കല്ലട ബസിലെ ദുരിത യാത്രയെക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട അധ്യാപികയ്ക്ക് ഭീഷണി

കല്ലട ബസിനുള്ളിൽ യാത്രക്കാരായ വിദ്യർത്ഥികളെ അതിക്രൂരമായി ബസിനുള്ളിൽ തൊഴിലാളികൾ മർദ്ദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നതിന് പിന്നാലെ തനിക്ക് കല്ലട ബസിൽ നിന്നും മുന്‍പ് ഉണ്ടായ മോശം അനുഭവം പങ്കുവച്ച് രംഗത്തെത്തിയ തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജില്‍ അധ്യാപികയായ മായാ മാധവന് ഭീഷണി. ഫേസ്ബുക്കിലൂടെയാണ് മായാ മാധവന് ഭീഷണി നേരടേണ്ടി വന്നത്. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയതായി മായ പറഞ്ഞു. പരാതിയുമായി മുന്നോട്ടു പോകുമെന്നും ഉടന്‍ നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും മായ വ്യക്തമാക്കി.
കല്ലടയുടെ ബസ് ബുക്ക് ചെയ്ത തനിക്കും മകള്‍ക്കും ഉണ്ടായ അനുഭവമാണ് മായ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ചെന്നൈയില്‍ നിന്ന് രാത്രി 11 മണിക്ക് വരേണ്ടിയിരുന്ന ബസ് പുലര്‍ച്ചെ അഞ്ചു മണിക്കാണ് എത്തിയത്. അത്രയും സമയം തമിഴ്‌നാട്ടിലെ ഒരു വിജന ഗ്രാമത്തില്‍ ഭയപ്പെട്ട് മകള്‍ക്കൊപ്പം തനിച്ച് ഇരിക്കേണ്ടി വന്നു. കല്ലടയുടെ ഓഫീസ് ഉണ്ടായിട്ടും മൂത്രമൊഴിക്കാന്‍ പോലും പാതിരാത്രി ഓഫീസ് തുറന്നു തന്നില്ല. ഒടുവില്‍ ഇരുട്ടിന്റെ മറവില്‍ കാളകള്‍ മേഞ്ഞുനടന്ന തുറസായ സ്ഥലത്ത് പാര്‍ക്ക് ചെയ്തിരുന്ന ലോറിയുടെ മറവിലാണ് മൂത്രമൊഴിച്ചത്.
പുലര്‍ച്ചയോടെ ഒരു വാഹനം വന്ന് അവില്‍ കയറിയെങ്കിലും ജീവനക്കാര്‍ യാത്രക്കാരോട് വളരെ മോശമായാണ് പെരുമാറിയത്. ഭക്ഷണത്തിനും പ്രാഥമികാവശ്യങ്ങള്‍ക്കും നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ കേട്ടാല്‍ അറയ്ക്കുന്ന തെറിയാണ് വിളിച്ചതെന്നും മായ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha


























