയ്യണ്ട. മാത്രമല്ല, ആ സ്ഥിതിയില്‍ അബോര്‍ഷന്‍ നടത്തിയാല്‍ അമ്മയുടെ ആരോഗ്യത്തിനും അപകടമാണ് തീരുമാനമായി. അബോര്‍ഷന്‍ വേണ്ട. നീട്ടിക്കിട്ടിയ ആയുസിന്റെ വിധികേട്ടു കണ്‍മണി അമ്മയുടെ ഉദരത്തോട് ഒന്നുകൂടി ചേര്‍ന്നുകിടന്നു. ആംബുലന്‍സ് വീണ്ടും കാരിത്താസിലേക്ക്. ഐസിയുവില്‍ കിടത്തിയ ബെറ്റിനയ്ക്കു ഗൈനക്കോളജിയിലെ ഡോ. റെജിയും എമര്‍ജന്‍സി കണ്‍സള്‍ട്ടന്റ് ഡോ. വിവേകും ഉള്‍പ്പെടെയുള്ള ഡോക്ടര്‍മാര്‍ കാവലായി നിന്നു. 

അബോര്‍ഷന്‍ തനിയെ നടക്കുമെന്ന കണക്കുകൂട്ടലുകള്‍ക്കുമീതെ സ്‌കാനിംഗ് റിസള്‍ട്ടുകള്‍ മാലാഖമാരെപ്പോലെ പാറിപ്പറന്നു. സ്വാഭാവിക അബോര്‍ഷന്‍ നടന്നില്ലെന്നു മാത്രമല്ല, ഉദരത്തിലെ കുഞ്ഞിനു കുഴപ്പമൊന്നുമില്ല. അത്രയും നാള്‍ ഏതുവിധേനയും അമ്മയെ രക്ഷിക്കാന്‍ ശ്രമിച്ചിരുന്ന ഡോക്ടര്‍മാര്‍ കുഞ്ഞിനെയും രക്ഷിക്കാനുള്ള ശ്രമത്തിലായി. കുഞ്ഞിനു ഹാനികരമാകുന്ന മരുന്നുകള്‍ നിര്‍ത്തലാക്കി. എങ്കിലും പിറക്കുന്ന കുഞ്ഞിനു ശാരീരികവും മാനസികവുമായ ന്യൂനതകള്‍ ഉണ്ടായിരിക്കുമെന്ന സാധ്യതകള്‍ നിലനിന്നു. ഐസിയുവിനു പുറത്തെ ചാരുബഞ്ചിലിരുന്ന് ബെറ്റിനയുടെ പ്രിയപ്പെട്ടവര്‍ പ്രാര്‍ഥിച്ചുകൊണ്ടിരുന്നു. 

അപ്പോഴും നിശ്ചലാവസ്ഥയിലായിരുന്ന ബെറ്റിനയെ സിസേറിയന്‍ ഓപ്പറേഷനു കയറ്റി. ഉത്കണ്ഠാകുലമായ നിമിഷങ്ങള്‍ക്കൊടുവില്‍ അവന്‍ പിറന്നു. എല്ലാ പരിശോധനകളിലും ജേതാവായി. ശാരീരികമോ മാനസികമോ ആയ യാതൊരു പ്രശ്‌നങ്ങളുമില്ല. പിന്നീടു നടന്നത് അതിശയങ്ങളുടെ വേലിയറ്റങ്ങളായിരുന്നു. അമ്മയുടെ അരികില്‍ കിടത്തിയ കുഞ്ഞിന്റെ കരച്ചില്‍ കേട്ട് ബെറ്റിന ആദ്യമായി കണ്‍പീലികള്‍ ചലിപ്പിച്ചു. കുഞ്ഞിനെ മാറിലേക്കു ചേര്‍ത്തപ്പോള്‍ കണ്ണുനീര്‍ വന്നു. കുഞ്ഞിനെ എടുക്കാനുള്ള ആഗ്രഹത്താല്‍ കൈകള്‍ നീട്ടി. അങ്ങനെ കൈകളും ചലിച്ചു. കുഞ്ഞിന്റെ നെറുകയില്‍ ചുംബിച്ചു. ഇതെല്ലാം കണ്ട് അദ്ഭുതപരതന്ത്രരായി ബെറ്റിനയെ ശുശ്രൂഷിച്ചവരെല്ലാം നില്‍പ്പുണ്ടായിരുന്നു.

അപ്പോള്‍ പൊട്ടിക്കരഞ്ഞവരില്‍ അനൂപുമുണ്ടായിരുന്നു. ഇന്നിപ്പോള്‍ അമ്മയും കുഞ്ഞും വാഴൂരിലുള്ള വീട്ടില്‍ സുഖമായിരിക്കുന്നു. എല്‍വിന്‍ എന്നു പേരിട്ട കുഞ്ഞ് ഇപ്പോള്‍ പൂര്‍ണ ആരോഗ്യത്തോടെ അമ്മയ്‌ക്കൊപ്പമുണ്ട്.ആശുപത്രി ജീവിതം അവസാനിപ്പിച്ച് ബെറ്റിനയുടെ ആരോഗ്യത്തിലും പുരോഗതിയുണ്ട്. വൈറ്റമിന്‍ ഗുളികകള്‍ മാത്രമാണ് ഇപ്പോള്‍ നല്‍കുന്നത്. ഒപ്പം ഫിസിയോതെറപ്പിയുമുണ്ട്. മാസങ്ങള്‍ക്കം പൂര്‍ണ ആരോഗ്യത്തിലേക്കു ബെറ്റിന തിരിച്ചെത്തുമെന്ന ഉറച്ച വിശ്വാസം ഡോക്ടര്‍മാര്‍ക്കുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തെ ഒരു ഫുഡ് ഡെസ്റ്റിനേഷന്‍ ആക്കുക ലക്ഷ്യമെന്ന് മന്ത്രി വീണാ ജോര്‍ജ്; തിരുവനന്തപുരം ഫുഡ് സ്ട്രീറ്റ് ഹബ്ബ് യാഥാര്‍ത്ഥ്യമായി  (31 minutes ago)

അങ്കമാലിയിലെ കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത് അമ്മൂമ്മ  (36 minutes ago)

പൊതു പാര്‍ക്കുകളിലും കെട്ടിടങ്ങളിലും എഐ കാമറകള്‍ സ്ഥാപിച്ച് റിയാദ് മുനിസിപ്പാലിറ്റി  (52 minutes ago)

സി.കെ. നായിഡു ട്രോഫിയില്‍ പഞ്ചാബിന് തകര്‍പ്പന്‍ വിജയം  (58 minutes ago)

ജിം ട്രെയ്‌നറെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

മൂന്നാറില്‍ വിനോദ സഞ്ചാരിയെ ഭീഷണിപ്പെടുത്തിയതില്‍ നടപടി  (3 hours ago)

വിമാനത്തിനുള്ളില്‍ കമിതാക്കളുടെ വഴക്ക്; വിമാനം വൈകിപ്പിച്ചതിനാല്‍ ജീവനക്കാര്‍ കമിതാക്കളെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു  (4 hours ago)

ദേശീയ പാതയോരത്ത് മയക്കുമരുന്നുമായി അസം സ്വദേശിയായ യുവാവ് പിടിയില്‍  (4 hours ago)

പൃഥ്വിരാജിന്റെ 'ആടുജീവിതം' എന്ന സിനിമയിലെ അഭിനയം അവാര്‍ഡിനര്‍ഹമാകേണ്ടതല്ലേ; വൈറലാകാന്‍ നോക്കിയ ഫിറോസ് എയറിലായി  (4 hours ago)

മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് കിണറ്റില്‍ വിണ് മരിച്ച സംഭവത്തില്‍ അമ്മ അറസ്റ്റില്‍  (5 hours ago)

സഹോദരിമാരായ പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബന്ധുവിന് 82 വര്‍ഷം കഠിന തടവ്  (5 hours ago)

ബിജെപിയുടെ വികസിത അനന്തപുരി സന്ദേശ പദയാത്രയ്ക്ക് തുടക്കം; ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു  (5 hours ago)

എല്ലാ സർക്കാർ വകുപ്പുകളെയും ഏകോപിപ്പിച്ച് എല്ലാ വിഭാഗം ജനങ്ങൾക്കും നൈപുണ്യ പരിശീലനത്തിന് അവസരം സൃഷ്ടിക്കും; വികേന്ദ്രീകൃത മാതൃക സംസ്ഥാന സർക്കാർ നടപ്പിലാക്കാനൊരുങ്ങുന്നതായി മന്ത്രി വി. ശിവൻകുട്ടി  (5 hours ago)

മില്‍മ ഉല്‍പ്പന്നങ്ങള്‍ ഓസ്ട്രേലിയയിലേക്കും ന്യൂസിലാന്‍ഡിലേക്കും, കയറ്റുമതി ചെയ്യുന്നതിനായി ധാരണാപത്രം ഒപ്പുവച്ചു...  (5 hours ago)

അതിദാരിദ്രം മാറ്റേണ്ടത് ജനങ്ങളുടെ അവകാശമാണ്, ഔദാര്യമല്ല; അതിദാരിദ്ര മുക്ത കേരള പ്രഖ്യാപനത്തിൽ പ്രതികരിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി  (6 hours ago)

Malayali Vartha Recommends