സംസ്ഥാനത്ത് ഇന്നും നാളെയും ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്, കോഴിക്കോട് ജില്ലയില്‍ ഇത് സംബന്ധിച്ച് പ്രത്യേക മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു

സംസ്ഥാനത്ത് ഇന്നും നാളെയും ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കോഴിക്കോട് ജില്ലയില്‍ ഇത് സംബന്ധിച്ച് പ്രത്യേക മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. ഈ പ്രതിഭാസം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്‍കൂട്ടി കണ്ട് പൊതുജനങ്ങള്‍ പാലിക്കേണ്ട സുരക്ഷാക്രമങ്ങള്‍ മാര്‍ച്ച് രണ്ടിന് പുറപ്പെടുവിച്ചിരുന്നു . പൊതുജനങ്ങള്‍ ഈ മുന്നറിയിപ്പുകള്‍ കൃത്യമായി പാലിക്കുക. തൊഴില്‍ ദാതാക്കള്‍ മുന്നറിയിപ്പുകള്‍ കൃത്യമായി പാലിക്കുക. തൃശ്ശൂര്‍ മുതല്‍ കണ്ണൂര്‍ വരെയുള്ള മേഖലയിലുള്ള പൊതുജനങ്ങള്‍ ഈ സാഹചര്യം പ്രത്യേകമായി ശ്രദ്ധിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അഭ്യര്‍ത്ഥിച്ചു.
ചൂട് കൂടിയ സാഹചര്യത്തില്‍ സൂര്യാഘാതത്തിനും സാധ്യതയുണ്ടെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ്. രണ്ടുമാസത്തേക്ക് ഉച്ചക്ക് 12 മണി മുതല്‍ മൂന്ന് മണി വരെ വെയിലത്ത് ജോലി ചെയ്യുന്നത് വിലക്കി ലേബര്‍ കമ്മീഷണര്‍ ഉത്തരവിറക്കി. വേനല്‍ക്കാലം എത്തും മുന്‍പേ ചുട്ടുപൊള്ളകയാണ് സംസ്ഥാനം. ഉയര്‍ന്ന താപനലയില്‍ ശരാശരി മൂന്ന് ഡിഗ്രിയുടെ വര്‍ദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പകല്‍ താപനില ക്രമാതീതമായി ഉയരുന്നതിനാല്‍ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കുന്നതിനുള്ള സാധ്യതയുണ്ട്.
ഈ സഹാചര്യത്തിലാണ് തൊഴില്‍ സമയം ക്രമീകരിച്ച് ലേബര്‍ കമ്മീഷണര്‍ ഉത്തരവ് പുറത്തിറക്കിയത്.ഉച്ചക്ക് 12 മുതല്‍ 3 വരെ വിശ്രമവേളയായിരിക്കും. ജോലി സമയം രാവിലെ 7 മുതല്‍ രാത്രി 7മണിവരെയുള്ള സമയത്തിനുള്ളില്‍ എട്ടു മണിക്കൂറായി നിജപ്പെടുത്തി.
പൊരിവെയിലത്തെ ജോലി വിലക്കിയുള്ള ഉത്തരവ് നടപ്പിലാക്കി റിപ്പോര്‍ട്ട് ചെയ്യാന്‍ എല്ലാ ജില്ലാ ലേബര്‍ ഓഫീസര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സമുദ്രനിരപ്പില്‍ നിന്ന് 3000 അടിയില്‍ കൂടുതല്‍ ഉയരമുള്ള മേഖലകളെ ഉത്തരവിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഏപ്രില്‍ 30നു ശേഷം വേനലിന്റെ കാഠിന്യം വിലയിരുത്തി ഉത്തരവ് പുനപരിശോധിക്കും. മഴ മാറി നില്‍ക്കുന്നതും വരണ്ട അന്തരീക്ഷവും കണക്കിലെടുക്കുമ്പോള്‍ വരും ദീവസങ്ങളില്‍ തപാനില കുറയാന്‍ സാധ്യതയില്ലെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.
സാധാരണ ഗതിയില്‍ മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളാണ് സംസ്ഥാനത്ത് ചൂട് വര്‍ധിക്കുന്നത്. ഇത്തവണ ഫെബ്രുവരി പകുതിയായപ്പോഴേക്കും സ്ഥിതിമാറി. സംസ്ഥാനത്ത് പലയിടത്തും ഉയര്‍ന്ന താപനില 38 ഡിഗ്രി കടന്നു. തിരുവനന്തപുരം ജില്ലയില്‍ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ 38.2 ഡിഗ്രി തലസ്ഥാനത്ത് രേഖപ്പെടുത്തിയ റെക്കോര്‍ഡ് ചൂടാണ്. തെക്കന്‍ കേരളത്തിലും വടക്കന്‍ കേരളത്തിലും ശരാശരി മൂന്നു ഡിഗ്രിയോളം ചൂട് കൂടി. മധ്യകേരളത്തില്‍ ശരാശരി രണ്ട് ഡിഗ്രി ചൂടാണ് കൂടിയത്. ആഗോളതാപനത്തിന്റെ ഭാഗമായ കാലാവസ്ഥാ മാറ്റം കേരളത്തേയും ബാധിക്കുന്നുവെന്ന ആശങ്ക ശക്തമാവുകയാണ്.
സംസ്ഥാനത്ത് ജനുവരി ഒന്നു മുതല്‍ ലഭിക്കേണ്ട മഴയില്‍ 33 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കുംഭച്ചൂട് പാലക്കാടിന് സമ്മാനിച്ചത് 40 ഡിഗ്രി താപനിലയാണ്. കുറഞ്ഞ ചൂട് 24 ഡിഗ്രിയും ആര്‍ദ്രത 32ഉം ആണ്. സാധാരണ മാര്‍ച്ച് മുതല്‍ മേയ് വരെയാണ് വേനല്‍ ചൂട് കനക്കാറുളളത്. ഇത്തവണ ഫെബ്രുവരിയിലേ ചൂട് കൂടി. പ്രളയാനന്തരം മഴ ലഭിക്കാത്തതും കാലാവസ്ഥയിലുണ്ടായ മാറ്റങ്ങളും ഇത്തവണ ജില്ലയെ നേരത്തെ ചുട്ടുപൊള്ളിക്കുന്നത്.
പകല്‍ പുറത്തിറങ്ങാന്‍ പറ്റാത്ത സ്ഥിതിയാണ് പാലക്കാട് ഉള്‍പ്പെടെ പല ജില്ലകളിലുമുള്ളത്. വേനല്‍ കനത്തതോടെ അട്ടപ്പാടി ഉള്‍പ്പെടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ തീപിടുത്തവും വര്‍ദ്ധിച്ചു. കാട്ടുതീ പടര്‍ന്ന് ഹെക്ടര്‍ കണക്കിന് വനഭൂമിയും കൃഷി ഭൂമിയും നശിച്ചു. കാട്ടുതീ പടരുന്നത് വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങാന്‍ കാരണമാകുന്നുണ്ട്. ജലാശയങ്ങള്‍ വരണ്ടുതുടങ്ങിയത് നെല്‍ കര്‍ഷകര്‍ക്കും തിരിച്ചടിയായി.
https://www.facebook.com/Malayalivartha

























