സാമൂഹിക മാധ്യമങ്ങളിലൂടെ കുപ്രചരണം സിദ്ധിച്ച സൈക്കോ ചെക്കൻ പോലുള്ള മരണക്കളികൾ ഭീകരവാദസൃഷ്ടി കളാണോ എന്ന് സംശയം

സാമൂഹിക മാധ്യമങ്ങളിലൂടെ കുപ്രചരണം സിദ്ധിച്ച സൈക്കോ ചെക്കൻ പോലുള്ള മരണക്കളികൾ ഭീകരവാദസൃഷ്ടി കളാണോ എന്ന് സംശയിക്കുന്ന റി പ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത് . വയനാട്ടില്‍ പ്ലസ് ടു വിദ്യാര്‍ഥികളെ ആത്മഹത്യയിലേക്ക് തള്ളി വിട്ടതിനു പിന്നിൽ സൈക്കോ ചെക്കൻ എന്ന ഇൻസ്റ്റാഗ്രാം ഗ്രൂപ്പെന്ന് പൊലീസ് തീർച്ചപ്പെടുത്തി.
ഈ മരണഗ്രൂപ്പുകൾ പിന്തുടരുന്നവര്‍ ഏറെയും സംസ്ഥാനത്തെ വിവിധ സ്‌കൂളുകളിലെ മിടുക്കരായ വിദ്യാര്‍ഥികള്‍ ആണ് . ഇംഗ്ളീഷ് നന്നായി കൈകാര്യം ചെയ്യാനറിയാവുന്ന മിടുക്കരായ വിദ്യാർത്ഥികളും യുവാക്കളുമാണ് ഈ മരണ വലയിൽ കുടുങ്ങുന്നത് .
വിഷാദത്തിലേക്കും ആത്മഹത്യയിലേക്കും തള്ളിവിടുന്ന ഉള്ളടക്കങ്ങളാണ് ഈ ഗ്രൂപ്പിനകത്തുള്ളത്. 12നും 18 നും ഇടയില്‍ പ്രായമുള്ളവരെ മാത്രമാണ് ഗ്രൂപ്പില്‍ അംഗങ്ങളാക്കിയിരുന്നത്.
വയനാട്ടിലെ കുട്ടികള്‍ പിന്തുടരുന്ന സൈക്കോ ചെക്കന്‍ ഗ്രൂപ്പ് നിയന്ത്രിക്കുന്നത് കാസര്‍കോടുനിന്നാണെന്ന് നേരത്തേ സ്ഥിരീകരിച്ചിരുന്നു. കൂടുതല്‍ ആത്മഹത്യാഗ്രൂപ്പുകള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നതായാണ് വിവരം. കൊച്ചിയിലും സമാനമായ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതോടെ കേരളത്തിലെ എല്ലാ ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു.
മലയാളികള്‍ തന്നെയാണ് ഗ്രൂപ്പിന്റെ അഡ്മിന്‍മാരായി പ്രവര്‍ത്തിക്കുന്നതത്രെ. ഇവർക്ക് തീവ്രാദ ബന്ധമുണ്ടോ എന്നും സംശയിക്കുന്നുണ്ട്. ആത്മഹത്യാ സ്‌ക്വാഡുകളായി ഉപയോഗിക്കാവുന്ന രീതിയിൽ നമ്മുടെ യുവത്വത്തെ മാറ്റിയെടുക്കുന്ന രീതിയായാണ് ഇവർ പിന്തുടരുന്നത് . പല രാജ്യങ്ങളിലും തീവ്രസ്വഭാവമുള്ള ഗ്രൂപ്പുകള്‍ ആത്മഹത്യാ സ്‌ക്വാഡുകളായി ഉപയോഗിക്കാറുണ്ട്.
ഓണ്‍ലൈന്‍ സൂയിസൈഡ് ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട മുഴുവന്‍ സൈബര്‍ തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് വിവരം. വരും ദിവസങ്ങളില്‍ തന്നെ ഈ കേസില്‍ അറസ്റ്റുണ്ടാവുമെന്നും പ്രതീക്ഷിക്കുന്നു.
ആത്മഹത്യചെയ്തവരുമായി സാമൂഹിക മാധ്യമങ്ങളിലൂടെ ബന്ധം പുലര്‍ത്തിയിരുന്ന കണ്ണൂര്‍ ജില്ലയിലെ വിദ്യാര്‍ഥി ചൊവ്വാഴ്ച കൈയില്‍ മുറിവുണ്ടാക്കിയ ചിത്രം സ്റ്റാറ്റസിട്ടിരുന്നു.കണ്ണൂര്‍ ജില്ലയിലെ ചക്കരക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ കൗമാരക്കാരനാണ് ഇന്‍സ്റ്റഗ്രാമില്‍ സ്റ്റാറ്റസിട്ടത്.
പല വിധത്തിലാണ് ഈ ഗ്രൂപ്പ് കുട്ടികളെ ആത്മഹത്യയിലേക്ക് നയിക്കുന്നത് . കുട്ടികളെ സാഹസികമായി ബൈക്ക് ഒാടിക്കാന്‍ പ്രേരിപ്പിക്കുകയും , മാറ്റ് സാഹസിക പ്രവർത്തികൾക്ക് നിർബന്ധിക്കുകയും ചെയ്യും. തൂങ്ങി മരിക്കാന്‍ കഴുത്തിലിടുന്ന കുരുക്കു പോലും വിദ്ഗധമായാണ് തയ്യാറാക്കിയിരുന്നത്
ജീവിതത്തിന്റെ നിരർത്ഥകതയും മരണമെന്ന സത്യവും വിളിച്ചോതുന്നതായിരുന്നു ഈ കുട്ടികളുടെ ഫേസ്ബുക് പേജുകൾ .
അന്വേഷണത്തിന്റെ ഭാഗമായി മരിച്ച കുട്ടികളുടെയും സുഹൃത്തുക്കളുടെയും ഉള്‍പ്പെടെ എട്ടോളം മൊബൈല്‍ ഫോണുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. പല ഭാഷകളിലും ഇത്തരം ഓണ്‍ലൈന്‍ സൂയിസൈഡ് ഗ്രൂപ്പുകള്‍ സജീവമാണ്.ഇന്റലിജന്‍സിനെ അന്വേഷണം ഏല്പിച്ചതും ഇക്കാരണത്താല്‍തന്നെ.
തീവ്രവാദ ബന്ധം കൂടി സംശയിക്കുന്ന സാഹചര്യത്തിൽ ഗൗരവത്തോടെയും സൂക്ഷ്മതയോടെയുമാണ് അന്വേഷണം പുരോഗമിക്കുന്നത്. എന്നിരുന്നാലും ഇക്കാര്യത്തിൽ മാതാപിതാക്കൾക്കും അധ്യാപകർക്കും ഉള്ള പങ്ക് തള്ളിക്കളയാനാവില്ല ..കുട്ടികളിൽ എന്തെങ്കിലും അസാധാരണമായ മാറ്റം കണ്ടാൽ എത്രയും പെട്ടെന്ന് അതിന്റെ കാരണം കണ്ടെത്തേണ്ടത് മുതിർന്നവർ തന്നെയാണ്. നമ്മുടെ മക്കൾ തീവ്ര വാദ സംഘടനകളുടെയോ സാമൂഹിക മാധ്യമ ഗ്രൂപ്പുകളുടെയോ ഇരയാകാതെ അവരെ ചേർത്തു പിടിക്കണം. ഇത് രക്ഷിതാക്കളുടെയും അധ്യാപകരുടെയും കടമയാണ്
https://www.facebook.com/Malayalivartha

























