Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

തലച്ചോറിന് ക്ഷതമേറ്റ് ശ്വാസോഛ്വാസംപോലും നിലച്ച അവസ്ഥയില്‍ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ ആ ഉദരത്തിലെ തുടിപ്പിന് മൂന്ന് മാസം; ആന്റിബയോട്ടിക്കുകള്‍ ഉള്‍പ്പെടെ ഹാനികരമായ മരുന്നുകളെല്ലാം ഉള്ളില്‍ ചെന്നതോടെ അബോര്‍ഷന്‍ തനിയെ സംഭവിക്കുമെന്ന് വിധിയെഴുതിയ ഡോക്ടര്‍മാരെ പോലും ഞെട്ടിച്ച് ആ അത്ഭുത ശിശു ലോകം കണ്ടു! ആറ് മാസം കണ്ണിമ വെട്ടാതെ നിശ്ചലാവസ്ഥയില്‍ വെന്റിലേറ്ററിലും ഐസിയുവിലുമായി കിടന്ന അമ്മയെ ഒരൊറ്റ ചുംബനംകൊണ്ട് അവന്‍ ഉണര്‍ത്തി... ചുണ്ടുകള്‍ ചലിച്ചു, കണ്ണുകള്‍ ഇളകി...കുഞ്ഞ് എല്‍വിന്റെ നെറുകയില്‍ അവള്‍

16 JULY 2018 02:53 PM IST
മലയാളി വാര്‍ത്ത

More Stories...

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ...

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...

കഴിഞ്ഞ ജനുവരി രണ്ടിനായിരുന്നു കോട്ടയം പേരൂര്‍ പെരുമണ്ണിക്കാലായില്‍ അനൂപ് മാത്യുവിന്റെ ഭാര്യ ബെറ്റിനയെ കോട്ടയം കാരിത്താസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തലച്ചോറിനേറ്റ ക്ഷതം മൂലം അബോധാവസ്ഥയിലായ യുവതിയുടെ ശ്വാസോഛ്വാസംപോലും നിലച്ചമട്ടിലായിരുന്നു. അന്നവള്‍ മൂന്നു മാസം ഗര്‍ഭിണിയായിരുന്നു. അതിവേഗം വെന്റിലേറ്ററിലേക്ക്. പിന്നെ ഒന്നര മാസം അതിനുള്ളില്‍ കിടത്തി. പുറത്തെ വരാന്തയില്‍ ഭര്‍ത്താവ് അനൂപും മൂന്നു വയസുകാരനായ മൂത്ത കുട്ടിയും ഇരുവരുടെയും മാതാപിതാക്കളും കാത്തിരുന്നു. 

ഓരോ തവണയും പുറത്തേക്കെത്തുന്ന ഡോക്ടര്‍മാരോടും നഴ്‌സുമാരോടും അവര്‍ക്കൊന്നേ ചോദിക്കാനുണ്ടായിരുന്നുള്ളു. ബെറ്റിനയ്ക്ക് എന്തെങ്കിലും അനക്കമുണ്ടോ, കണ്ണൊന്നു ചിമ്മിയോ എന്നുള്ള പതിവു ചോദ്യങ്ങള്‍ മാത്രം. ഒന്നും സംഭവിച്ചില്ല. ആന്റിബയോട്ടിക്കുകളും കടുത്ത മരുന്നുകളും തുടര്‍ച്ചയായി കൊടുത്തുകൊണ്ടിരുന്നു. ദിവസം പതിനയ്യായിരം രൂപയുടെ മരുന്നുകള്‍വരെ നല്‌കേണ്ടിവന്നു. അയര്‍ക്കുന്നത്ത് കെഎസ്ഇബി ജീവനക്കാരനായ അനൂപ് സ്വര്‍ണം പണയം വച്ചും കടംവാങ്ങിയും ചികിത്സയ്ക്ക് ഒരു കുറവും വരാതെ നോക്കി. ബെറ്റിനയുടെ മാതാപിതാക്കളും ആവുന്നതെല്ലാം ചെയ്തു. കെഎസ്ഇബിയില്‍നിന്നും സഹായമുണ്ടായി. കാരിത്താസ് ആശുപത്രി ബില്ലില്‍ ആവുന്നത്ര ഇളവുചെയ്തു. 

യന്ത്രസഹായമില്ലാതെ ജീവന്‍ നിലനിര്‍ത്താമെന്നായപ്പോള്‍ ഒന്നര മാസംകഴിഞ്ഞ് ബെറ്റിനയെ വെന്റിലേറ്ററില്‍നിന്നും മാറ്റി. അപ്പോഴേക്കും ചലനമറ്റുകിടന്ന ബെറ്റിനയുടെ ഉദരത്തിലെ കുഞ്ഞുജീവന്റെചലനം പുറത്തറിഞ്ഞുതുടങ്ങി. അമ്മയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ആന്റിബയോട്ടിക്കുകള്‍ ഉള്‍പ്പെടെ കടുത്ത മരുന്നുകള്‍ നല്കുന്നതിനാല്‍ സ്വാഭാവികമായും അബോര്‍ഷന്‍ സംഭവിക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു ഡോക്ടര്‍മാരുടെ അഭിപ്രായം. അമ്മയെ എങ്ങനെയെങ്കിലും രക്ഷിക്കണമെന്നായിരുന്നു വീട്ടുകാര്‍ക്ക്. അമ്മ അബോധാവസ്ഥയില്‍നിന്ന് എന്ന് ഉണരുമെന്നുപോലും ഉറപ്പില്ലാത്ത അവസ്ഥയില്‍ കുഞ്ഞിനെ അബോര്‍ഷന്‍ നടത്തി കളയുന്നതാണ് നല്ലതെന്നും അഭിപ്രായമുയര്‍ന്നു.

കാരിത്താസില്‍ അബോര്‍ഷന്‍ ചെയ്യില്ല. ബെറ്റിനയെ ആംബുലന്‍സില്‍ കോട്ടയം മെഡിക്കല്‍ കോളജിലെത്തിച്ചു. പരിശോധനയ്ക്കു ശേഷം ഡോക്ടര്‍മാരും പറഞ്ഞു. അബോര്‍ഷന്‍ തനിയെ സംഭവിക്കാനിടയുണ്ട്. അതിനു വേണ്ടി ഒന്നും ചെയ്യണ്ട. മാത്രമല്ല, ആ സ്ഥിതിയില്‍ അബോര്‍ഷന്‍ നടത്തിയാല്‍ അമ്മയുടെ ആരോഗ്യത്തിനും അപകടമാണ് തീരുമാനമായി. അബോര്‍ഷന്‍ വേണ്ട. നീട്ടിക്കിട്ടിയ ആയുസിന്റെ വിധികേട്ടു കണ്‍മണി അമ്മയുടെ ഉദരത്തോട് ഒന്നുകൂടി ചേര്‍ന്നുകിടന്നു. ആംബുലന്‍സ് വീണ്ടും കാരിത്താസിലേക്ക്. ഐസിയുവില്‍ കിടത്തിയ ബെറ്റിനയ്ക്കു ഗൈനക്കോളജിയിലെ ഡോ. റെജിയും എമര്‍ജന്‍സി കണ്‍സള്‍ട്ടന്റ് ഡോ. വിവേകും ഉള്‍പ്പെടെയുള്ള ഡോക്ടര്‍മാര്‍ കാവലായി നിന്നു. 

അബോര്‍ഷന്‍ തനിയെ നടക്കുമെന്ന കണക്കുകൂട്ടലുകള്‍ക്കുമീതെ സ്‌കാനിംഗ് റിസള്‍ട്ടുകള്‍ മാലാഖമാരെപ്പോലെ പാറിപ്പറന്നു. സ്വാഭാവിക അബോര്‍ഷന്‍ നടന്നില്ലെന്നു മാത്രമല്ല, ഉദരത്തിലെ കുഞ്ഞിനു കുഴപ്പമൊന്നുമില്ല. അത്രയും നാള്‍ ഏതുവിധേനയും അമ്മയെ രക്ഷിക്കാന്‍ ശ്രമിച്ചിരുന്ന ഡോക്ടര്‍മാര്‍ കുഞ്ഞിനെയും രക്ഷിക്കാനുള്ള ശ്രമത്തിലായി. കുഞ്ഞിനു ഹാനികരമാകുന്ന മരുന്നുകള്‍ നിര്‍ത്തലാക്കി. എങ്കിലും പിറക്കുന്ന കുഞ്ഞിനു ശാരീരികവും മാനസികവുമായ ന്യൂനതകള്‍ ഉണ്ടായിരിക്കുമെന്ന സാധ്യതകള്‍ നിലനിന്നു. ഐസിയുവിനു പുറത്തെ ചാരുബഞ്ചിലിരുന്ന് ബെറ്റിനയുടെ പ്രിയപ്പെട്ടവര്‍ പ്രാര്‍ഥിച്ചുകൊണ്ടിരുന്നു. 

അപ്പോഴും നിശ്ചലാവസ്ഥയിലായിരുന്ന ബെറ്റിനയെ സിസേറിയന്‍ ഓപ്പറേഷനു കയറ്റി. ഉത്കണ്ഠാകുലമായ നിമിഷങ്ങള്‍ക്കൊടുവില്‍ അവന്‍ പിറന്നു. എല്ലാ പരിശോധനകളിലും ജേതാവായി. ശാരീരികമോ മാനസികമോ ആയ യാതൊരു പ്രശ്‌നങ്ങളുമില്ല. പിന്നീടു നടന്നത് അതിശയങ്ങളുടെ വേലിയറ്റങ്ങളായിരുന്നു. അമ്മയുടെ അരികില്‍ കിടത്തിയ കുഞ്ഞിന്റെ കരച്ചില്‍ കേട്ട് ബെറ്റിന ആദ്യമായി കണ്‍പീലികള്‍ ചലിപ്പിച്ചു. കുഞ്ഞിനെ മാറിലേക്കു ചേര്‍ത്തപ്പോള്‍ കണ്ണുനീര്‍ വന്നു. കുഞ്ഞിനെ എടുക്കാനുള്ള ആഗ്രഹത്താല്‍ കൈകള്‍ നീട്ടി. അങ്ങനെ കൈകളും ചലിച്ചു. കുഞ്ഞിന്റെ നെറുകയില്‍ ചുംബിച്ചു. ഇതെല്ലാം കണ്ട് അദ്ഭുതപരതന്ത്രരായി ബെറ്റിനയെ ശുശ്രൂഷിച്ചവരെല്ലാം നില്‍പ്പുണ്ടായിരുന്നു.

അപ്പോള്‍ പൊട്ടിക്കരഞ്ഞവരില്‍ അനൂപുമുണ്ടായിരുന്നു. ഇന്നിപ്പോള്‍ അമ്മയും കുഞ്ഞും വാഴൂരിലുള്ള വീട്ടില്‍ സുഖമായിരിക്കുന്നു. എല്‍വിന്‍ എന്നു പേരിട്ട കുഞ്ഞ് ഇപ്പോള്‍ പൂര്‍ണ ആരോഗ്യത്തോടെ അമ്മയ്‌ക്കൊപ്പമുണ്ട്.ആശുപത്രി ജീവിതം അവസാനിപ്പിച്ച് ബെറ്റിനയുടെ ആരോഗ്യത്തിലും പുരോഗതിയുണ്ട്. വൈറ്റമിന്‍ ഗുളികകള്‍ മാത്രമാണ് ഇപ്പോള്‍ നല്‍കുന്നത്. ഒപ്പം ഫിസിയോതെറപ്പിയുമുണ്ട്. മാസങ്ങള്‍ക്കം പൂര്‍ണ ആരോഗ്യത്തിലേക്കു ബെറ്റിന തിരിച്ചെത്തുമെന്ന ഉറച്ച വിശ്വാസം ഡോക്ടര്‍മാര്‍ക്കുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ  (1 hour ago)

മോദിയുടെ വിദേശപര്യടനം... അഞ്ച് രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി ഇന്ന് യുഎഇയിലെത്തും. അബുദാബിയിലെത്തുന്ന മോദി യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും  (2 hours ago)

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...  (3 hours ago)

വിവാഹ ഭാഗ്യവും ധനലാഭവും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം  (3 hours ago)

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ  (4 hours ago)

  കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (4 hours ago)

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം !  (4 hours ago)

  സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും കുറവ്.... പവന് ഒറ്റയടിക്ക് കുറഞ്ഞത് 1640 രൂപ  (4 hours ago)

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...  (4 hours ago)

നീറ്റ് യുജി പുനപരീക്ഷ തീയതി പ്രഖ്യാപിച്ചു...  (4 hours ago)

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ  (5 hours ago)

നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (5 hours ago)

വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു  (5 hours ago)

നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ജീവനൊടുക്കി  (6 hours ago)

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ  (6 hours ago)

Malayali Vartha Recommends