മമ്മൂട്ടിക്ക് മോഹൻലാലിനെ മാത്രം കണ്ടതിന്‍റെ ഹുങ്ക്; എറണാകുളത്ത് ഇടത് വലത് മുന്നണി സ്ഥാനാര്‍ത്ഥികളെ കുറിച്ച് മമ്മൂട്ടി നടത്തിയ പരാമര്‍ശത്തിനെതിരെ ആഞ്ഞടിച്ച് ബിജെപി സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണന്താനംത്തിനെതിരെ ആഞ്ഞടിച്ച് ബിജെപി സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണന്താനം

എറണാകുളത്ത് ഇടത് വലത് മുന്നണി സ്ഥാനാര്‍ത്ഥികളെ കുറിച്ച് മമ്മൂട്ടി നടത്തിയ പരാമര്‍ശത്തിനെതിരെ ആഞ്ഞടിച്ച് ബിജെപി സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണന്താനം രംഗത്ത്. യുഡിഎഫ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ മികച്ചതെന്ന് വോട്ട് ചെയ്ത് പുറത്ത് വന്നതിന് ശേഷം മമ്മൂട്ടി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മമ്മൂട്ടിയുടെ ഈ പരാമര്‍ശം അപക്വമാണെന്നും കണ്ണന്താനം പ്രതികരിച്ചു.
മമ്മൂട്ടിയെ പോലെ മുതിർന്ന താരം ഇങ്ങനെ പറയാൻ പാടില്ലായിരുന്നുവെന്നും കണ്ണന്താനം കൂട്ടിച്ചേര്‍ത്തു. താൻ മോഹൻലാലിനെ മാത്രം കണ്ടതിന്‍റെ ഹുങ്ക് ആകും പരാമർശത്തിന് പിന്നിലെന്നും അൽഫോൻസ് കണ്ണന്താനം പറഞ്ഞു. മമ്മൂട്ടി ഭാര്യ സുൽഫത്തിനൊപ്പം പനമ്പിള്ളി നഗർ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ 105–ാം നമ്പർ ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തിയത്.
എറണാകുളം മണ്ഡലത്തിലെ ഇടത് വലത് സ്ഥാനാർഥികളായ പി രാജീവ് ഹൈബി ഈഡൻ എന്നിവർക്കൊപ്പമാണ് മമ്മൂട്ടി പോളിങ് ബൂത്തിലെത്തിയത്. ആരും വോട്ടു പാഴാക്കരുതെന്നായിരുന്നു സമ്മതിദാനാവകാശം വിനിയോഗിച്ച ശേഷമുള്ള മമ്മൂട്ടിയുടെ അഭ്യർഥന.
നടന്‍ മോഹന്‍ലാല്‍ തിരുവനന്തപുരം മുടവന്‍മുകള്‍ ഗവണ്‍മെന്റ് എല്‍.പി.സ്കൂളില്‍ വോട്ടു ചെയ്തു. ക്യൂ നില്‍ക്കാതെ വോട്ടുചെയ്യാമെന്ന് മറ്റുവോട്ടര്‍മാര്‍ പറഞ്ഞെങ്കിലും ഒരു മണിക്കൂറിലേറെ ക്യൂവില്‍ നിന്നാണ് താരം വോട്ടുചെയ്തത്. പലപ്പോഴും വോട്ട് ചെയ്യാന്‍ സാധിച്ചിട്ടില്ലെന്നും ഇത്തവണ പഠിച്ച സ്കൂളില്‍ തന്നെ വോട്ട് ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു.
അൽഫോൺസ് കണ്ണന്താനം മോഹൻലാലിനെ കാണാനെത്തിയിരുന്നു. കേരളത്തിന്‍റേയും ഇന്ത്യയുടേയും എറ്റവും വലിയ ഹീറോയാണ് മോഹന്‍ലാലെന്നും അദ്ദേഹത്തെ കാണാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും കണ്ണന്താനം. മോഹന്‍ലാലിനെ തങ്ങളൊക്കെ മോഹന്‍ലാല്‍ ജീ എന്നാണ് വിളിക്കാറെന്നും കണ്ണന്താനം വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha


























