Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സഹപ്രവര്‍ത്തകര്‍ പറയുന്നത്... അജാസ് മരിച്ച വാര്‍ത്ത അറിഞ്ഞപ്പോഴും സഹപ്രവര്‍ത്തകര്‍ക്കെല്ലാം നിസംഗ ഭാവം; ആരോടും അടുക്കാതിരുന്ന അജാസിന്റെ രീതികള്‍ വേറെ; പോലീസുകാരിയെ കൊലപ്പെടുത്തിയതോടെയാണ് പൈശാചിക മുഖം പുറത്തറിഞ്ഞത്

20 JUNE 2019 11:34 AM IST
മലയാളി വാര്‍ത്ത

പോലീസുകാരിയെ കാറിടിപ്പിച്ചു വീഴ്ത്തിയ ശേഷം പെട്രോളൊഴിച്ചു തീകത്തിച്ചു കൊന്ന സംഭവത്തില്‍ സൗമ്യയുടെ സംസ്‌ക്കാരം ഇന്ന് മാവേലിക്കരയില്‍ നടക്കും. രാവിലെ 9 മണിക്ക് വള്ളികുന്നം സ്‌റ്റേഷനില്‍ പൊതു ദര്‍ശനത്തിന് വെച്ച ശേഷം. വിലാപയാത്രയായി വീട്ടിലെത്തിച്ച് 11 മണിയോടെയാകും സംസ്‌ക്കരിക്കുക. കൃത്യം നടത്തിയ ശേഷം സ്വയം തീ കൊളുത്തിയ പ്രതി അജാസും ഇന്നലെ രാത്രിയോടെ മരണത്തിന് കീഴടങ്ങിയിരുന്നു. അജാസിന്റെ പോസ്റ്റുമാര്‍ട്ടം ഇന്ന് ആലപ്പുഴയില്‍ നടക്കും.

അതേസമയം വള്ളികുന്നം പൊലീസ് സ്‌റ്റേഷനിലെ വനിതാ സി.പി.ഒ സൗമ്യയെ തീകൊളുത്തി കൊലപ്പെടുത്തുന്നതിനിടെ പൊള്ളലേറ്റ് ചികിത്സയിലിരിക്കെ ആലുവ ട്രാഫിക് യൂണിറ്റിലെ സി.പി.ഒ എന്‍.എ. അജാസ് മരിച്ച വാര്‍ത്ത അറിഞ്ഞപ്പോഴും സഹപ്രവര്‍ത്തകര്‍ക്കെല്ലാം നിസംഗ ഭാവമായിരുന്നു. എന്തിന്റെ പേരിലായാലും സഹപ്രവര്‍ത്തകയെ കൊലപ്പെടുത്തിയ ക്രൂരത അംഗീകരിക്കാനാകില്ലെന്ന നിലപാടായിരുന്നു അവര്‍.

സഹപ്രവര്‍ത്തകരോട് സൗഹൃദങ്ങളൊന്നും കാത്തു സൂക്ഷിക്കാത്ത വ്യക്തിയായിരുന്നു അജാസ്. പരിശീലന കാലത്ത് ഒപ്പമുണ്ടായിരുന്ന ബാച്ചിലെ മറ്റ് പൊലീസുകാരോടു പോലും അകലം സൂക്ഷിച്ചിരുന്നു. എന്നാല്‍ എല്‍പ്പിക്കുന്ന ജോലി കൃത്യമായി നിര്‍വഹിച്ച് മടങ്ങുന്ന പ്രകൃതമായിരുന്നു അജാസിനെന്ന് ട്രാഫിക് എസ്.ഐ മുഹമ്മദ് കബീര്‍ പറഞ്ഞു. പൊലീസുകാരിയെ കൊലപ്പെടുത്തിയതോടെയാണ് ഇയാള്‍ പൈശാചിക ചിന്തയുള്ള ആളായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ തിരിച്ചറിഞ്ഞത്.

വീട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ജൂണ്‍ 9 മുതല്‍ അവധിയിലായിരുന്നു. 24 വരെയായിരുന്നു അവധിയെടുത്തിരുന്നത്. അതിന് മുമ്പ് ഒരു മാസത്തിലേറെ മെഡിക്കല്‍ അവധിയും എടുത്തിരുന്നു. വീട് നിര്‍മ്മാണത്തില്‍ അജാസ് കാര്യമായ പങ്കൊന്നും വഹിച്ചിട്ടില്ലെന്നാണ് വിവരം. പൊലീസ് സഹകരണ സംഘത്തില്‍ നിന്ന് വായ്പയെടുത്തതിന് പുറമെ അടുത്തിടെ പി.എഫില്‍ നിന്നും രണ്ട് ലക്ഷം രൂപയും പിന്‍വലിച്ചിരുന്നു. ഈ പണമൊന്നും വീട് നിര്‍മ്മാണത്തിന് ചെലവഴിച്ചതായി വിവരമില്ല.2018 ജൂലായ് മുതലാണ് ആലുവ ട്രാഫിക് സ്‌റ്റേഷനില്‍ സി.പി.ഒയായി അജാസ് എത്തിയത്. അതിന് മുന്‍പ് വര്‍ഷങ്ങളോളം കളമശേരി എ.ആര്‍. ക്യാമ്പിലായിരുന്നു. തൃശൂര്‍ കെ.എ.പി. ബറ്റാലിയനില്‍ വച്ച് അന്ന് സീനിയറായിരുന്ന അജാസ് സൗമ്യയ്ക്ക് പരിശീലനം നല്‍കിയിരുന്നതായും പറയുന്നു.

നാടിനെ നടുക്കിയ സംഭവത്തില്‍ പ്രതിയായ പോലീസുകാരനും മരിച്ചതോടെ കേസും അവസാനിക്കകയാണ്. കേസില്‍ മറ്റാരും ഉള്‍പ്പെട്ടിരുന്നില്ല. ഇരയും പ്രതിയും വിടപറഞ്ഞതോടെ ആര്‍ക്കെതിരേയും കേസെടുക്കാനുമില്ല. സൗമ്യയെ കൊലപ്പെടുത്തിയതു താന്‍ തന്നെയാണെന്നും ജീവനൊടുക്കാന്‍ തീരുമാനിച്ചാണ് കൊല ചെയ്തതെന്നും മജിസ്‌ട്രേറ്റിനു നല്‍കിയ മൊഴിയില്‍ അജാസ് വ്യക്തമാക്കിയിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ കുറ്റകൃത്യത്തില്‍ മറ്റാര്‍ക്കും പങ്കുള്ളതായി തെളിഞ്ഞുമില്ല.

കൃത്യം നിര്‍വഹിക്കാന്‍ അജാസ് എത്തിയ കാറിനെ ചുറ്റിപ്പറ്റിയും പോലീസ് അന്വേഷണം നടത്തിയിരുന്നു. എന്നാല്‍, കാറുടമയ്ക്ക് ഇതുമായി ബന്ധമില്ലെന്നു വ്യക്തമായി. ആലുവ ട്രാഫിക് പോലീസ് സി.പി.ഒ. ആയ അജാസ് രണ്ടു മാസമായി നിരാശയിലായിരുന്നു. സഹപ്രവര്‍ത്തകരോടു പോലും കാര്യമായി സംസാരമില്ലായിരുന്നു. അജാസ് പ്രകോപിതനായതും സുഹൃത്തുക്കള്‍ ഓര്‍മിക്കുന്നു. തൃശൂരിലെ പോലീസ് പരിശീലന കേന്ദ്രത്തില്‍ സൗമ്യ അടങ്ങുന്ന വനിത പോലീസ് സംഘത്തിനു പരിശീലനം നല്‍കുന്ന ചുമതല അജാസിനായിരുന്നു. ഇവിടെവച്ചാണ് ഇവര്‍ പരിചയപ്പെട്ടത്. ആറുവര്‍ഷത്തെ പരിചയമുണ്ടായിരുന്നു. 

2010ല്‍ പോലീസില്‍ ജോലിക്കു കയറിയ അജാസ് അച്ചടക്കമുള്ള പോലീസ് ഓഫീസറായിരുന്നെന്നാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്. മികച്ച സാമ്പത്തികനിലയാണ് അജാസിന്റെ കുടുംബത്തിനുള്ളത്. ഇരട്ട സഹോദരനു ബസ് സര്‍വീസാണ്. വാഴക്കാലയിലെ നിരവധി കടമുറികള്‍ അജാസിന്റെ കുടുംബം വാടകയ്ക്കു നല്‍കിയിട്ടുണ്ട്. അജാസിന്റെ ബാപ്പയും ഉമ്മയും വാഴക്കാലയിലെ വീട്ടിലാണ് താമസിക്കുന്നത്. മകന്റെ പ്രവൃത്തിയില്‍ കുടുംബമാകെ നടുക്കത്തിലായിരുന്നു. പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന മകനെ കാണാന്‍ മരിക്കുന്നതിന്റെ തലേന്നുമാത്രമാണ് ഇവര്‍ ആശുപത്രിയിലെത്തിയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (56 minutes ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (1 hour ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (1 hour ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (2 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (4 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (4 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (5 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (5 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (5 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (6 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (6 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (6 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (6 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (6 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (7 hours ago)

Malayali Vartha Recommends