ശബരിമലയിൽ ചിത്തിര ആട്ട ചടങ്ങുകള്‍ക്കായി നട തുറന്നപ്പോള്‍ വികാരം കൊണ്ട് ശരിയായ ഭക്തരെ തടയുന്നത് ശരിയല്ലെന്ന് പന്തളം കൊട്ടാരം നിർവ്വാഹക സംഘം

വികാരം കൊണ്ട് ശരിയായ ഭക്തരെ തടയുന്നത് ശരിയായ നടപടിയല്ലെന്നും പന്തളം കൊട്ടാരം നിർവ്വാഹക സംഘം സെക്രട്ടറി നാരായണ വർമ്മ.ഇത് വളരെ ദൗർഭാഗ്യകരമായ ഒന്നാണ്. ഭക്തർക്ക് സൗകര്യങ്ങൾ ഒരുക്കാൻ കഴിയണം. സമാധാനപരമായ സമരത്തിന്നാണ് പ്രാമുഖ്യം നൽകുന്നത് രായണ വര്‍മ്മ വ്യക്തമാക്കി.
ശബരിമലയില്‍ ആചാരം സംരക്ഷിക്കാനായി നടത്തുന്ന പ്രതിഷേധങ്ങള്‍ പലതും ആചാര ലംഘനമാണെന്ന് കഴിഞ്ഞ ദിവസം ദേവസ്വം ബോര്‍ഡ് പറഞ്ഞിരുന്നു.50 വയസിന് മുകളില്‍ പ്രായമുള്ള സ്ത്രീകളായ ഭക്തരെ തടയുന്നത് ആചാര ലംഘനമാണ്. ഇത് സന്നിധാനത്ത് നടക്കുന്നു. പ്രതിഷേധമെന്ന് പറഞ്ഞാണ് ഭക്തരെ തടയുനന്ത ബോര്‍ഡ്അറിയിച്ചിരുന്നു .
മുൻപ് 50 വയസിന് മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് യാതൊരു തടസവുമില്ലാതെ ദര്‍ശനം നടത്താന്‍ കഴിയുമായിരുന്നു . എന്നാൽ ഇതിപ്പോൾ പ്രതിഷേധക്കാര്‍ നിഷേധിക്കുകയാണ്. സന്നിധാനത്ത് 50 വയസിന് മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ എത്തുമ്പോള്‍ പ്രായം പരിശോധിച്ച് ബോധ്യപ്പെട്ടിടട്ടു പോലും പിന്നെയും യുവതിയാണെന്ന് പറഞ്ഞ് ദീര്‍ഘനേരം അവരെ തടഞ്ഞുവയ്ക്കുന്നതായാണ് ആക്ഷേപം.
പ്രതിഷേധങ്ങള്‍ ശക്തമായതോടെയാണ് സമരക്കാരെ അനുനയിപ്പിക്കാന്‍ വേണ്ടിയാണ് ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കരി പതിനെട്ടാം പടിയില്‍ കയറിയത്. ഇദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്നവരും ഇരുമുടി കെട്ട് ഇല്ലാതെ പതിനെട്ടാം പടിയില്‍ കയറിയിരുന്നു.
https://www.facebook.com/Malayalivartha

























