ജലീലിനെ വിടാതെ യൂത്ത് ലീഗ് കോടതിയിലേക്ക്;അറുപതോളം നിയമനങ്ങള്‍ നടത്തിയതായി ആരോപണം

ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ.ടി. ജലീലിനെതിരെ പോര്‍മുഖത്തിനു വഴിയൊരുക്കി യൂത്ത് ലീഗ്. മന്ത്രി നടത്തിയ നിയമനങ്ങള്‍ക്കെതിരെ യൂത്ത് ലീഗ് കോടതിയെ സമീപിക്കും.
ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനിലെ നിയമനം ഉള്‍പ്പെടെ ജലീല്‍ ഇതുവരെ നടത്തിയ എല്ലാ നിയമനങ്ങളും അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിക്കുന്നത്. വിജിലന്‍സിന് പരാതി നല്‍കിയിട്ട് കാര്യമില്ലാത്തതു കൊണ്ടാണ് കോടതിയെ സമീപിക്കുന്നതെന്ന് യൂത്ത് ലീഗ് അറിയിച്ചു.
അറുപതോളം നിയമനങ്ങള്‍ കെടി ജലീല്‍ നടത്തിയെന്നാണ് ലീഗിന്റെ ആരോപണം.ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ പിതൃസഹോദരനായ അദീപിന് നിയമനം നല്‍കിയെന്നായിരുന്നു മന്ത്രിക്കെതിരെ ഉയര്‍ന്ന ആദ്യ ആരോപണം.സര്‍ക്കാര്‍ തസ്തികയില്‍ മന്ത്രി നിയമിച്ച അദീബ് സ്വകാര്യ ബാങ്ക് ജീവനക്കാരനൊണെന്നുും യൂത്ത് ലീഗ് ആരോപിച്ചു.ഇതിനുപിന്നാലെയാണ് കുടുംബശ്രീയില്‍ അടക്കം മന്ത്രിയുടെ നിര്‍ദേശപ്രകാരം അറുപതോളം നിയമനങ്ങള്‍ നടത്തിയതായി ആരോപണമുയർന്നിരിക്കുന്നത്.
ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷനില്‍ അദീപിനെ നിയമിച്ചെന്ന ആരോപണം യൂത്ത് ലീഗ് ഉയര്‍ത്തിയപ്പോള്‍ തന്നെ കോടതിയെ സമീപിക്കാന്‍ യൂത്ത് ലീഗിനെ മന്ത്രി വെല്ലുവിളിച്ചിരുന്നു. അഴിമതി നടന്നിട്ടുണ്ടെങ്കില്‍ കോടതിയില്‍ തെളിയിക്കാനായിരുന്നു മന്ത്രിയുടെ വെല്ലുവിളി.
സാധാരണ ഡെപ്യൂട്ടേഷന്‍ വഴി നികത്തിയിരുന്ന നിയമനമാണ് ഇപ്പോള്‍ നിയമം തെറ്റിച്ച് അദീപിന് നല്‍കിയിരിക്കുന്നത്. ഇക്കാര്യത്തില്‍ കെടി ജലീലിനെതിരെ അന്വേഷണം നടത്തണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടിരുന്നു.
യോഗ്യതയില്‍ മാറ്റം വരുത്തിയതിന് പിന്നാലെ വിജിലന്‍സ് ക്ലീയറന്‍സും ഇല്ലാതെയാണ് ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ പദവിയില്‍ ജലീല്‍ ബന്ധുവിനെ നിയമിച്ചിരിക്കുന്നത് എന്നും ആരോപണമുയര്‍ന്നിരുന്നു.
ഡെപ്യൂട്ടേഷന്‍ നിയമനമായതിനാല്‍ വിജിലന്‍സ് ക്ലിയറന്‍സ് ആവശ്യമില്ലെന്നാണ് മന്ത്രിയുടെ വാദം. സര്‍ക്കാര്‍ അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്തവരുടെ കാര്യത്തിലാണ് ഇത് ബാധകമെന്നിരിക്കെയാണ് മന്ത്രിയുടെ വാദം.
https://www.facebook.com/Malayalivartha

























