അഴിക്കുള്ളിൽ അയ്യപ്പ നാമം ഉരുവിട്ട് കണ്ണീരും കയ്യുമായി രഹ്ന; അയ്യപ്പ കോപത്തിന് ശമനമായോ? ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയ്ക്കു വേണ്ടി കോടതിയില്‍ ഹാജരാകുന്നത് പാർട്ടിയുടെ സ്വന്തം വക്കീൽ

ബിജെപി ജനറൽ സെക്രട്ടറി കെ സുരേന്ദ്രന് ഒരു നീതിയും, രഹന ഫാത്തിമയ്ക്ക് മറ്റൊരു രീതിയും എന്ന പ്രചാരണം ശക്തമായതോടുകൂടിയാണ് മത വികാരത്തെ വ്രണപ്പെടുത്തിയെന്ന കേസിൽ രഹന ഫാത്തിമയെ ജയിലിലാക്കുന്നത്.
രഹന ഫാത്തിമയെ ഉടൻ ജയിൽ മോചിതയാക്കിയാൽ സുരേന്ദ്രന്റെ അറസ്റ്റിനെ എല്ലാവരും ചോദ്യം ചെയ്യും അതിനാൽ തന്നെ രണ്ടു ദിവസം അകത്ത് കിടക്കട്ടെ എന്ന തന്നെയാണ് പൊതുവായ തീരുമാനം . എന്നാൽ ആക്ടിവിസം കാണിച്ച് നട്ടെല്ല് വിരിച്ച് നിന്ന രഹന ഫാത്തിമ ജയിലിലായതോടെ പൊട്ടിക്കരയാൻ തുടങ്ങി . രഹനയുടെ കണ്ണീരു കാണാനുള്ള ശക്തി പലർക്കും ഉണ്ടായില്ല.
ഇതോടെ രഹനയെ പുറത്തിറക്കാനുള്ള തീവ്ര ശ്രമമാണ് നടക്കുന്നത്. രഹനയ്ക്ക് വേണ്ടി ഏറ്റവും വിലപിടിപ്പുള്ള വക്കീലിനെ തന്നെയാണ് തന്നെയാണ് നിയോഗിച്ചിരിക്കുന്നത്. ഏറ്റവും പുതിയ വിവരമനുസരിച്ച് യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് അയ്യപ്പ ഭക്തരുടെ വികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ അറസ്റ്റിലായ ആക്ടിവിസ്റ്റും നടിയുമായ രഹന ഫാത്തിമയ്ക്കു വേണ്ടി കോടതിയില്‍ ഹാജരാകുന്നത് സി.പി.എം പ്രവര്‍ത്തകനായ അഡ്വ. അരുണ്‍ ദാസാണ്.
സി.പി.എം അഭിഭാഷക സംഘടനയായ ലോയേഴ്സ് യൂണിയന്‍ പത്തനംതിട്ട യൂണിറ്റ് കമ്മറ്റിയംഗവും സി.പി.എം മലയാലപ്പുഴ ലോക്കല്‍ കമ്മറ്റിയംഗവുമാണ് അദ്ദേഹം. സി.പി.എം പ്രവര്‍ത്തകര്‍ പ്രതികളാകുന്ന കേസില്‍ പത്തനംതിട്ട കോടതിയില്‍ അരുണ്‍ദാസാണ് പാര്‍ട്ടിക്ക് വേണ്ടി ഹാജരാകാറുള്ളത്.
ശബരിമലയില്‍ പ്രായഭേദമന്യേ യുവതികള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്‍റെ വിധിക്ക് പിന്നാലെ മലചവിട്ടാന്‍ എത്തിയതോടെയാണ് രഹന വാര്‍ത്തകളില്‍ നിറഞ്ഞത്. തുലാമാസ പൂജയ്ക്കായി ശബരിമല നട തുറന്ന സമയത്ത് ആന്ധ്രയിൽ നിന്നുള്ള മാധ്യമ പ്രവര്‍ത്തകയ്ക്കൊപ്പം ദര്‍ശനം നടത്താന്‍ രഹന ഫാത്തിമ ശ്രമിച്ചിരുന്നു. ഇവര്‍ക്ക് പൊലീസ് സംരക്ഷണമൊരുക്കിയതിനെതിരെ രൂക്ഷ പ്രതിഷേധം
ഉയര്‍ന്നിരുന്നു. ആക്ടിവിസ്റ്റുകള്‍ക്ക് കയറാനുളള ഇടമല്ല ശബരിമലയെന്ന് മന്ത്രി കടകംപളളി സുരേന്ദ്രന്‍ പ്രതികരിച്ചിരുന്നു. പൊലീസ് കനത്ത സുരക്ഷയൊരുക്കിയെങ്കിലും അയ്യപ്പഭക്തരുടെ കടുത്ത പ്രതിഷേധത്തെത്തുടർന്ന് നടപ്പന്തലില്‍ നിന്ന് രഹനയ്ക്ക് മടങ്ങേണ്ടിവന്നു. രഹ്നയ്ക്ക് ബി.ജെ.പി ബന്ധമുണ്ടെന്ന് സി.പി.എം ആരാേപിച്ചിരുന്നു.
രഹനയുടെ പശ്ചാത്തലം പരിശോധിക്കാതെ പോലീസ് ഇവര്‍ക്ക് സുരക്ഷ നല്‍കിയത് വന്‍ വിവാദമായിരുന്നു. രഹനയുടെ പോസ്റ്റുകള്‍ മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന ബിജെപി നേതാവ് ആർ രാധാകൃഷ്ണ മേനോന്‍റെ പരാതിയെ തുടര്‍ന്നായിരുന്നു നടപടി. അറസ്റ്റിന് പിന്നാലെ ബിഎസ്എന്‍എല്‍ ജീവനക്കാരിയായിരുന്ന രഹന ഫാത്തിമയെ അന്വേഷണ വിധേയമായി സസ്പെന്‍റ് ചെയ്തതിരുന്നു. ബിഎസ്എൻഎൽ പാലാരിവട്ടം ഓഫീസിൽ ടെലികോം ടെക്നിഷൻ ആയിരുന്ന രഹനയെ അന്വേഷണ വിധേയമാണ് സസ്‌പെന്‍റ് ചെയ്തിരിക്കുന്നത്.
https://www.facebook.com/Malayalivartha


























