സ്‌ത്രീകള്‍ ഒറ്റയ്ക്കുള്ള സ്‌ഥാപനങ്ങളില്‍ തന്ത്രപൂര്‍വം കടന്നുകയറി വാക്കുകൾകൊണ്ട് അവരെ വശീകരിക്കും; വലയ്ക്കുള്ളിൽ വീണ് കഴിഞ്ഞാൽ സ്ഥിരം സന്ദർഷകനാകും... പിന്നെ തക്കം പാർത്തിരുമോഷണവും പീഡനവും; ആലപ്പുഴ നഗരത്തിൽ സ്ത്രീകളെ കെണിയിൽപ്പെടുത്തുന്ന ആലുംമൂട്ടില്‍ രാജേഷ് പിടിയിലായപ്പോൾ പുറത്തവരുന്നത്...

പത്തനംതിട്ട കീഴ്‌വായ്‌പൂര്‍, ആറ്റിങ്ങല്‍, കിളിമാനൂര്‍, വര്‍ക്കല, ബിനാനിപുരം, തൃപ്പൂണിത്തുറ, എറണാകുളം നോര്‍ത്ത്, ചാലക്കുടി, തോപ്പുപടി, ഹില്‍പ്പാലസ് എന്നീ പോലീസ് സ്‌റ്റേഷനുകളിലായി ഇരുപതോളം കേസുകളില്‍ പ്രതിയാണ് രാജേഷ് ജോര്‍ജ്. സംസ്‌ഥാനത്തിന്റെ വിവിധസ്‌ഥലങ്ങളില്‍ സ്‌ത്രീകള്‍ ഒറ്റയ്ക്കുള്ള സ്‌ഥാപനങ്ങളില്‍ തന്ത്രപൂര്‍വം കടന്നുകയറി വാക്കുകൾകൊണ്ട് അവരെ വശീകരിക്കും. വലയ്ക്കുള്ളിൽ വീണ് കഴിഞ്ഞാൽ സ്ഥിരം സന്ദർഷകനാകും. പിന്നെ തക്കം പാർത്തിരുമോഷണവും പീഡനവും നടത്തുന്ന പത്തനംതിട്ട മല്ലപ്പള്ളി വെസ്‌റ്റില്‍ ആലുംമൂട്ടില്‍ രാജേഷ് ജോര്‍ജാ(41)ണ് ആലപ്പുഴ സൗത്ത് പോലീസിന്റെ പിടിയിലായത്. പത്തനംതിട്ട കീഴ്‌വായ്‌പൂരില്‍നിന്നും ഇന്നലെ പുലര്‍ച്ചെയാണ് അറസ്‌റ്റിലായത്.
ആലപ്പുഴ കളര്‍കോടു ഭാഗത്ത് ഇത്തരത്തിലുള്ള ഒരു സ്‌ഥാപനത്തില്‍ ചെയ്‌ത സമാനപ്രവര്‍ത്തിയിലാണ് അറസ്‌റ്റ്. പ്രതി ഇത്തരത്തില്‍ കൂടുതല്‍ തട്ടിപ്പു നടത്തിയിട്ടുണ്ടെങ്കിലും നാണക്കേടു ഭയന്ന് പലരും പരാതി നല്‍കാന്‍ താല്‌പര്യപ്പെടുന്നില്ല. സ്‌ഥാപനങ്ങളില്‍ ചെന്ന് സിനിമയില്‍ പ്ര?ഡക്ഷന്‍ എക്‌സിക്യൂട്ടീവാണെന്നു പരിചയപ്പെടുത്തും. സിനിമയുടെ ഷൂട്ടിങ്ങിന് സ്‌ഥാപനം ആവശ്യമാണെന്നും എല്ലാവരും അതില്‍ അഭിനയിക്കേണ്ടിവരുമെന്നും സ്‌ത്രീകളായിട്ടുള്ള ജീവനക്കാരികളെ പറഞ്ഞു വിശ്വസിപ്പിച്ച് തട്ടിപ്പു നടത്തുകയാണ് പതിവ്. നിരവധി സി.സി.ടി.വി ദൃശ്യങ്ങളും മൊബൈല്‍ ഫോണ്‍ നമ്ബരുകളും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
https://www.facebook.com/Malayalivartha


























