അരയിൽ കയർ കെട്ടി അപായമുണ്ടാകുമെന്ന് തോന്നിയാൽ ഒച്ചയുണ്ടാക്കാമെന്ന് പറഞ്ഞ് മരണത്തിലേയ്ക്ക് കാലെടുത്തുവച്ചു; ഒരു വിളിക്കായി സുഹൃത്തുക്കൾ തൊട്ടടുത്ത് നിൽകുമ്പോഴും ജീവനുവേണ്ടി പിടഞ്ഞ് രമേശ: ഒടുവിൽ മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനങ്ങൾ വിഫലമാക്കി ഒരാള്‍ക്കുമാത്രം സഞ്ചരിക്കാന്‍ കഴിയുന്ന തുരങ്കത്തിലൂടെ മുള്ളൻപന്നിയെ പിടികൂടാൻ കയറിയ യുവാവിന് നഷ്ടമായത് സ്വന്തം ജീവൻ

മുള്ളന്‍പന്നിയെ പിടികൂടാന്‍ ഗുഹയ്ക്കുള്ളില്‍ കയറിയ യുവാവിന്റെ മരണത്തിൽ ഞെട്ടി സുഹൃത്തുക്കളും, ബന്ധുക്കളും. കേരളത്തെയാകെ ഞെട്ടിച്ച വാർത്തയായിരുന്നു കാസര്‍കോട് ധര്‍മ്മത്തടുക്കയില്‍ മുള്ളന്‍ പന്നിയെ പിടികൂടാന്‍ ഗുഹയ്ക്കുള്ളില്‍ കയറിയ ബാളിഗെയിലെ രമേശയുടെ ദാരുണ മരണം. തുരങ്കത്തിനുള്ളിലെ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് രക്ഷാപ്രവര്‍ത്തകര്‍ ഏറെ പണിപ്പെട്ടാണ് മണിക്കൂറുകൾക്ക് ശേഷം മൃതദേഹം പുറത്തെത്തിച്ചത്.
കാസര്‍കോടിന്‍റെ അതിര്‍ത്തിയില്‍ തുളുനാട്ടില്‍ ഇത്തരം ഗുഹകള്‍ പതിവാണ്. കടുത്ത ജലക്ഷാമത്തെ അതിജയിക്കാന്‍ കണ്ടെത്തുന്ന മാര്‍ഗം. മണ്‍തിട്ടകളിലാണ് ഉറവ തേടി ഇത്തരം തുരങ്കങ്ങള്‍ നിര്‍മിക്കുക. ഒരു മെഴുകുതിരി കത്തിച്ച് തുരന്നുതുരന്നു പോകുന്ന പതിവ്. ഒടുവില്‍ വെളിച്ചം കെട്ടുപോകുമ്പോള്‍ കുഴിക്കുന്നത് നിര്‍ത്തും. അതുവരെയേ ഓക്സിജന്‍ കിട്ടൂ എന്നതിനാലാണ് ഇത്. ഒരാള്‍ക്ക് മാത്രം സഞ്ചിക്കാന്‍ കഴിയുന്ന തുരങ്കമാണിത്.
ഒരു മുള്ളന്‍ പന്നി കയറിപ്പോയെന്ന് ആരോ പറഞ്ഞത് കേട്ടാണ് ഇവര്‍ പിന്നാലെ കയറാന്‍ തീരുമാനിച്ചത്. ഒരാള്‍ക്കുമാത്രം സഞ്ചരിക്കാന്‍ കഴിയുന്ന തുരങ്കത്തിലൂടെ ഏറെ പണിപ്പെട്ടാണ് അഗിനിശമസേനാംഗങ്ങള്‍ മൃതദേഹം പുറത്തെത്തിച്ചത്. ഇന്നലെ രാത്രിയാണ് വെള്ളത്തിനായി കര്‍ഷകര്‍ നിര്‍മ്മിച്ച തുരങ്കത്തിനുള്ളില്‍ മുള്ളന്‍ പന്നിയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ രമേശും അയല്‍വാസികളായ നാലുപേരുംഎത്തിയത്.
അരക്കെട്ടിൽ കയർ കെട്ടിയാണ് രമേശ കയറിയത്. അപകടമുണ്ടായാൽ ഒച്ചവയ്ക്കുമെന്നും ഉടൻ കയർ വലിക്കണമെന്നും സുഹൃത്തിനോട് പറഞ്ഞിരുന്നു. ഒരു മണിക്കൂർ കഴിഞ്ഞിട്ടും കാണാഞ്ഞതിനെത്തുടർന്ന് സുഹൃത്ത് സുരങ്കയിൽ കയറി നോക്കിയെങ്കിലും ശ്വാസതടസം നേരിട്ടതോടെ ഇവർ പുറത്തിറങ്ങി. ഇവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസും അഗ്നിശമനസേനയും, നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. എന്നാല്‍ രമേശിനെ കണ്ടെത്താന്‍ സാധിച്ചില്ല.
ഓക്സിജൻ മാസ്ക് ധരിച്ചും സുരങ്കയിലേക്ക് ഓക്സിജൻ കടത്തിവിട്ടും നുഴഞ്ഞുകയറിയ രക്ഷാപ്രവർത്തകർ ഇന്നലെ ഉച്ചയോടെ രമേശയുടെ മരണം രക്ഷാപ്രവര്‍ത്തകര്‍ സ്ഥിരീകിച്ചു. മൺകൂമ്പാരത്തിനടിയിൽ നാരായണയുടെ കാൽപാദം കാണാൻ കഴിഞ്ഞെങ്കിലും രാത്രി പുറത്തെടുക്കാനായില്ല. ഇന്നലെ വൈകിട്ടു നാലരയോടെയാണു മൃതദേഹം പുറത്തെടുത്തത്.
https://www.facebook.com/Malayalivartha


























