ബിനോയ് കോടിയേരിക്കെതിരായ യുവതിയുടെ പരാതിയില്‍ മുംബയ് പൊലീസ് അന്വേഷണം ആരംഭിച്ചു. അതിനിടെ അറസ്റ്റ് ഒഴിവാക്കാന്‍ ബിനോയി മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായി അറിയുന്നു
ബിനോയ് കോടിയേരിക്കെതിരായ യുവതിയുടെ പരാതിയില്‍ മുംബയ് പൊലീസ് അന്വേഷണം ആരംഭിച്ചു. അതിനിടെ അറസ്റ്റ് ഒഴിവാക്കാന്‍ ബിനോയി മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായി അറിയുന്നു. അറസ്റ്റ് ഒഴിവാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇതെന്ന് അറിയുന്നു. അതേസമയം ബിനോയി നല്‍കിയ പരാതിയില്‍ നടപടി എടുക്കാന്‍ ആവില്ലെന്ന് കണ്ണൂര്‍ എസ്.പി റിപ്പോര്‍ട്ട് നല്‍കിയതായി അറിയുന്നു. മുംബയിലാണ് സംഭവം നടന്നത്. അതിനാല്‍ കേരളത്തില്‍ കേസ് എടുക്കാനാവില്ലെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്. മധ്യസ്ഥശ്രമം ആദ്യം പരാജയപ്പെട്ടിരുന്നെങ്കിലും സംസ്ഥാനത്തെ ഒരു ഘടകക്ഷി നേതാവ് മുംബയിലുള്ള പ്രമുഖനേതാവ് വഴി അതിനുള്ള നീക്കം നടത്തുന്നതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. ഈ നേതാവ് കുറേക്കാലം മുമ്പ് വലിയ പ്രതിസന്ധിയിലായപ്പോള്‍ കോടിയേരി ഏറെ സഹായിച്ചിരുന്നു.
മുംബയ് പൊലീസ് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്താനുള്ള നീക്കം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ബിനോയി കണ്ണൂരില്‍ നല്‍കിയ പരാതിയില്‍ ഇതുവരെ പൊലീസ് നടപടി എടുത്തിട്ടില്ല. യുവതിക്ക് ബിനോയി കൃത്യമായി പണം നല്‍കിയിരുന്നു. അത് മുടങ്ങിയതിനെ തുടര്‍ന്നാണ് അവര്‍ പരാതി നല്‍കിയതെന്ന് അറിയുന്നു. ബിനോയി മറ്റൊരു വിവാഹം കഴിച്ചതറിഞ്ഞ് യുവതി ക്ഷുഭിതയായിരുന്നു. അതിന് ശേഷമാണ് യുവതിയെ ഒഴിവാക്കാനുള്ള നീക്കം നടത്തിയതെന്ന് സൂചനയുണ്ട്. മധ്യശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് യുവതി വക്കീല്‍ നോട്ടീസ് അയയ്ക്കുകയായിരുന്നു. അതറിഞ്ഞാണ് കണ്ണൂര്‍ ഐ.ജിക്ക് ബിനോയി പരാതി നല്‍കിയതെന്ന് സംശയമുണ്ട്. അതില്‍ മകന്റെ ചെലവിന് അഞ്ച് കോടി രൂപ നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത്രയും ഭീമമായ തുക നല്‍കാനില്ലാത്തത് കൊണ്ടായിരിക്കാം ബിനോയ് മുംബയ്ക്ക് മടങ്ങാത്തതെന്ന് അറിയുന്നു. യു.എ.ഇ പൗരനായ മര്‍സൂഖിയില്‍ നിന്ന് വാങ്ങിയ 13 കോടി രൂപ പ്രവാസി വ്യവസായിയാണ് നല്‍കിയതെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ ആരോപിച്ചിരുന്നു.
പരാതി അന്വേഷിക്കാന്‍ മുംബയ് പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. മൂന്ന് ദിവസത്തിനുള്ളില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ബിനോയിയോട് പൊലീസ് ആവശ്യപ്പെട്ടതായി അറിയുന്നു. ബിനോയിയും യുവതിയും ഒത്തുള്ള ഫോട്ടോകളും വാട്‌സാപ്പ് സന്ദേശങ്ങളും ബാങ്ക് സ്റ്റേറ്റ്‌മെന്റ്‌സും ഫഌറ്റിന്റെ വാടകക്കരാറും അടക്കമുള്ള രേഖകള്‍ പൊലീസ് പരിശോധിക്കും. തന്റെ കൈവശം ഡിജിറ്റല്‍ തെളിവുകള്‍ ഉണ്ടെന്നാണ് യുവതി അവകാശപ്പെടുന്നത്. ഡി.എന്‍.എ ടെസ്റ്റിനും അവര്‍ തയ്യാറാണ്. ബിഹാര്‍ സ്വദേശിയായ തന്നെ മുംബയില്‍ കൊണ്ട് പാര്‍പ്പിച്ചത് എന്തിനാണെന്നും യുവതി ചോദിക്കുന്നു. വിവാഹം കഴിക്കാമെന്ന് തനിക്കും വീട്ടുകാര്‍ക്കും ഉറപ്പ് നല്‍കിയിരുന്നെന്നും അവര്‍ ആവര്‍ത്തിക്കുന്നു.
സംസ്ഥാന സെക്രട്ടറിയെയും പാര്‍ട്ടിയേയും ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ആക്രമിക്കുന്നത് ശരിയല്ലെന്നാണ് സി.പി.എമ്മിലെ ചില നേതാക്കളുടെയും മന്ത്രിമാരുടെയും നിലപാട്. പ്രശ്‌നത്തില്‍ പാര്‍ട്ടി ഇടപെടില്ലെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യച്യൂരി വ്യക്തമാക്കിയിട്ടുണ്ട്. ആറ് നിയമസഭാ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ സി.പി.എമ്മും സംസ്ഥാന സെക്രട്ടറിയും വലിയ വിഷമഘട്ടത്തിലൂടെയാണ് നീങ്ങുന്നത്. പ്രതിപക്ഷനേതാക്കള്‍ സ്വരംകടുപ്പിക്കുന്നില്ലെങ്കിലും തെരഞ്ഞെടുപ്പില്‍ അവരിത് ആയുധമാക്കുമെന്ന് ഉറപ്പാണ്. പ്രത്യേകിച്ച് സോളാര്‍ കേസിലൂടെ യു.ഡി.എഫ് നേതാക്കന്‍മാരെ അധിക്ഷേപിച്ചതും മറ്റും അവര്‍ മറന്നിട്ടില്ല. കോണ്‍ഗ്രസ് വക്താവ് ജ്യോതികുമാര്‍ ചാമക്കാല ഇക്കാര്യം ചാനല്‍ ചര്‍ച്ചകളിലും മറ്റും വ്യക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha