അര്‍ദ്ധരാത്രി കാലടിയിൽ വന്നിറങ്ങി... പക്ഷെ വീട്ടില്‍ എത്തിയിട്ടില്ല... റോഡ് വക്കത്ത് മരിച്ച് കിടക്കുന്ന നിലയിൽ സൂരജിനെ പൊലീസ് കണ്ടെത്തുമ്പോൾ ആറു മണിക്കൂറിനു മുന്‍പ് മരിച്ചിരുന്നു; രാത്രിയില്‍ ഓട്ടോയില്‍ സൂരജിനെ പുറത്തിറക്കുന്ന രംഗം സിസിടിവിയില്‍ പതിഞ്ഞു... അമൃതാ ടിവിയുടെ ചീഫ് ഗ്രാഫിക് ഡിസൈനര്‍ ടിപി സൂരജ് അന്തരിച്ചു; ഞെട്ടലോടെ സുഹൃത്തുക്കൾ
അമൃതയില്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ കാരണം പലരും സ്ഥാപനം വിട്ടപ്പോഴും പീഡനങ്ങള്‍ സഹിച്ച് പലരും അവിടെ തുടരുകയും ചെയ്തപ്പോള്‍ അത്തരം ജീവനക്കാരോട് യാതൊരു പ്രശ്‌നങ്ങളും കാണിക്കാതെ പഴയ സൗഹൃദം തുടര്‍ന്ന ഒരേയൊരു ജീവനക്കാരന്‍ സൂരജ് മാത്രമായിരുന്നു. അതുകൊണ്ട് തന്നെ സൂരജുമായി വ്യക്തിബന്ധം പുലര്‍ത്തുന്ന പലര്‍ക്കും സൂരജിന്റെ വിയോഗം ഞെട്ടലുളവാക്കിയിട്ടുണ്ട്. അകാലത്തിലുള്ള സൂരജിന്റെ വിയോഗം ദൃശ്യ-മാധ്യമ രംഗത്തുള്ളവരെയും വിഷമത്തിലാഴ്‌ത്തിയിട്ടുണ്ട്. അമൃതയില്‍ പൊതുദര്‍ശനത്തിനു ശേഷം സൂരജിന്റെ മൃതദേഹം ഇന്നുതന്നെ സ്വദേശമായ കണ്ണൂരിലേക്ക് കൊണ്ടുപോകും. അതെസമയം മെഡിക്കല്‍ കോളേജില്‍ എത്തിക്കും മുന്‍പ് തന്നെ സൂരജ് മരിച്ചിരുന്നു എന്നാണ് സൂചന. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം അമൃതാ ടിവിയുടെ വഴുതക്കാടുള്ള ആസ്ഥാനമന്ദിരത്തില്‍ സൂരജിന്റെ മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കും. അതിനുശേഷം സ്വദേശമായ കണ്ണൂരിലേക്ക് കൊണ്ടുപോകും.
വിഷു അവധിക്ക് വീട്ടില്‍ പോയതിനു ശേഷം കാലടിയിലെ വീട്ടിലേക്ക് സൂരജിന്റെ ഭാര്യ എത്തിയിരുന്നില്ല. ഭാര്യയും മകനും സ്വദേശമായ കണ്ണൂരിലാണ്. അതിനാല്‍ തന്നെ വീട്ടില്‍ സൂരജ് തനിച്ചായിരുന്നു. മരണത്തിലുള്ള ദുരൂഹത മാറിയിട്ടില്ല. എന്താണ് സൂരജിന് സംഭവിച്ചത് എന്ന കാര്യത്തില്‍ ആര്‍ക്കും ധാരണയുമില്ല. അര്‍ദ്ധരാത്രിയാണ് സൂരജ് കാലടിയില്‍ വന്നിറങ്ങിയത് എന്നാണ് സൂചന. പക്ഷെ വീട്ടില്‍ എത്തിയിട്ടില്ല. റോഡ് വക്കത്ത് മരിച്ച് കിടക്കുന്ന നിലയിലാണ് സൂരജിനെ പൊലീസ് കണ്ടത്. ആശുപത്രിയില്‍ എത്തിക്കുന്നതിന് ആറു മണിക്കൂറിനു മുന്‍പ് സൂരജ് മരിച്ചിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. രാത്രിയില്‍ ഓട്ടോയില്‍ സൂരജിനെ പുറത്തിറക്കുന്ന രംഗം സിസിടിവിയില്‍ പതിഞ്ഞെന്നാണ് ലഭിക്കുന്ന വിവരം. സൂരജ് എവിടെ പോയിരുന്നോ എന്നോ ആരാണ് സൂരജിനെ ഓട്ടോയില്‍ നിന്നും പുറത്തിറക്കിയതോ എന്നുള്ള വിവരങ്ങള്‍ ഒന്നും ലഭ്യമല്ല.
https://www.facebook.com/Malayalivartha