Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇത് പ്രവാസികള്‍ക്കൊരു പാഠം... ജീവിതത്തിലെ സമ്പാദ്യങ്ങള്‍ വിറ്റുപെറുക്കി ഒരു ബിസിനസ് തുടങ്ങിയ പ്രവാസി മലയാളിലുടെ ജീവനെടുത്തത് ചുവപ്പ് നാട; ഒപ്പം വിശ്വസിച്ച പാര്‍ട്ടി തന്നെ ചതിച്ചുകൊന്നുവെന്ന് ഭാര്യയും; ഞെട്ടലോടെ പ്രവാസി ലോകം

20 JUNE 2019 10:03 AM IST
മലയാളി വാര്‍ത്ത

മലയാളികള്‍ പ്രത്യേകിച്ചും പ്രവാസികള്‍ മറക്കാത്ത ഒരു സിനിമയാണ് സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം വരവേല്‍പ്പ്. നാട്ടില്‍ വന്ന് അന്നുവരെ സമ്പാദിച്ചത് ചേര്‍ത്ത് ഒരു ബിസിനസ് തുടങ്ങുന്നു. ബസ് വാങ്ങി അത് നിരത്തിലിറക്കാന്‍ ശ്രമിക്കുന്ന മോഹന്‍ലാല്‍ കഥാപാത്രം പ്രവാസിയുടെ ചോരയാണ്. അവസാനം എല്ലാം തകര്‍ത്തുകയായിരുന്നു യൂണിയനും സമൂഹവും ഒക്കെക്കൂടി. അതേ അവസ്ഥയാണ് കണ്ണൂരിന്റെ ചുവപ്പ് കോട്ടയിലും ഉണ്ടായത്. 

അവര്‍ പലപ്രാവശ്യം വലിച്ചെറിഞ്ഞ ആ ഫയല്‍ ഞങ്ങളുടെ ജീവിതമായിരുന്നു. ഒപ്പം നില്‍ക്കുമെന്നു വിശ്വസിച്ച പാര്‍ട്ടിതന്നെയാണ് അദ്ദേഹത്തെ ചതിച്ചുകൊന്നത്... ആന്തൂര്‍ നഗരസഭ കെട്ടിടാനുമതി നിഷേധിച്ചതിനേത്തുടര്‍ന്ന് ജീവനൊടുക്കിയ പ്രവാസി വ്യവസായി സാജന്റെ ഭാര്യ ബീനയുടെ വാക്കുകള്‍ ഓരോ പ്രവാസിയേയും കരയിപ്പിക്കും. ഓരോ ഫയലിലും ഓരോ ജീവിതമാണെന്ന് ഓര്‍മിപ്പിച്ച മുഖ്യമന്ത്രിയുടെ നാട്ടില്‍ത്തന്നെയാണു സാജന്റെ കുടുംബത്തിന് ഈ ദുര്‍ഗതിയുണ്ടായത്.

ഒരു ഒപ്പിന്റെ കാര്യമല്ലേ ഉണ്ടായിരുന്നുള്ളൂ... അവര്‍ക്ക് സാജുവേട്ടനെ സ്വന്തം മോനെപ്പോലെ കരുതാമായിരുന്നില്ലേ? തിരിച്ചു കിട്ടുമോ എന്റെ സാജുവേട്ടനെ... ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നവരെ നിസഹായരാക്കി ബീന പൊട്ടിക്കരഞ്ഞു.

കണ്‍വെന്‍ഷന്‍ സെന്ററിന് നഗരസഭ ലൈസന്‍സ് നിഷേധിച്ചതില്‍ മനംനൊന്ത് ജീവനൊടുക്കിയ ഭര്‍ത്താവിന്റെ മരണം ഇപ്പോഴും ഉള്‍ക്കൊള്ളാനായിട്ടില്ല ബീനയ്ക്ക്. ഇടയ്ക്കിടെ ഓരോന്നു ചോദിച്ച് പൊട്ടിക്കരയും. ബീനയുടെ കരച്ചില്‍ കണ്ട് അടുത്തിരുന്ന സാജന്റെ സഹോദരി ശ്രീലതയും വിതുമ്പിപ്പോകുന്നു. മറ്റൊരു മുറിയില്‍ കരഞ്ഞു തളര്‍ന്നു കിടക്കുകയാണ് സാജന്റെ മക്കള്‍ പാര്‍ത്ഥിവും അര്‍പ്പിതയും. മകന്റെ പേരാണ് സാജന്‍ വലിയ പ്രതീക്ഷകളോടെ പണിതുയര്‍ത്തിയ കണ്‍വെന്‍ഷന്‍ സെന്ററിനു നല്‍കിയത്. നഗരസഭാ അധികൃതരുടെ പിടിവാശി എല്ലാം കെടുത്തിക്കളഞ്ഞു.ഇടതുപക്ഷമാണ് ആന്തൂര്‍ നഗരസഭ ഭരിക്കുന്നത്. പ്രതിപക്ഷം പോലുമില്ല. സാജനാകട്ടെ,? പാര്‍ട്ടിക്കു വേണ്ടി ഓടിനടന്നയാള്‍. തിരിച്ച് ഒരു സഹായവും കിട്ടിയില്ല. അതാണ് ബീനയ്ക്ക് സഹിക്കാനാവാത്തത്. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ആയ പി.കെ. ശ്യാമളയെ ഒരുപാടു തവണ സാജന്‍ നേരില്‍പ്പോയി കണ്ടു. ഓരോരോ കാരണം പറഞ്ഞ് അവര്‍ ലൈസന്‍സ് നല്‍കുന്നത് നീട്ടിക്കൊണ്ടുപോയി.

സി.പി.എം. ഒറ്റയ്ക്കു ഭരിക്കുന്ന ആന്തൂര്‍ നഗരസഭ ചുവപ്പുനാടയില്‍ കുരുക്കിയതാണു സാജന്റെ ആത്മഹത്യക്കു കാരണമെന്നു കുടുംബം ആരോപിച്ചു. ''പാര്‍ട്ടിക്കുവേണ്ടി ജീവിക്കുന്നയാളായിരുന്നു അദ്ദേഹം. സഹായം തേടി പി. ജയരാജനെ ഉള്‍പ്പെടെ സമീപിച്ചിരുന്നു. അവര്‍ സഹായിക്കുകയും ചെയ്തു. പിന്നീട് എന്തു സംഭവിച്ചെന്ന് അറിയില്ല''ബീന പറഞ്ഞു. കെട്ടിടാനുമതി ഫയല്‍ നിസാരകാരണങ്ങളുടെ പേരില്‍ തടഞ്ഞുവച്ചതിലൂടെ സി.പി.എമ്മിലെ വിഭാഗീയതയുടെ ഇരയാകുകയായിരുന്നു സാജനെന്ന് ആരോപണമുണ്ട്. സാജന്‍ സജീവ സി.പി.എം. പ്രവര്‍ത്തകനായിരുന്നു. കുടുംബാംഗങ്ങളില്‍ മിക്കവരും പാര്‍ട്ടി അനുഭാവികളാണ്.

ജീവിതത്തിന്റെ നല്ലപങ്കും വിദേശത്തു ചെലവിട്ടശേഷമാണു നാട്ടിലൊരു സംരംഭമെന്ന മോഹവുമായി സാജന്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മാണത്തിന് ഇറങ്ങിപ്പുറപ്പെട്ടത്. എന്നാല്‍, നിര്‍മാണം പൂര്‍ത്തിയായെങ്കിലും, ബക്കളം നെല്ലിയോട്ടെ പാര്‍ത്ഥ കണ്‍വെന്‍ഷന്‍ സെന്റര്‍ നഗരസഭയുടെ ചുവപ്പുനാടയില്‍ കുരുങ്ങി. 15 വര്‍ഷത്തിലേറെ െനെജീരിയയില്‍ ജോലിചെയ്ത സാജന്‍ മൂന്നുവര്‍ഷം മുമ്ബാണു നാട്ടില്‍ തിരിച്ചെത്തിയത്. തുടര്‍ന്ന്, ജീവിത സമ്പാദ്യമായ 16 കോടിയോളം രൂപ ചെലവിട്ട് കണ്‍വെന്‍ഷന്‍ സെന്റര്‍ പൂര്‍ത്തീകരിച്ചു.

സംരംഭത്തിനു പ്രവര്‍ത്തനാനുമതിക്കായി സാജന്‍ ചില ഉന്നത സി.പി.എം. നേതാക്കളെ സമീപിച്ചിരുന്നു. ഇവര്‍ സഹായം ഉറപ്പുനല്‍കിയെങ്കിലും ആന്തൂര്‍ നഗരസഭ കടുംപിടിത്തം തുടര്‍ന്നു. കണ്ണൂരിലെ പാര്‍ട്ടി വിഭാഗീയതയുടെ ഭാഗമാണിതെന്നാണ് ആരോപണം. സ്വപ്‌നസംരംഭം ഒരിക്കലും സാക്ഷാത്കരിക്കില്ലെന്ന തോന്നലാണു ഭര്‍ത്താവിനു കഴിഞ്ഞദിവസങ്ങളില്‍ ഉണ്ടായിരുന്നതെന്നു ബീന പറഞ്ഞു. പാര്‍ട്ടിക്കാര്‍ െകെയൊഴിഞ്ഞെന്നു ബീനയുടെ പിതാവ് പുരുഷോത്തമനും ആരോപിച്ചു. കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മാണം അന്തിമഘട്ടത്തിലെത്തിയപ്പോഴാണു നഗരസഭ വേട്ടയാടാന്‍ തുടങ്ങിയതെന്നു സാജന്റെ സഹോദരന്‍ ശ്രീജിത്ത് ചൂണ്ടിക്കാട്ടി. ഓഡിറ്റോറിയത്തിന് അനുമതി നല്‍കില്ലെന്ന വാശിയിലായിരുന്നു അവര്‍.

സി.പി.എം. കേന്ദ്രസമിതിയംഗം എം.വി. ഗോവിന്ദന്റെ ഭാര്യയാണ് ആന്തൂര്‍ നഗരസഭാധ്യക്ഷ പി.കെ. ശ്യാമള. നഗരസഭയിലെ 14 വാര്‍ഡുകളിലും സി.പി.എം. എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. നിര്‍മാണത്തിലെ അപാകതമൂലം കെട്ടിടം പൊളിക്കണമെന്ന് ഒരുഘട്ടത്തില്‍ നഗരസഭ നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ന്ന് സാജന്റെ പരാതിയില്‍ സി.പി.എം. ജില്ലാനേതൃത്വം ഇടപെട്ടതോടെ ഒക്‌ടോബറില്‍ നഗരസഭാ സംയുക്തസമിതി പരിശോധന നടത്തി. അപാകതയില്ലെന്നു ടൗണ്‍ പ്ലാനിങ് ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (58 minutes ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (1 hour ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (1 hour ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (2 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (4 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (4 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (5 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (5 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (5 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (6 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (6 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (6 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (6 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (7 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (7 hours ago)

Malayali Vartha Recommends