ഭക്തി സാന്ദ്രമായി തിരുവാഭരണ ഘോഷയാത്ര ; നാമജപത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ കേസുള്ളവര്‍ക്ക് തിരുവാഭരണ പേടകത്തിനൊപ്പം സഞ്ചരിക്കാന്‍ അനുമതി നല്‍കില്ലെന്ന പൊലീസ് നിർദ്ദേശം അവഗണിച്ച് പന്തളത്തേക്ക് എത്തിയത് ആയിരക്കണക്കിന് ഭക്ത ജനങ്ങൾ

നാമജപത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ കേസുള്ളവര്‍ക്ക് തിരുവാഭരണ പേടകത്തിനൊപ്പം സഞ്ചരിക്കാന്‍ അനുമതി നല്‍കില്ലെന്ന പൊലീസ് നിർദ്ദേശം അവഗണിച്ച് പന്തളത്തേക്ക് എത്തിയത് ആയിരക്കണക്കിന് ഭക്ത ജനങ്ങൾ. പന്തളം കൊട്ടാരത്തിന്റെയും വലിയകോയിക്കല്‍ ക്ഷേത്രോപദേശക സമിതിയുടെയും ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് പത്തനംതിട്ട ജില്ലാ പൊലീസ് ചീഫ് സര്‍ക്കുലര്‍ പിന്‍വലിച്ചു. ക്ഷേത്രോപദേശക സമിതിക്ക് അപേക്ഷ നല്‍കിയ ആയിരം പേര്‍ക്ക് ദേവസ്വം അഡ്മിസ്ട്രേറ്റീവ് ഓഫീസര്‍ പാസ് ഒപ്പിട്ട് നല്‍കി.
ഇതോടെ തിരുവാഭരണ ഘോഷയാത്രയെ അനുഗമിക്കാന്‍ ആയിരക്കണക്കിന് ഭക്തരാണ് പന്തളത്തേക്ക് എത്തിയത്. ഇന്ന് പുലര്‍ച്ചെ നടപടി പൂര്‍ത്തിയാക്കി പന്തളം സാമ്ബ്രിക്കല്‍ കൊട്ടാരത്തിലെ സ്ട്രോംഗ് റൂമില്‍ സൂക്ഷിച്ചിരുന്ന തിരുവാഭരണങ്ങള്‍ ദേവസ്വം ബോര്‍ഡിന് കൈമാറി. തുടര്‍ന്ന് തിരുവാഭരണങ്ങള്‍ പേടകങ്ങളിലാക്കി പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ എത്തിച്ചശേഷം ഭക്തജനങ്ങള്‍ക്ക് ദര്‍ശനത്തിനായി തുറന്നുവച്ചു.
https://www.facebook.com/Malayalivartha



























