Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജയില്‍ ഉദ്യോഗസ്ഥരുടെ ക്രൂരമര്‍ദ്ദനത്തെ തുടര്‍ന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരന്റെ നട്ടെല്ലിന് പരിക്കേറ്റ് ശരീരം തളര്‍ന്നു

30 NOVEMBER 2018 05:02 PM IST
മലയാളി വാര്‍ത്ത

ജയില്‍ ഉദ്യോഗസ്ഥരുടെ മര്‍ദനത്തില്‍ നട്ടെല്ലിന് ഗുരുതര പരിക്കേറ്റ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരന്റെ ശരീരം തളര്‍ന്നു. മര്‍ദ്ദനം നടന്ന കാര്യം പുറത്തു പറയുന്നത് തടയാന്‍ ചികിത്സ നിഷേധിച്ചതോടെയാണ് ശരീരം തളര്‍ന്നതെന്ന് പരിക്കേറ്റ കോഴിക്കോട് സ്വദേശി അല്‍ത്താഫ് പറഞ്ഞു. അല്‍ത്താഫിനെ തുടര്‍ന്നും ജയിലിലിടുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് ചൂണ്ടികാട്ടി ജില്ലാ ജയില്‍ സൂപ്രണ്ട് കത്ത് നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം ജയിലില്‍ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയ അല്‍ത്താഫിന് പരസഹായം കൂടാതെ നില്‍ക്കാനും നടക്കാനും പ്രാഥമിക കൃത്യങ്ങള്‍ക്ക് പോലും കഴിയാതായെന്ന് ജില്ലാ ജയില്‍ സൂപ്രണ്ടിന്റെ കത്തില്‍ പറയുന്നു. കാലുകളുടെ നിയന്ത്രണം നഷ്ടമായിരിക്കുന്നു. അടിയന്തിരമായി ശസ്ത്രക്രിയ വേണമെന്നും ഈ നില തുടരുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും വ്യക്തമാക്കുന്നു. ഗുരുതരമായ പരിക്കുകള്‍ ഉണ്ടെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടും ശരിവെക്കുന്നു. എന്നാല്‍ അനുദിനം നില വഷളാകുന്ന അല്‍ത്താഫിന് ശസ്ത്രക്രിയക്ക് ദിവസം നല്‍കിയിരിക്കുന്നതാകട്ടെ 2019 ജനുവരിയിലും. 

സെന്‍ട്രല്‍ ജയിലില്‍ ഉദ്യോഗസ്ഥര്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചുവെന്ന് അല്‍താഫ് പറയുന്നു.'കഴുത്ത് കാലുകള്‍ക്കുള്ളില്‍ കുടുക്കി അത്രയും പേര്‍ കൂടിയിട്ട് തല്ലുകയായിരുന്നു. ബൂട്ടിട്ട് കാലു കൊണ്ട് ചവിട്ടിയിരുന്നു. സെന്‍ട്രല്‍ ജയില്‍ പത്താം ബ്ലോക്കിലെ എ ബ്ലോക്കിന്റെ വരാന്തയിലിട്ട് അത്രയും ആളുകള്‍ക്ക് മുന്നിലിട്ടാണ് തല്ലിയത്.'' അല്‍ത്താഫ് പറയുന്നു. മര്‍ദനമുണ്ടായത് ശരിവെക്കുന്ന ഉദ്യോഗസ്ഥര്‍, ജയിലില്‍ അച്ചടക്കം പാലിക്കാത്തതിനായിരുന്നു ഇതെന്നും വിശദീകരിക്കുന്നു.


സെന്‍ട്രല്‍ ജയില്‍ ഡെപ്യൂട്ടി സൂപ്രണ്ട് അടക്കം മുപ്പതിലധികം ഉദ്യോഗസ്ഥരുടെ പേരുകള്‍ സഹിതം ഇയാള്‍ പരാതിയും നല്‍കിയിരുന്നു. കണിച്ചുകുളങ്ങര കേസിലെ പ്രതിയടക്കമുള്ളവരെ പരാതിയില്‍ ദൃക്‌സാക്ഷികളായി ചേര്‍ത്തിട്ടുമുണ്ട്. മര്‍ദനം പുറത്തറിയാതിരിക്കാന്‍ ചികിത്സ പോലും നിഷേധിച്ചതിനാലാണ് മാസങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവത്തില്‍ പരാതി നല്‍കാന്‍ വൈകിയതെന്നും അല്‍ത്താഫ് വ്യക്തമാക്കുന്നു. 

2 മാസം മുന്‍പ് ജില്ലാ ജയിലിലേക്ക് മാറ്റിയതോടെയാണ് ഒടുവില്‍ അല്‍ത്താഫിന് ചികിത്സക്ക് വഴി തെളിഞ്ഞത്. നിലവില്‍ ശിക്ഷയനുഭവിക്കുന്ന കേസിന് പുറമെ ഉദ്യോഗസ്ഥരെ എതിര്‍ത്തതും മോഷണക്കേസുകളുമാണ് ഇയാള്‍ക്ക് മേലുള്ളത്. 


ജയിലില്‍ കിടക്കുന്ന ഒരാള്‍ക്ക് ദേഹം തളര്‍ന്നിട്ട് പോലും അധികൃതര്‍ അറിയിക്കാത്തതിനാല്‍ ഇതിനെതിരെ നിയമനടപടിയ്ക്ക് ഒരുങ്ങുകയാണെന്ന് അല്‍ത്താഫിന്റെ സഹോദരന്‍ പറയുന്നു. ആരോഗ്യനില വഷളാകുന്ന സാഹചര്യത്തില്‍ ഇയാള്‍ക്ക് കേസുകളിലും ശിക്ഷയിലും ഇളവ് ലഭ്യമാക്കാനുള്ള ശ്രമങ്ങളും സജീവമാണ്.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (2 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (2 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (2 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (3 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (5 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (5 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (6 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (6 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (7 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (7 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (7 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (8 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (8 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (8 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (8 hours ago)

Malayali Vartha Recommends