ജോസഫ് വിഭാഗത്തിൽ കൊഴിഞ്ഞു പോക്ക്; എം.ടി.തോമസ് മാസ്റ്റർ ജോസഫിനെ വിട്ട് ജോസിനൊപ്പം ചേക്കേറി
കേരളാ കോണ്‍ഗ്രസ്സ് ജോസഫ് വിഭാഗത്തിൽ നിന്നും കൊഴിഞ്ഞുപോക്ക് തുടങ്ങി. ജോസഫ് ഗ്രൂപ്പിലെ മുതിർന്ന നേതാവ് എം.ടി.തോമസ് മാസ്റ്ററാണ് ജോസഫിനെ വിട്ട് ജോസിനൊപ്പം ചേർന്നത്.
പാര്‍ട്ടിയുടെ ഭരണഘടന അനുശാസിക്കുന്ന തരത്തില്‍ സംസ്ഥാന കമ്മറ്റി യോഗം ചേര്‍ന്ന് പാര്‍ട്ടി ചെയര്‍മാനായി ജോസ് കെ.മാണിയെ തെരെഞ്ഞെടുത്ത നടപടിയെ പൂര്‍ണ്ണമായും പിന്തുണക്കുന്നതായി കേരളാ കോണ്‍ഗ്രസ്സ് (എം) തൃശൂര്‍ ജില്ലാ പ്രസിഡന്റ് എം.ടിതോമസ് മാസ്റ്റര്‍ പത്ര സമ്മേളനത്തിൽ പറഞ്ഞു.
ജനാധിപത്യത്തെ തള്ളിപ്പറയുന്നവര്‍ ആത്യന്തികമായി സഹായിക്കുന്നത് കേരളാ കോണ്‍ഗ്രസ്സ് (എം) നെ ചിന്നഭിന്നമാക്കണമെന്ന് താല്‍പര്യമുള്ള ശക്തികളെയാണ്. പേരും കൊണ്ടും രാഷ്ട്രീയ സംസ്‌ക്കാരംകൊണ്ടും കേരളാ കോണ്‍ഗ്രസ്സ് (എം) അതേ പടി നിലനില്‍ക്കണം എന്നാഗ്രഹിക്കുന്നവര്‍ ജോസ് കെ.മാണിയുടെ നേതൃത്വത്തെ പൂര്‍ണ്ണമായും അംഗീകരിക്കും. ഈ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഏത് സീനിയര്‍ നേതാവാണെങ്കിലും ഒരു കാരണവശാലും പിന്തുണക്കാന്‍ കഴിയില്ല. ഇന്നത്തെ സാഹചര്യത്തില്‍ കേരളാ കോണ്‍ഗ്രസ്സ് പാര്‍ട്ടിയെ രാഷ്ട്രീയപരമായും സംഘടനാപരമായും കരുത്തോടെ മുന്നോട്ടു നയിക്കാന്‍ ജോസ് കെ.മാണിയുടെ നേതൃത്വം അനിവാര്യമാണ്. അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 10 വര്‍ഷക്കാലത്തിനിടയില്‍ കേരളാ കോണ്‍ഗ്രസ്സ് പാര്‍ട്ടി സംസ്ഥാന തലത്തില്‍ സംഘടിച്ച മഹാസമ്മേളനം, കേരളാ യാത്ര, സമൂഹവിവാഹം, റബര്‍ നിരാഹാരസമയം തുടങ്ങിയ പ്രധാന പരിപാടികളുടെ എല്ലാം പിന്നില്‍ ജോസ് കെ.മാണിയുടെ സംഘാടന മികവ് ഞാന്‍ നേരിട്ട് കണ്ടതാണ്. ജനാധിപത്യപരമായി ജോസ് കെ.മാണി എടുത്ത തീരുമാനത്തെ അംഗീകരിക്കാത്തത് വ്യക്തിനിഷ്ടമായ താല്‍പര്യമാണെന്നും തോമസ് മാസ്റ്റര്‍ പറഞ്ഞു.
ജോസഫ് വിഭാഗം കെ എം മാണി ക്കൊപ്പം ഉണ്ടായിരുന്ന തിരുവനന്തപുരം, കൊല്ലം ജില്ലാ പ്രസിഡൻറുമാരെ കൈയിലെടുത്തതിന് പിന്നാലെയാണ് ജോസ് വിഭാഗം ജോസഫിന്റെ മനഃസാക്ഷിയെ പിടിച്ചു കുലുക്കിയത്. വരും ദിവസങ്ങളിൽ ജോസഫ് ഗ്രൂപ്പിൽ നിന്ന് കൂടുതൽ കൊഴിഞ്ഞു പോക്ക് ഉണ്ടാകുമെന്നാണ് കരുതുന്നത്.
https://www.facebook.com/Malayalivartha