Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

മന്ത്രിസഭയില്‍ ആദ്യവെടി പൊട്ടി; ചരിത്രത്തിലെ അപൂര്‍വ സംഭവ വികാസം

05 SEPTEMBER 2018 08:56 AM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയപ്പോള്‍ ഇവിടെ മന്ത്രിമാര്‍ തമ്മിലുള്ള അസ്വാരസ്യങ്ങള്‍ പരസ്യമായി. കുട്ടനാട്ടിലെ വെള്ളം വറ്റാക്കാത്തതിനെ ചൊല്ലി മന്ത്രിമാരായ തോമസ് ഐസകും ജി. സുധാകരനും പരസ്യമായി വേദിയില്‍ പോരടിച്ചപ്പോള്‍ തലസ്ഥാനത്ത് മറ്റ് പ്രമുഖമന്ത്രിമാര്‍ യുവജനോത്സവത്തിന്റെ പേരില്‍ അരങ്ങ് തകര്‍ത്തു. 

തങ്ങളോട് ആലോചിക്കാതെ യുവജനോത്സവവും മറ്റും വേണ്ടെന്ന് വച്ചതിലാണ് മന്ത്രിമാരായ എ കെ ബാലന്‍, പ്രൊഫ. രവീന്ദ്രനാഥ്, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ക്ക് എതിര്‍പ്പുള്ളത്. എന്നാല്‍ മുഖ്യമന്ത്രിയോടുള്ള എതിര്‍പ്പ് പരസ്യമാക്കാന്‍ ഇവര്‍ തയ്യാറല്ല. പകരം ഡമ്മികളെ മുന്നില്‍ നിര്‍ത്തി എതിര്‍ക്കും.

യുവജനോത്സവും ചലച്ചിത്ര മേളയും ഉള്‍പ്പെടെയുള്ള പരിപാടികള്‍ ബന്ധപ്പെട്ട മന്ത്രിമാരുമായി കൂടിയാലോചിക്കാതെ റദ്ദാക്കിയ സര്‍ക്കാര്‍ ഉത്തരവിന്റെ ഫയല്‍ ഒപ്പിട്ടത് മുഖ്യമന്ത്രിയാണ്. എന്നാല്‍ മുഖ്യമന്ത്രിയുടെ അഭാവത്തില്‍ മന്ത്രിസഭയുടെ അധ്യക്ഷ ചുമതല വഹിക്കുന്ന മന്ത്രി ഇ.പി ജയരാജനാണ് വിവാദ ഉത്തരവിറക്കിയതെന്ന ചിന്തയിലായിരുന്നു മന്ത്രിമാര്‍. ജയരാജനെതിരെ മുഖ്യമന്ത്രിയെ സമീപിക്കാനും മന്ത്രിമാര്‍ ആലോചിച്ചിരുന്നു. സംസ്ഥാനത്തെ അപൂര്‍വ സംഭവ വികാസങ്ങള്‍ അറിഞ്ഞ മുഖ്യമന്ത്രി തീരെ അസ്വസ്ഥനാണ്.

അതേ സമയം താന്‍ ഇങ്ങനെയൊരു ഉത്തരവ് കണ്ടിട്ടില്ലെന്ന് ജയരാജന്‍ പ്രതികരിച്ചു. ആദ്യമായാണ് മുഖ്യമന്ത്രി ഒപ്പിട്ട ഫയലിനെതിരെ മന്ത്രിമാര്‍ പ്രതിഷേധിക്കുന്നത്. തനിക്ക് മുഖ്യമന്ത്രിയുടെ ചുമതല നല്‍കാത്തതില്‍ മന്ത്രി ബാലന് അമര്‍ഷമുണ്ട്.

പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ സ്‌കൂള്‍ കലോത്സവവും ചലച്ചിത്ര മേളയും റദ്ദാക്കിയ സര്‍ക്കാര്‍ നടപടിക്കെതിരെ മന്ത്രി ബാലന്‍ പരസ്യമായി പ്രതിഷേധിച്ചു. ഇത് മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധമാണ്. തന്റെ വകുപ്പിലുള്ള കാര്യങ്ങള്‍ തീരുമാനിക്കാന്‍ പൊതുഭരണ വകുപ്പിനെന്താണ് കാര്യമെന്ന് ബാലന്‍ ചോദിക്കുന്നു. ചലച്ചിത്രമേള റദ്ദാക്കിയതിനെതിരെ പൊതുഭരണ വകുപ്പിന്റെ സെക്രട്ടറിയുടെ മേലുദ്യോഗസ്ഥനായ ചീഫ് സെക്രട്ടറിക്ക് മന്ത്രി ബാലന്‍ കത്ത് നല്‍കി. മന്ത്രി ബാലന്‍ കത്ത് നല്‍കിയത് ചീഫ് സെക്രട്ടറിക്കാണെന്നും അത് ചെന്നുകൊള്ളുന്നത് മുഖ്യമന്ത്രിക്കാണ്. മന്ത്രി കടകംപള്ളിയാകട്ടെ ഒരു പടി കൂടി ടൂറിസം വകുപ്പിന്റെ എല്ലാ പരിപാടികളും താന്‍ നടത്തുമെന്ന് പ്രഖ്യാപിച്ചു.

വിദ്യാഭ്യാസ മന്ത്രി പ്രൊഫ.രവീന്ദ്രനാഥിന് സ്‌കൂള്‍ കലോത്സവം മാറ്റിവച്ചതില്‍ അതൃപ്തിയുണ്ടെങ്കിലും അദ്ദേഹം പരസ്യമായി പ്രതികരിച്ചിട്ടില്ല. തന്നില്‍ നിന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് എടുത്ത് മാറ്റിയ ശേഷം രവീന്ദ്രനാഥ് ഒന്നിലും ഇടപെടാറില്ല. സി പി എം സെറ്റപ്പില്‍ ഒന്നും സംസാരിക്കാതിരിക്കുന്നതാണ് ശരി എന്ന് കരുതുന്നതുകൊണ്ടാണ് അദ്ദേഹം മിണ്ടാതിരിക്കുന്നത്. കലോത്സവം റദ്ദാക്കിയെന്ന വാര്‍ത്ത ചാനലുകളില്‍ വന്നപ്പോഴാണ് മന്ത്രി അറിഞ്ഞത്. അതേ സമയം മന്ത്രി ജലീല്‍ തീരുമാനത്തില്‍ ഒരു തെറ്റുമില്ലെന്ന് വ്യക്തമാക്കി.

മന്ത്രിസഭാ യോഗത്തിന് മാത്രമാണ് ഇത്തരത്തിലുള്ള നയപരമായ തീരുമാനങ്ങള്‍ എടുക്കാനുള്ള അധികാരം എന്നിരിക്കെ അത് എങ്ങനെ പൊതുഭരണ വകുപ്പ് തീരുമാനിച്ചു എന്നാണ് മന്ത്രിമാര്‍ക്ക് അറിയേണ്ടത്. അതിനുള്ള അധികാരം പൊതുഭരണ സെക്രട്ടറിക്ക് ആരു നല്‍കി എന്നാണ് മന്ത്രിമാര്‍ ചോദിക്കുന്നത്. വിനോദ സഞ്ചാര വകുപ്പിന്റെ ചുമതലയുള്ള മന്ത്രി കടകംപള്ളിയും ഇക്കാര്യം അറിഞ്ഞിട്ടില്ല.

മുഖ്യമന്ത്രിയുടെ ഉത്തരവ് പൊതുഭരണ സെക്രട്ടറി വളച്ചൊടിച്ചെന്നാണ് ആക്ഷേപം. ഉത്തരവ് സി.എമ്മിന്റേതാണെന്ന കാര്യം ചീഫ് സെക്രട്ടറി മന്ത്രിമാരെ അറിയിച്ചെങ്കിലും അവര്‍ കണക്കിലെടുക്കുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇ ഫയലിലൂടെ അന്തിമ തീരുമാനമെടുത്തു എന്നാണ് വാര്‍ത്ത.

പൊതു ഭരണ സെക്രട്ടറിക്ക് ഇത്തരമൊരു തീരുമാനം ഒറ്റയ്ക്ക് എടുക്കാനാവില്ല. അദ്ദേഹത്തിന് അത്തരമൊരു നിര്‍ദ്ദേശം സമര്‍പ്പിക്കാനുണ്ടെങ്കില്‍ സര്‍ക്കാരിന് നല്‍കാം. തീരുമാനം എടുക്കേണ്ടത് സര്‍ക്കാരാണ്. സാധാരണ ഓരോ വകുപ്പുകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വരുമ്പോള്‍ അതാത് മന്ത്രിമാരുമായി കൂടിയാലോചിക്കും. മിനിമം ഫയല്‍ അയച്ച് അനുവാദം വാങ്ങുകയെങ്കിലും ചെയ്യും. അത്തരമൊരു നടപടി ഇക്കാര്യത്തിലുണ്ടായിട്ടില്ല.

അതേ സമയം യുവജനോത്സവവും ചലച്ചിത്ര മേളയും സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ച് നടത്താനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. യുവജനോത്സവം ഒരു വിനോദ പരിപാടിയല്ല. അന്തര്‍ദേശീയ ചലച്ചിത്ര മേളയും അങ്ങനെ തന്നെ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (30 minutes ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (2 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (2 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (2 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (2 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (2 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (2 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (2 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (3 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (3 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (3 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (3 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (5 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (8 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (8 hours ago)

Malayali Vartha Recommends